HOME
DETAILS

പുലിയും കുഞ്ഞുങ്ങളും കിണറ്റില്‍വീണു

  
backup
October 23, 2016 | 7:52 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%bf%e0%b4%a3


ചേരമ്പാടി: കിണറ്റില്‍ വീണ പുലിയെയും കുഞ്ഞിനെയും നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഏറെപണിപ്പെട്ട് രക്ഷപ്പെടുത്തി. ചേരമ്പാടി ചപ്പന്‍തോടിലെ രാധാകൃഷ്ണന്റെ വീടിന് സമീപത്തെ കിണറിലാണ് പുലിയും രണ്ടു കുഞ്ഞുങ്ങളും വീണത്. ഇന്നലെ രാവിലെ ആറോടെയാണ് പുലിയെയും കുഞ്ഞുങ്ങളെയും കിണറ്റിലകപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇതോടെ അന്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പുലിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനുള്ള ശ്രമം നാട്ടുകാര്‍ തുടങ്ങി. ഇതിനിടെ നാട്ടുകാര്‍ വനംവകുപ്പിനെയും വിവരമറിയിച്ചു.
ചേരമ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്നായി രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ഭീതിയിലായ പുലി കിണറ്റില്‍ തലങ്ങും വിലങ്ങും പാഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഇതിനിടെ ഒരു കുഞ്ഞ് ചാവുകയും ചെയ്തു. വീണ്ടും രക്ഷാവ്രര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് പുലിയെ മയക്കുവെടിവച്ച് കരക്ക് കയറ്റാമെന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് മുതുമല വന്യജീവി സങ്കേതത്തില്‍ വിവരമറിയിച്ചു. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ ഡോ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. വൈകിട്ട് അഞ്ചോടെ ഡി.എഫ്.ഒ സ്ഥലത്തെത്തി. വൈകിട്ട് 7.15ഓടെ വലയിറക്കി പുലിയെ വനപാലക സംഘം കുടുക്കി. തുടര്‍ന്ന് ഡോ. വിജയരാഘവനും പാമ്പ് പിടുത്ത വിദഗ്ദന്‍ രാജ്കുമാറും കിണലിറങ്ങി പുലിക്ക് മയക്ക് സൂചിവച്ചു.
രണ്ട് ഇഞ്ചക്ഷനുകളാണെടുത്തത്. തുടര്‍ന്ന് പുലിയെയും കുഞ്ഞിനെയും കരക്കെത്തിത്തിച്ചു. പിന്നീട് പുലിയെയും കുഞ്ഞിനെയും മുതുമല വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി. ഡി.എഫ്.ഒ ഇ.എസ് ദിലീപ്, ദേവാല ഡിവൈ.എസ്.പി ശക്തിവേല്‍, പന്തല്ലൂര്‍ തഹസില്‍ദാര്‍ ലോകനാഥന്‍, ചേരാമ്പാടി വെറ്ററിനറി സര്‍ജന്‍ പ്രഭു എന്നിവരുടെ നേതൃത്വത്തീലാണ് പുലിയെ രക്ഷിച്ച് കിണറ്റില്‍നിന്നും പുറത്തെത്തിച്ചത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളെ വരവേൽക്കാൻ സഊദി: 100ലേറെ സംരംഭകർക്ക് പ്രീമിയം റെസിഡൻസി നൽകി

latest
  •  11 hours ago
No Image

ഓൺലൈൻ ജോബ് വാഗ്ദാനം നൽകി 11 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

crime
  •  11 hours ago
No Image

അബൂദബിയിലെ അൽ ഷഹാമയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു

uae
  •  11 hours ago
No Image

വീണ്ടും മഴ; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമഴയ്ക്ക് സാധ്യത

Kerala
  •  11 hours ago
No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  12 hours ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  13 hours ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  13 hours ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  13 hours ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  14 hours ago


No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  14 hours ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  14 hours ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  15 hours ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  15 hours ago