HOME
DETAILS

ശമ്പള, ആനുകൂല്യ നിയന്ത്രണം: സഊദി ഖജനാവിന് 79 ബില്ല്യണ്‍ റിയാല്‍ ലാഭമെന്ന് കണക്കുകള്‍

  
Web Desk
September 30 2016 | 08:09 AM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%86%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

റിയാദ്: മന്ത്രിമാരുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടേയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറയ്ക്കുകയും താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്ത നടപടിയെ തുടര്‍ന്നു വന്‍ ലാഭമായിരിക്കും ഖജനാവിന് ഉണ്ടാവുകയെന്ന് വിലയിരുത്തല്‍. മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും രാജ്യത്തെ ഉന്നതാധികാര സഭയായ ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ 15 ശതമാനം വെട്ടികുറയ്ക്കുകയും മറ്റു സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ നടപടി ഖജനാവിന് താല്‍ക്കാലിക ആശ്വാസം ഉണ്ടാകുമെന്ന കണക്കുകളാണ് പുറത്തുവരുന്നത്.

സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ശമ്പള, ആനുകൂല്യ വെട്ടികുറക്കലിന് പുറമേ, ഇതുവരെ നടന്നിരുന്നത് പോലെയുള്ള സാമ്പത്തിക ചിലവുകള്‍ കര്‍ശനമായി ചുരുക്കണം. കൂടാതെ മൊബൈല്‍ ടെലിഫോണ്‍ മറ്റു വ്യക്തിഗത ബില്ലുകള്‍ സ്വന്തമായി അടക്കണമെന്നും സര്‍ക്കാര്‍ ഓഫിസുകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വരെ താത്കാലികമായി തടയുകയും ചെയ്തിട്ടുണ്ട്. എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നത് തടയാനായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സഊദി ഭരണകൂടം നിര്‍ബന്ധിതമായത്.

എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതടക്കമുള്ള പുതിയ തീരുമാനങ്ങള്‍ വാണിജ്യ മേഖലകളില്‍ കടുത്ത മാന്ദ്യം ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വരുമാനത്തില്‍ കുറവുണ്ടാകുന്നതോടെ സ്വദേശി കുടുംബങ്ങള്‍ ചെലവ് ചുരുക്കല്‍ പ്രക്രിയകളിലേക്ക് കടക്കുമെന്നും ഇത് ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ 25 മുതല്‍ 30 ശതമാനം വരെ കച്ചവടം കുറയ്ക്കാനും ഇടയാക്കുമെന്ന് വിലയിരുത്തുന്നുണ്ട്. എന്നാല്‍, അടുത്ത കാലങ്ങളില്‍ തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്ക് തന്നെ തിരിച്ചു വരുമെന്നും കൂടുതല്‍ ശക്തിയോടെ സാമ്പത്തിക രംഗം തുടരുമെന്നും വിലയിരുത്തുന്നവരുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി

Kerala
  •  9 days ago
No Image

ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ

Football
  •  9 days ago
No Image

'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

Kerala
  •  9 days ago
No Image

വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

National
  •  9 days ago
No Image

വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ

uae
  •  9 days ago
No Image

കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു

Kerala
  •  9 days ago
No Image

വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Kerala
  •  9 days ago
No Image

ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്

International
  •  9 days ago
No Image

ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍

International
  •  9 days ago
No Image

അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു

uae
  •  9 days ago