സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും
റിയാദ്: ഇറാഖ് അതിർത്തിയിൽ നിന്നും സഊദിയെ ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും സഊദിയുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന എല്ലാം നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും അറബ്, ഇസ്ലാമിക സംഘടനകളും വിവിധ വിദേശരാജ്യങ്ങളും വ്യക്തമാക്കി. സംഭവത്തെ അറബ് ലീഗ് ജനറൽ സെക്രട്ടറി അഹമ്മദ് അബുൽ ഗെയ്ത് ശക്തമായി അപലപിച്ചു.
അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹിയും ശക്തമായ ഭാഷയിൽ വിമർശനം രേഖപ്പെടുത്തി. ഡ്രോണുകൾ കണ്ടെത്തി നശിപ്പിച്ച പ്രതിരോധ സേനയുടെ മികവിനെ അദ്ദേഹം പ്രശംസിച്ചു. ആക്രമണത്തെ ക്രിമിനൽ നടപടിയെന്നാണ് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്ലിം പണ്ഡിത സഭ അധ്യക്ഷനുമായ ശൈഖ് ഡോ. മുഹമ്മദ് അൽ ഈസ വിശേഷിപ്പിച്ചത്. യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഇതര ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഈജിപ്ത്, ജോർദാൻ, മൗറിട്ടേനിയ ഉൾപ്പെടെയുള്ള നിരവധി അറബ്-ഇസ്ലാമിക രാജ്യങ്ങളും സഊദിക്ക് നേരെയുണ്ടായ ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു.
The Arab League, GCC, and several Arab and Islamic nations have strongly condemned the recent drone attack targeting Saudi Arabia from the Iraqi border. Leaders labeled the assault a violation of Saudi sovereignty and reiterated their full solidarity and support for all defensive measures taken by the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."