സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ്ങിന് നിരോധനം; 52 ദിവസത്തേക്ക് കടലിൽ പോകാൻ അനുമതിയില്ല
കൊച്ചി: കേരളതീരത്ത് ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോൾ വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ ഇന്നലെ ഓൺലൈനായി വിളിച്ചുചേർത്ത മത്സ്യമേഖലാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
തീരമേഖലയിലെ ചിലയിടങ്ങളിൽ സാമ്പത്തിക ആശ്വാസം പ്രഖ്യാപിച്ചു. കടൽക്ഷോഭത്തെ തുടർന്ന് മത്സ്യമേഖലയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പുതുതായി നിരീക്ഷണ, പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി യോഗത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും വിനാശകരമായ മത്സ്യബന്ധന സംവിധാനമാണ് ട്രോളിങ്. കടലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് നിലംപറ്റിക്കിടക്കുന്ന മത്സ്യങ്ങളെ ട്രോൾ വല ഉപയോഗിച്ച് പിടിച്ചെടുക്കുന്ന സംവിധാനമാണിത്.
The Kerala government has announced a 52-day trawl ban along the state's coast, starting from the midnight of June 9. During this period, mechanized fishing boats are strictly prohibited from venturing into the sea.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."