സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ?
തിരുവനന്തപുരം: ആദ്യ മന്ത്രിസഭയോഗത്തിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന. സഞ്ചരിക്കാവുന്ന പരാമവധി ദൂരത്തിന് പരിധി നിശ്ചയിച്ചോ തെരഞ്ഞെടുത്ത ബസുകളിൽ മാത്രമായി പദ്ധതി ചുരുക്കിയോ നടപ്പാക്കാനാണ് ആലോചന. ദൂരപരിധിയില്ലാതെ എല്ലാ ബസുകളിലും സൗജന്യം അനുവദിച്ചാൽ കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലൊടിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
2026 ജനുവരിയിലെ റിപ്പോർട്ടു പ്രകാരം, പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടുതൽ നഷ്ടം നേരിടുന്ന കെ.എസ്.ആർ.ടി.സിയിൽ പുതിയ പ്രഖ്യാപനം എത്രത്തോളം ബാധ്യതയാകുമെന്ന കണക്കെടുക്കുകയാണ് ഉദ്യോഗസ്ഥർ. നിലവിൽ 4500ഓളം റൂട്ടുകളിലായി സർവിസ് നടത്തുമ്പോൾ 45 ശതമാനത്തോളം സ്ത്രീകളാണ് യാത്രക്കാർ. സൗജന്യം അനുവദിച്ചാൽ സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. പദ്ധതി നടപ്പാക്കാൻ പ്രതിമാസം 90 കോടി രൂപ ചെലവ് വരുമെന്നാണ് അനുമാനം.
ഇതിനുപുറമേ 100 കോടി രൂപ കൂടി ലഭിച്ചാലേ സ്ഥാപനത്തിന് പിടിച്ചു നിൽക്കാനാകൂ. സൗജന്യയാത്ര നടപ്പാക്കിയ കർണാടകയിൽ പ്രതിമാസം ഏകദേശം 300 കോടി രൂപയാണ് സർക്കാരിന് ചെലവ് വരുന്നത്. ഇതിനുസമാനമായ ഒരു തുക കേരളത്തിനും കണ്ടെത്തേണ്ടി വരും. തമിഴ്‌നാട്ടിൽ കുറഞ്ഞ ദൂരപരിധിയുള്ള സിറ്റി ബസുകളിലാണ് സൗജന്യയാത്ര ഉള്ളത്. ഡൽഹിയിൽ സൗജന്യബസ് യാത്ര ഉണ്ടെങ്കിലും ആധാർ അടിസ്ഥാനമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിൽ ഏത് മാതൃകയാണ് കേരളം സ്വീകരിക്കുകയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
plan to implement the free travel scheme for women announced in the first cabinet meeting, with restrictions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."