HOME
DETAILS

മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു തെറ്റ് തിരുത്താന്‍ അവസരം

  
backup
November 04 2016 | 01:11 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f


ജില്ലയില്‍ പത്തുശതമാനം പേര്‍ അനര്‍ഹര്‍; പതിനഞ്ചു ശതമാനത്തോളം ആളുകള്‍ പട്ടികയ്ക്കു പുറത്ത്
കാക്കനാട്: തെറ്റായ വിവരം നല്‍കി റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു തിരുത്താന്‍ അവസരം. അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പട്ടികയില്‍നിന്നു പുറത്തുവരാനുള്ള അവസരവും ഇപ്പോഴുള്ള തെറ്റു തിരുത്തല്‍ നടപടിയുടെ ഭാഗമായുണ്ട്.
തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ ഹരിപ്രസാദ് അറിയിച്ചു.
ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ പത്തുശതമാനം പേര്‍ അനര്‍ഹരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ആഡംബര സൗകര്യം ഉള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ മുന്‍ഗണനാ പട്ടികയിലുണ്ട്. എന്നാല്‍, നേരത്തെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ പതിനഞ്ചു ശതമാനത്തോളം ആളുകള്‍ ഇപ്പോള്‍ പട്ടികയ്ക്കു പുറത്തായി.
അനര്‍ഹരായ ആളുകള്‍ കൂടുതലായി മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റിയതു വിവരങ്ങള്‍ മറച്ചുവച്ചതുമൂലമാണെന്നാണു കണ്ടെത്തിയത്. ഇത്തരത്തില്‍ തെറ്റായി വിവരങ്ങള്‍ നല്‍കിയത് ആരെന്നു കണ്ടെത്താന്‍ നിലവില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് പദ്ധതിയില്ല.
അതുകൊണ്ട് അനര്‍ഹമായി പട്ടികയില്‍ കയറിപ്പറ്റിയവര്‍ സ്വയം ഒഴിവാകണമെന്നു അധികൃതര്‍ പറഞ്ഞു. കാര്‍ഡ് പുതുക്കലിന്റെ തിരക്കുകള്‍ക്കിടയില്‍ അനര്‍ഹരെ കണ്ടെത്താനാവാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണം.
എന്നാല്‍, ഇതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വകുപ്പ് പദ്ധതിയിട്ടുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ തെറ്റായ വിവരം നല്‍കി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുകയും ചെയ്യും.
അനര്‍ഹരായവര്‍ തെറ്റായരീതിയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ആര്‍ക്കും പരാതി നല്‍കാം. കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ബുധനാഴ്ചവരെ ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍, രണ്ട് സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  2 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  4 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  4 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  4 hours ago