ലബനാനിൽ നിന്നുള്ള ഇറക്കുമതി വിലക്ക് നീക്കി സഊദി അറേബ്യ; നിർണായക ഉത്തരവുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
റിയാദ്: ലബനാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പുനഃരാരംഭിക്കാൻ ഉത്തരവിട്ട് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ, പ്രധാനമന്ത്രി നവാഫ് സലാം എന്നിവരുടെ നേരിട്ടുള്ള അഭ്യർഥന പ്രകാരമാണ് നടപടി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ സ്വീകരിച്ചിരിക്കുന്ന ഉഭയകക്ഷി, സഹകരണ നലപാടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ലബനാൻ പ്രധാനമന്ത്രി നവാഫ് സലാമുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലായിരുന്നു തീരുമാനം അറിയിച്ചത്. ലബനാന്റെ പരമാധികാരത്തിന് സഊദി പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സഊദിയുടെ ഈ തീരുമാനത്തെ ലബനാൻ ഭരണകൂടവും ഹാർദ്ദവമായി സ്വാഗതം ചെയ്തു. രാജകുമാരന്റെ ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ലബനാന് ഈ തീരുമാനം വലിയ സഹായമാകുമെന്നും ഉത്പാദകർക്കും കയറ്റുമതിക്കാർക്കും ഇത് പുതിയ ജീവൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ സഊദിയുമായി ചേർന്ന് പ്രവർത്തിക്കാനും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനും ലബനാൻ സർക്കാർ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Saudi Arabia resumes imports from Lebanon following directives from Crown Prince Mohammed bin Salman, boosting the Lebanese economy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."