HOME
DETAILS

പുലിയും കുഞ്ഞുങ്ങളും കിണറ്റില്‍വീണു

  
backup
October 23, 2016 | 7:52 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%bf%e0%b4%a3


ചേരമ്പാടി: കിണറ്റില്‍ വീണ പുലിയെയും കുഞ്ഞിനെയും നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഏറെപണിപ്പെട്ട് രക്ഷപ്പെടുത്തി. ചേരമ്പാടി ചപ്പന്‍തോടിലെ രാധാകൃഷ്ണന്റെ വീടിന് സമീപത്തെ കിണറിലാണ് പുലിയും രണ്ടു കുഞ്ഞുങ്ങളും വീണത്. ഇന്നലെ രാവിലെ ആറോടെയാണ് പുലിയെയും കുഞ്ഞുങ്ങളെയും കിണറ്റിലകപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇതോടെ അന്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പുലിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനുള്ള ശ്രമം നാട്ടുകാര്‍ തുടങ്ങി. ഇതിനിടെ നാട്ടുകാര്‍ വനംവകുപ്പിനെയും വിവരമറിയിച്ചു.
ചേരമ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്നായി രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ഭീതിയിലായ പുലി കിണറ്റില്‍ തലങ്ങും വിലങ്ങും പാഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഇതിനിടെ ഒരു കുഞ്ഞ് ചാവുകയും ചെയ്തു. വീണ്ടും രക്ഷാവ്രര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് പുലിയെ മയക്കുവെടിവച്ച് കരക്ക് കയറ്റാമെന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് മുതുമല വന്യജീവി സങ്കേതത്തില്‍ വിവരമറിയിച്ചു. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ ഡോ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. വൈകിട്ട് അഞ്ചോടെ ഡി.എഫ്.ഒ സ്ഥലത്തെത്തി. വൈകിട്ട് 7.15ഓടെ വലയിറക്കി പുലിയെ വനപാലക സംഘം കുടുക്കി. തുടര്‍ന്ന് ഡോ. വിജയരാഘവനും പാമ്പ് പിടുത്ത വിദഗ്ദന്‍ രാജ്കുമാറും കിണലിറങ്ങി പുലിക്ക് മയക്ക് സൂചിവച്ചു.
രണ്ട് ഇഞ്ചക്ഷനുകളാണെടുത്തത്. തുടര്‍ന്ന് പുലിയെയും കുഞ്ഞിനെയും കരക്കെത്തിത്തിച്ചു. പിന്നീട് പുലിയെയും കുഞ്ഞിനെയും മുതുമല വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി. ഡി.എഫ്.ഒ ഇ.എസ് ദിലീപ്, ദേവാല ഡിവൈ.എസ്.പി ശക്തിവേല്‍, പന്തല്ലൂര്‍ തഹസില്‍ദാര്‍ ലോകനാഥന്‍, ചേരാമ്പാടി വെറ്ററിനറി സര്‍ജന്‍ പ്രഭു എന്നിവരുടെ നേതൃത്വത്തീലാണ് പുലിയെ രക്ഷിച്ച് കിണറ്റില്‍നിന്നും പുറത്തെത്തിച്ചത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  6 days ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  6 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  6 days ago
No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  6 days ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  6 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  6 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  6 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  6 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  6 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  6 days ago