മാസപ്പടി കേസിൽ സിഎംആർഎല്ലിന് വീണ്ടും തിരിച്ചടി; വീണ വിജയന്റെ വായ്പാ വിവരങ്ങളടക്കം 134 നിർണായക രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവ്
കൊച്ചി: മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് (CMRL) വീണ്ടും കനത്ത തിരിച്ചടി. കേസിൽ സിഎംആർഎൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട 134 നിർണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറാൻ കലൂർ പിഎംഎൽഎ (PMLA) പ്രത്യേക കോടതി ഉത്തരവിട്ടു. ഗുരുതരമായ കമ്പനിക്കാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി.
കേസന്വേഷണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ശേഖരിച്ച രേഖകൾ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജി കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു. എന്നാൽ രേഖകൾ ഇഡിക്ക് നൽകരുതെന്ന സിഎംആർഎല്ലിന്റെ വാദം കോടതി തള്ളി. രേഖകൾ കൈമാറുന്നതിൽ തങ്ങൾക്ക് യാതൊരു തടസ്സവുമില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു.
ഇഡി ആവശ്യപ്പെട്ട പ്രധാന രേഖകൾ
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി.യും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ കരാറുകൾ.
ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള കരാറുകളുടെ വിശദാംശങ്ങൾ.
എക്സാലോജിക് കമ്പനിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ.
വീണ ടി.യുടെ ആദായനികുതി (IT) റിട്ടേൺസ് രേഖകൾ.
വീണയുടെ ലോൺ തിരിച്ചടവ് സംബന്ധിച്ച നിർണായക വിവരങ്ങൾ.
അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്
മാസപ്പടി കേസിൽ തുടരന്വേഷണം നടത്താമെന്ന ഹൈക്കോടതി വിധി വന്നതിന് പിന്നാലെ, ഇഡി തങ്ങളുടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. കേസിൽ നിലവിൽ ഏറ്റവും കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുള്ളത് എസ്എഫ്ഐഒ ആണ്.
ഈ റിപ്പോർട്ടിന്റെ അനുബന്ധ രേഖകൾ കൂടിയായ 134 രേഖകൾ കൂടി ഇഡിയുടെ കൈകളിൽ എത്തുന്നതോടെ അന്വേഷണം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ തെളിവുകളും കൃത്യമായി ശേഖരിച്ച ശേഷം വീണ വിജയൻ, സിഎംആർഎൽ എന്നിവർക്കെതിരെ ശക്തമായ തുടർനടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം.
An Ernakulam Additional District and Sessions Court has ordered the Serious Fraud Investigation Office (SFIO) to hand over 134 critical documents to the Enforcement Directorate (ED) regarding the Cochin Minerals and Rutile Ltd (CMRL) monthly pay-off case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."