HOME
DETAILS

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

  
Web Desk
July 26, 2026 | 3:04 AM

opposition-leader-slams-cm-pinarayi-vijayan-wakf-issue-minister-response

തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരേ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.താന്‍ വര്‍ഗീയത പരത്തുകയാണെന്ന് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. 
മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകള്‍ക്ക് നിരക്കാത്തത് പറഞ്ഞു. ബോധപൂര്‍വം തെറ്റായ കാര്യങ്ങള്‍ പറയുന്നു. അക്കാര്യം വ്യക്തമാക്കാനുള്ള ബാധ്യത വി.ഡി സതീശനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അംഗീകരിക്കുന്ന ആദ്യത്തെ ബി.ജെ.പി ഇതര സര്‍ക്കാരാണ് കേരളത്തിലേത്. കേന്ദ്ര നിയമഭേദഗതി അംഗീകരിച്ച് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് കൃത്യമായ സംഘ്പരിവാര്‍ സേവയാണ്. അത് പൂര്‍ണമായി തുറന്നുകാട്ടപ്പെട്ടു. അപ്പോഴാണ് അദ്ദേഹം നിലവിട്ട് സംസാരിക്കാന്‍ തുടങ്ങിയതെന്നും പിണറായി  ആരോപിച്ചു. കേന്ദ്രത്തിന്റെ മാറ്റങ്ങളോട് യോജിച്ചുപോകുന്നതാണോ വിയോജിക്കുന്നതാണോ വര്‍ഗീയതയെന്നും പിണറായി ചോദിച്ചു. ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അമുസ്‌ലിങ്ങളെ വഖ്ഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരായ നിലപാടാണ് തങ്ങൾ സ്വീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ മലക്കം മറിച്ചിലാണ് നടത്തിയത്. ബോര്‍ഡ് പുനഃസംഘടനയില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്താതെ രണ്ട് സീറ്റുകള്‍ ഒഴിച്ചിടുകയാണ് അന്ന് ചെയ്തതെന്നും പിണറായി പറഞ്ഞു.

 ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ.എൻ.ഷംസുദ്ദീൻ. വഖ്ഫ് വിഷയത്തിൽ ആശങ്ക ഉണ്ടാവേണ്ട സാഹചര്യമില്ല. വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. അന്തിമവിധി കാക്കുകയാണ്. അതുവരെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. 
മത സംഘടനകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നത്. മതനേതാക്കളെ സർക്കാർ ബോധ്യപ്പെടുത്തും. വർഗീയ ഭിന്നത ഉണ്ടാക്കാനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്. മലയാളം സർവകലാശാലയിൽ ഗവേഷക വിദ്യാർഥിക്ക് ജാതി അധിക്ഷേപം നേരിട്ടെന്ന പരാതി ലഭിച്ചിട്ടില്ലന്നും സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 hours ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 hours ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  3 hours ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  3 hours ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  3 hours ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  4 hours ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  4 hours ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  4 hours ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  5 hours ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  5 hours ago