HOME
DETAILS

ഹിതപരിശോധന പരാജയം; ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവച്ചു പ്രാദേശികവാദികള്‍ക്ക് മേല്‍ക്കൈ

  
Web Desk
December 06 2016 | 06:12 AM

%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be


റോം: ഭരണഘടനാ ഭേദഗതിക്കു വേണ്ടി നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജിവച്ചു. കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയുടെ ഫലം ഇന്നലെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് രാജി പ്രഖ്യാപനം. ഈ സര്‍ക്കാരില്‍ എന്റെ പ്രവര്‍ത്തനം ഇവിടെ അവസാനിച്ചിരിക്കുന്നുവെന്ന് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹിതപരിശോധനയില്‍ പ്രത്യേക പ്രചാരണം നടത്താത്തതു കൊണ്ടാണ് താന്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 39 കാരനായ റെന്‍സി.
ബെപ്പോ ഗ്രില്ലോയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ കടുത്ത പ്രാദേശികവാദികളുടെ കൂട്ടായ്മയാണ് ഹിതപരിശോധനയില്‍ വിജയം നേടിയത്. അവരുടെ നേതൃത്വത്തില്‍'നോ വോട്ട് ' കാംപയിനും നടന്നിരുന്നു. ബ്രക്‌സിറ്റിനും ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനും ശേഷം ലോക രാഷ്ട്രീയത്തില്‍ പ്രാദേശികവാദം പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് ഹിതപരിശോധനയിലെ റെന്‍സിയുടെ പരാജയമെന്നാണ് വിലയിരുത്തല്‍.
ഇറ്റലിയിലെ70 വര്‍ഷം പഴക്കമുള്ള ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിനായിരുന്നു ഹിതപരിശോധന. എന്നാല്‍ 59.5 ശതമാനം വോട്ടിനു ഹിതപരിശോധന പരാജയപ്പെട്ടു. 50 ദശലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം ലഭിക്കും വിധം സെനറ്റര്‍മാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക, ഭരണരംഗത്തെ ഉദ്യോഗസ്ഥ മേധാവിത്തം ഇല്ലാതാക്കുക, തൊഴിലില്ലായ്മ തടയാനെന്നപേരില്‍ ഉദാരവല്‍കരണം നടപ്പാക്കുന്ന വിധം ഭരണഘടന ഭേദഗതി ചെയ്യുക എന്നിവയായിരുന്നു റെന്‍സി ലക്ഷ്യമിട്ടിരുന്നത്.
നിലവില്‍ 315 സെനറ്റര്‍മാരാണ് രാജ്യത്തുള്ളത്. ഹിതപരിശോധന വിധി അനുകൂലമായാല്‍ സെനറ്റര്‍മാരുടെ എണ്ണം 100 ആയി ചുരുക്കാനായിരുന്നു പദ്ധതി. റെന്‍സിയുടെ രാജി യൂറോപ്യന്‍ രാജ്യങ്ങളിലാകെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഇറ്റലി പിന്‍മാറാനുള്ള സാധ്യതയുമുണ്ട്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് തന്റെ രാജിക്കത്ത് കൈമാറുമെന്ന് പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ലയെയെ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  5 days ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  5 days ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  5 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  5 days ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  5 days ago
No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  5 days ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  5 days ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  5 days ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  5 days ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  5 days ago