HOME
DETAILS

മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു തെറ്റ് തിരുത്താന്‍ അവസരം

  
backup
November 04, 2016 | 1:29 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f


ജില്ലയില്‍ പത്തുശതമാനം പേര്‍ അനര്‍ഹര്‍; പതിനഞ്ചു ശതമാനത്തോളം ആളുകള്‍ പട്ടികയ്ക്കു പുറത്ത്
കാക്കനാട്: തെറ്റായ വിവരം നല്‍കി റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു തിരുത്താന്‍ അവസരം. അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പട്ടികയില്‍നിന്നു പുറത്തുവരാനുള്ള അവസരവും ഇപ്പോഴുള്ള തെറ്റു തിരുത്തല്‍ നടപടിയുടെ ഭാഗമായുണ്ട്.
തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ ഹരിപ്രസാദ് അറിയിച്ചു.
ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ പത്തുശതമാനം പേര്‍ അനര്‍ഹരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ആഡംബര സൗകര്യം ഉള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ മുന്‍ഗണനാ പട്ടികയിലുണ്ട്. എന്നാല്‍, നേരത്തെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ പതിനഞ്ചു ശതമാനത്തോളം ആളുകള്‍ ഇപ്പോള്‍ പട്ടികയ്ക്കു പുറത്തായി.
അനര്‍ഹരായ ആളുകള്‍ കൂടുതലായി മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റിയതു വിവരങ്ങള്‍ മറച്ചുവച്ചതുമൂലമാണെന്നാണു കണ്ടെത്തിയത്. ഇത്തരത്തില്‍ തെറ്റായി വിവരങ്ങള്‍ നല്‍കിയത് ആരെന്നു കണ്ടെത്താന്‍ നിലവില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് പദ്ധതിയില്ല.
അതുകൊണ്ട് അനര്‍ഹമായി പട്ടികയില്‍ കയറിപ്പറ്റിയവര്‍ സ്വയം ഒഴിവാകണമെന്നു അധികൃതര്‍ പറഞ്ഞു. കാര്‍ഡ് പുതുക്കലിന്റെ തിരക്കുകള്‍ക്കിടയില്‍ അനര്‍ഹരെ കണ്ടെത്താനാവാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണം.
എന്നാല്‍, ഇതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വകുപ്പ് പദ്ധതിയിട്ടുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ തെറ്റായ വിവരം നല്‍കി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുകയും ചെയ്യും.
അനര്‍ഹരായവര്‍ തെറ്റായരീതിയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ആര്‍ക്കും പരാതി നല്‍കാം. കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ബുധനാഴ്ചവരെ ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍, രണ്ട് സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  6 days ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  6 days ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  6 days ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  6 days ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  6 days ago
No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  6 days ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  6 days ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  6 days ago