HOME
DETAILS

പുലിയും കുഞ്ഞുങ്ങളും കിണറ്റില്‍വീണു

  
backup
October 23, 2016 | 7:52 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%bf%e0%b4%a3


ചേരമ്പാടി: കിണറ്റില്‍ വീണ പുലിയെയും കുഞ്ഞിനെയും നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഏറെപണിപ്പെട്ട് രക്ഷപ്പെടുത്തി. ചേരമ്പാടി ചപ്പന്‍തോടിലെ രാധാകൃഷ്ണന്റെ വീടിന് സമീപത്തെ കിണറിലാണ് പുലിയും രണ്ടു കുഞ്ഞുങ്ങളും വീണത്. ഇന്നലെ രാവിലെ ആറോടെയാണ് പുലിയെയും കുഞ്ഞുങ്ങളെയും കിണറ്റിലകപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇതോടെ അന്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പുലിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനുള്ള ശ്രമം നാട്ടുകാര്‍ തുടങ്ങി. ഇതിനിടെ നാട്ടുകാര്‍ വനംവകുപ്പിനെയും വിവരമറിയിച്ചു.
ചേരമ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്നായി രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ഭീതിയിലായ പുലി കിണറ്റില്‍ തലങ്ങും വിലങ്ങും പാഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഇതിനിടെ ഒരു കുഞ്ഞ് ചാവുകയും ചെയ്തു. വീണ്ടും രക്ഷാവ്രര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് പുലിയെ മയക്കുവെടിവച്ച് കരക്ക് കയറ്റാമെന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് മുതുമല വന്യജീവി സങ്കേതത്തില്‍ വിവരമറിയിച്ചു. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ ഡോ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. വൈകിട്ട് അഞ്ചോടെ ഡി.എഫ്.ഒ സ്ഥലത്തെത്തി. വൈകിട്ട് 7.15ഓടെ വലയിറക്കി പുലിയെ വനപാലക സംഘം കുടുക്കി. തുടര്‍ന്ന് ഡോ. വിജയരാഘവനും പാമ്പ് പിടുത്ത വിദഗ്ദന്‍ രാജ്കുമാറും കിണലിറങ്ങി പുലിക്ക് മയക്ക് സൂചിവച്ചു.
രണ്ട് ഇഞ്ചക്ഷനുകളാണെടുത്തത്. തുടര്‍ന്ന് പുലിയെയും കുഞ്ഞിനെയും കരക്കെത്തിത്തിച്ചു. പിന്നീട് പുലിയെയും കുഞ്ഞിനെയും മുതുമല വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി. ഡി.എഫ്.ഒ ഇ.എസ് ദിലീപ്, ദേവാല ഡിവൈ.എസ്.പി ശക്തിവേല്‍, പന്തല്ലൂര്‍ തഹസില്‍ദാര്‍ ലോകനാഥന്‍, ചേരാമ്പാടി വെറ്ററിനറി സര്‍ജന്‍ പ്രഭു എന്നിവരുടെ നേതൃത്വത്തീലാണ് പുലിയെ രക്ഷിച്ച് കിണറ്റില്‍നിന്നും പുറത്തെത്തിച്ചത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story: വന്ദേമാതരം നിര്‍ബന്ധമാക്കുമ്പോള്‍ 'യഹോവ സാക്ഷികള്‍ ദേശീയ ഗാനം ആലപിക്കേണ്ടതില്ല' എന്ന സുപ്രിംകോടതി ഉത്തരവ് വീണ്ടും ചര്‍ച്ചയാകുന്നു; 35 കൊല്ലം മുമ്പുള്ള നിയമയുദ്ധം

Trending
  •  a month ago
No Image

കെ.എഫ്.ഡി.സി പ്ലാന്റേഷനുകളുടെ പാട്ടം 25 വർഷത്തേക്ക് കൂടി നീട്ടുന്നു; നീട്ടുന്നത് 7748 ഹെക്ടർ വനഭൂമിയുടെ പാട്ടം

Kerala
  •  a month ago
No Image

എപ്സ്റ്റീൻ രേഖകളിൽ മോദിയെ കുറിച്ച് പുസ്തകമെഴുതിയ രവി മന്തയും

National
  •  a month ago
No Image

മന്ത്രിസഭയും എൽഡിഎഫും അറിഞ്ഞില്ല; ബാറുകളുടെ സമയം കൂട്ടിയത് മുഖ്യമന്ത്രി നേരിട്ട്

Kerala
  •  a month ago
No Image

സുരക്ഷാ മിഷൻ ഗുണഭോക്താക്കളെയും സുരക്ഷിതമാകുന്നില്ലല്ലോ; പത്തിൽ എട്ട് പദ്ധതിയിലും തുക കുറച്ചു

Kerala
  •  a month ago
No Image

തീപിടിത്തം തുടർക്കഥയായി കോഴിക്കോട് നഗരം; സുരക്ഷാ സംവിധാനങ്ങൾ പേരിനുമാത്രം, അപകടം ഉണ്ടാവുമ്പോൾ മാത്രം ജാഗ്രത

Kerala
  •  a month ago
No Image

  ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി

Kerala
  •  a month ago
No Image

മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഒപി ബഹിഷ്കരണം ആരംഭിച്ച് മൂന്നാം ദിവസം; നാളെ മുതൽ സമരം ശക്തമാക്കാൻ തീരുമാനം

Kerala
  •  a month ago
No Image

റമദാന്‍: അബൂദബിയില്‍ ടോള്‍, പാര്‍ക്കിങ് സമയക്രമം പുതുക്കി; ഷാര്‍ജയില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം

uae
  •  a month ago
No Image

തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്നു; കോഴിക്കോട് നഗരം ഭീതിയില്‍, അധികൃതര്‍ക്കെതിരെ വ്യാപാരികള്‍

Kerala
  •  a month ago