HOME
DETAILS

പുലിയും കുഞ്ഞുങ്ങളും കിണറ്റില്‍വീണു

  
backup
October 23, 2016 | 7:52 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%bf%e0%b4%a3


ചേരമ്പാടി: കിണറ്റില്‍ വീണ പുലിയെയും കുഞ്ഞിനെയും നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഏറെപണിപ്പെട്ട് രക്ഷപ്പെടുത്തി. ചേരമ്പാടി ചപ്പന്‍തോടിലെ രാധാകൃഷ്ണന്റെ വീടിന് സമീപത്തെ കിണറിലാണ് പുലിയും രണ്ടു കുഞ്ഞുങ്ങളും വീണത്. ഇന്നലെ രാവിലെ ആറോടെയാണ് പുലിയെയും കുഞ്ഞുങ്ങളെയും കിണറ്റിലകപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇതോടെ അന്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പുലിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനുള്ള ശ്രമം നാട്ടുകാര്‍ തുടങ്ങി. ഇതിനിടെ നാട്ടുകാര്‍ വനംവകുപ്പിനെയും വിവരമറിയിച്ചു.
ചേരമ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്നായി രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ഭീതിയിലായ പുലി കിണറ്റില്‍ തലങ്ങും വിലങ്ങും പാഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഇതിനിടെ ഒരു കുഞ്ഞ് ചാവുകയും ചെയ്തു. വീണ്ടും രക്ഷാവ്രര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് പുലിയെ മയക്കുവെടിവച്ച് കരക്ക് കയറ്റാമെന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് മുതുമല വന്യജീവി സങ്കേതത്തില്‍ വിവരമറിയിച്ചു. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ ഡോ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. വൈകിട്ട് അഞ്ചോടെ ഡി.എഫ്.ഒ സ്ഥലത്തെത്തി. വൈകിട്ട് 7.15ഓടെ വലയിറക്കി പുലിയെ വനപാലക സംഘം കുടുക്കി. തുടര്‍ന്ന് ഡോ. വിജയരാഘവനും പാമ്പ് പിടുത്ത വിദഗ്ദന്‍ രാജ്കുമാറും കിണലിറങ്ങി പുലിക്ക് മയക്ക് സൂചിവച്ചു.
രണ്ട് ഇഞ്ചക്ഷനുകളാണെടുത്തത്. തുടര്‍ന്ന് പുലിയെയും കുഞ്ഞിനെയും കരക്കെത്തിത്തിച്ചു. പിന്നീട് പുലിയെയും കുഞ്ഞിനെയും മുതുമല വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി. ഡി.എഫ്.ഒ ഇ.എസ് ദിലീപ്, ദേവാല ഡിവൈ.എസ്.പി ശക്തിവേല്‍, പന്തല്ലൂര്‍ തഹസില്‍ദാര്‍ ലോകനാഥന്‍, ചേരാമ്പാടി വെറ്ററിനറി സര്‍ജന്‍ പ്രഭു എന്നിവരുടെ നേതൃത്വത്തീലാണ് പുലിയെ രക്ഷിച്ച് കിണറ്റില്‍നിന്നും പുറത്തെത്തിച്ചത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ തിരിച്ചറിഞ്ഞതായി യു.എസ് 

National
  •  7 days ago
No Image

കോടതിയിൽ ആൾമാറാട്ടം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാക്കിയത് 'സ്ഥിരം ജാമ്യക്കാരനെ'; പേര് മാറിപ്പോയതോടെ കളി പാളി, അഭിഭാഷക കുടുക്കിൽ

crime
  •  7 days ago
No Image

മെസ്സിയും റൊണാൾഡോയും പിന്നിൽ; പെനാൽറ്റിയിൽ ഞാനാണ് മികച്ചവൻ: വെല്ലുവിളിയുമായി മെക്സിക്കൻ താരം

Football
  •  7 days ago
No Image

എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി

National
  •  7 days ago
No Image

ഖാംനഈയുടെ പിന്‍ഗാമിയായി മകന്‍? മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോര്‍ട്ട്

International
  •  7 days ago
No Image

സഊദിയിലെ സി.ഐ.എ ആസ്ഥാനത്തിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം; പതിച്ചത് രണ്ട് ഡ്രോണുകള്‍  | Iran & US-Isreal Attack Live

Saudi-arabia
  •  7 days ago
No Image

സഞ്ജുവിന് ഇംഗ്ലിഷ് പരീക്ഷ പാസാകണം; ഇംഗ്ലണ്ടിനോട് കാത്തിരിക്കുന്നത് പേസ് ഭീഷണി

Cricket
  •  7 days ago
No Image

സുപ്രിംകോടതി വിധിക്ക് പുല്ലുവില; പുതുക്കാതെ സംവരണ പട്ടിക

National
  •  7 days ago
No Image

ജാതി-സമുദായ സെൻസസ് ആര് നടത്തും?

latest
  •  7 days ago
No Image

പിന്നോക്കാവകാശങ്ങൾ കവരുന്ന ഇ.ഡബ്ല്യു.എസ്

Kerala
  •  7 days ago