HOME
DETAILS

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

  
June 09, 2026 | 3:05 AM

governor accused of saffronization in universities by appointing sangh parivar members as v-c and senate nominees

തിരുവനന്തപുരം: ഭരണമാറ്റത്തെ അനുകൂല സാഹചര്യമാക്കി മാറ്റി സർവകലാശാലകളിൽ ഗവർണർ സംഘപരിവാറുകാരെ നിയമിക്കുന്നു. സർക്കാരുമായി യാതൊരു കൂടിയാലോചനയുമില്ലാതെ എം.ജി സർവകലാശാല വൈസ് ചാൻസലറായി സംഘപരിവാർ നേതാവിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമിച്ചു. കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനയായ കൊച്ചിൻ യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് സംഘിന്റെ സ്ഥാപക നേതാവ് ഡി. മാവൂതിനാണ് ഗവർണർ വി.സിയുടെ പൂർണ ചുമതല നൽകിയത്. 

സർക്കാരുമായി ആലോചന നടത്തേണ്ടതില്ലെന്ന അർഥത്തിൽ ചാൻസലർ പദവി പൂർണാർഥത്തിൽ ഉപയോഗിക്കുക കൂടിയാണ് ഗവർണർ ചെയ്തിരിക്കുന്നത്. പുതിയ സർക്കാരും മന്ത്രിയും അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽതന്നെ നിയമനങ്ങളുമായി ഗവർണർ നടത്തിയ നീക്കം മേൽക്കോയ്മ നേടുകയെന്ന തന്ത്രത്തിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു. എം.ജി വൈസ്ചാൻസലർ നിയമനത്തിൽ ഗവർണർ സർക്കാരിന്റെ അഭിപ്രായം തേടുകയോ പാനൽ വാങ്ങുകയോ ചെയ്തിട്ടില്ല. സെനറ്റ് അംഗങ്ങളുടെ നിയമനത്തിലും വി.സിയുടെ അഭിപ്രായം ഗവർണർ ആരാഞ്ഞിട്ടില്ല. 

ചട്ടപ്രകാരം വൈസ് ചാൻസലർ ആകേണ്ടവരുടെ പട്ടിക സർക്കാരിൽനിന്നും ഗവർണർക്ക് സമർപ്പിക്കേണ്ടതാണ്. എന്നാൽ, പുതിയ സർക്കാർ പട്ടിക നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഗവർണർ സ്വന്തം നിലയ്ക്ക് വി.സിയെ നിയമിക്കുകയായിരുന്നു. സർവകലാശാലയിൽതന്നെ യോഗ്യരും പ്രവർത്തനപരിചയവുമുള്ള നിരവധിപേരുള്ളപ്പോൾ അവരെയൊന്നും പരിഗണിക്കാതെയാണ് തമിഴ്‌നാട് സ്വദേശിയും ബി.ജെ.പി പശ്ചാത്തലമുള്ളയാളുമായ മാവൂത്തിനെ നിയമിച്ചത്. ഇതിനു പിന്നാലെയാണ് ബി.ജെ.പി ദേശീയ സമിതിയംഗം ജെ. പ്രമീളാദേവി ഉൾപ്പെടെയുള്ള 30 പേരെ സെനറ്റിൽ ഉൾപ്പെടുത്തി ഗവർണർ ഉത്തരവിറക്കിയത്. 

ഇതിൽ ഉൾപ്പെട്ട 19 പേരും സംഘപരിവാറുകാരോ അനുകൂലികളോ ബി.ജെ.പിക്കാരോ ആണ്. കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്കും സാങ്കേതിക സർവകലാശാലകൾക്കു പുറമേ ഇപ്പോൾ എം.ജി സർവകലാശാലയിലും തനിക്ക് താൽപര്യമുള്ളയാളെ വി.സിയാക്കിയതോടെ ഗവർണർ രാഷ്ട്രീയനീക്കമാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സർക്കാരോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിച്ചിട്ടില്ല. ഗവർണറോട് ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ് സർക്കാർ. അതുകൊണ്ടാണ് നിയമനങ്ങളിൽ നിശബ്ദത പാലിക്കുന്നതെന്നാണ് വിവരം. അതേസമയം, ഗവർണർ നിയമനങ്ങൾ നടത്തിയത് യു.ഡി.എഫ് സർക്കാരിന്റെ മൗനാനുവാദത്തോടെയാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനെതിരേ എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഗവർണറുടെ നടപടിയിൽ കോൺഗ്രസിനുള്ളിൽതന്നെ അഭിപ്രായഭിന്നതയുണ്ട്. കെ.എസ്.യുവും ഈ നയത്തെ എതിർക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

Kerala
  •  3 hours ago
No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  3 hours ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

Kerala
  •  3 hours ago
No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  3 hours ago
No Image

കോളിയാടി സ്‌കൂളിലെ ഷിഗെല്ല ബാധ; ആരോഗ്യ മന്ത്രി വയനാട്ടിലേക്ക്; ഇന്ന് നിര്‍ണായക യോഗം

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; നിരോധനം ലംഘിച്ചാൽ കർശന നടപടി

Kerala
  •  4 hours ago
No Image

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി 

Kerala
  •  4 hours ago
No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  11 hours ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  12 hours ago