വി.ഡി സതീശന്റെ ആസ്തി 6.65 കോടി; ബാധ്യത 24 ലക്ഷം; നിയുക്ത മുഖ്യമന്ത്രിക്കെതിരേ 18 കേസുകളും
തിരുവനന്തപുരം: വി.ഡി സതീശനും കുടുംബത്തിനുമുള്ള ആകെ ആസ്തി 6.65 കോടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നാമനിർദേശപത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. 2021ൽ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമ്പോൾ 6.69 കോടിയായിരുന്നു ആസ്തി.
എന്നാൽ, അഞ്ചുവർഷത്തിനിപ്പുറം മുഖ്യമന്ത്രി പദത്തിലേക്കെത്തുമ്പോൾ 2.84 ലക്ഷം രൂപയുടെ കുറവ് ആസ്തിയിലുണ്ടായിട്ടുണ്ട്. വി.ഡി സതീശന്റെ കൈവശം 64,000 രൂപയും ഭാര്യയുടെ പക്കൽ 9,000 രൂപയുമാണുള്ളത്. ആകെ 24,00,635 രൂപയുടെ ബാധ്യതയാണ് വി.ഡി സതീശനുള്ളത്. ഭാര്യയ്ക്ക് 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. വിവിധ കോടതികളിലായി 18 കേസുകളാണ് സതീശന്റെ പേരിലുള്ളത്.
അതേസമയം മുഖ്യമന്ത്രി പദവിയിലെത്തിയ വി.ഡി സതീശനെ വ്യത്യസ്തനാക്കുന്നത് ജീവിതശൈലിയും. എല്ലാത്തിലും വൃത്തിയുംകൃത്യനിഷ്ഠതയും ആഗ്രഹിക്കുന്ന ഒരാൾ. “വസ്ത്രം എപ്പോഴും ഫ്രഷ് ആയിരിക്കണം” എന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, ജീവിതരീതിയാണ്. മുഷിഞ്ഞ വസ്ത്രം ധരിക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒരാൾ. അതുപോലെ തന്നെയാണ് രാഷ്ട്രീയത്തിലും അഴുക്കില്ലാത്ത നിലപാടുകൾ, വ്യക്തതയുള്ള രാഷ്ട്രീയം, വിട്ടുവീഴ്ചകളില്ലാത്ത സമീപനം.
രാവിലെ നേരത്തെ എഴുന്നേൽക്കും. യോഗയും ദിനചര്യയുടെ ഭാഗമാണ്. ഭക്ഷണത്തിലും അതേ നിയന്ത്രണം. ഒരു കപ്പ് ചോറും കുറച്ച് സാലഡും മതി. അധികാരത്തിന്റെ ആഡംബരങ്ങളേക്കാൾ അച്ചടക്കമുള്ള ജീവിതത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ ലോകം പുസ്തകങ്ങളുടേത് കൂടിയാണ്.
കുടുംബത്തെ ശ്രദ്ധിക്കാനാകാത്തവർക്ക് ഒരു നാടിനെ നന്നാക്കാനാകില്ലെന്ന നിലപാടാണ് സതീശനുള്ളത്. എന്നാൽ സ്വന്തം കുടുംബത്തെയും രാഷ്ട്രീയ ഉത്തരവാദിത്വങ്ങളെയും ഒരുപോലെ ശ്രദ്ധിച്ച നേതാവെന്ന പ്രതിച്ഛായയാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്.
പൊതുജീവിതത്തിന്റെ തിരക്കുകൾക്കിടയിലും വ്യക്തിജീവിതത്തിലെ ബന്ധങ്ങളും മൂല്യങ്ങളും കൈവിടാതെ മുന്നോട്ടുപോകുന്ന സതീശൻ്റെ ശൈലി തന്നെയാണ് രാഷ്ട്രീയ പക്വതയ്ക്ക് അടിത്തറയായതെന്ന് അടുത്തറിയുന്നവർ പറയുന്നു. പക്ഷേ, സതീശന്റെ മനോഹരമായ വാക്ക് മറ്റൊന്നാണ് “എന്റെ ഏറ്റവും നല്ല സുഹൃത്ത് മകൾ ഉണ്ണിമായയാണ്.”അദ്ദേഹം പറഞ്ഞു. ലക്ഷ്മി പ്രിയയാണ് ഭാര്യ.
2026 Kerala Assembly elections, the Congress-led United Democratic Front (UDF) secured a decisive victory, winning 102 out of 140 seats. V.D. Satheesan, the six-time MLA from Paravur and former Leader of the Opposition, has been officially designated as the Chief Minister of Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."