HOME
DETAILS

മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു തെറ്റ് തിരുത്താന്‍ അവസരം

  
backup
November 04, 2016 | 1:29 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f


ജില്ലയില്‍ പത്തുശതമാനം പേര്‍ അനര്‍ഹര്‍; പതിനഞ്ചു ശതമാനത്തോളം ആളുകള്‍ പട്ടികയ്ക്കു പുറത്ത്
കാക്കനാട്: തെറ്റായ വിവരം നല്‍കി റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു തിരുത്താന്‍ അവസരം. അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പട്ടികയില്‍നിന്നു പുറത്തുവരാനുള്ള അവസരവും ഇപ്പോഴുള്ള തെറ്റു തിരുത്തല്‍ നടപടിയുടെ ഭാഗമായുണ്ട്.
തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ ഹരിപ്രസാദ് അറിയിച്ചു.
ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ പത്തുശതമാനം പേര്‍ അനര്‍ഹരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ആഡംബര സൗകര്യം ഉള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ മുന്‍ഗണനാ പട്ടികയിലുണ്ട്. എന്നാല്‍, നേരത്തെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ പതിനഞ്ചു ശതമാനത്തോളം ആളുകള്‍ ഇപ്പോള്‍ പട്ടികയ്ക്കു പുറത്തായി.
അനര്‍ഹരായ ആളുകള്‍ കൂടുതലായി മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റിയതു വിവരങ്ങള്‍ മറച്ചുവച്ചതുമൂലമാണെന്നാണു കണ്ടെത്തിയത്. ഇത്തരത്തില്‍ തെറ്റായി വിവരങ്ങള്‍ നല്‍കിയത് ആരെന്നു കണ്ടെത്താന്‍ നിലവില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് പദ്ധതിയില്ല.
അതുകൊണ്ട് അനര്‍ഹമായി പട്ടികയില്‍ കയറിപ്പറ്റിയവര്‍ സ്വയം ഒഴിവാകണമെന്നു അധികൃതര്‍ പറഞ്ഞു. കാര്‍ഡ് പുതുക്കലിന്റെ തിരക്കുകള്‍ക്കിടയില്‍ അനര്‍ഹരെ കണ്ടെത്താനാവാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണം.
എന്നാല്‍, ഇതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വകുപ്പ് പദ്ധതിയിട്ടുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ തെറ്റായ വിവരം നല്‍കി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുകയും ചെയ്യും.
അനര്‍ഹരായവര്‍ തെറ്റായരീതിയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ആര്‍ക്കും പരാതി നല്‍കാം. കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ബുധനാഴ്ചവരെ ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍, രണ്ട് സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  an hour ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  2 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  2 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  2 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  2 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  2 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  3 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  3 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  3 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  3 hours ago