HOME
DETAILS

പതിറ്റാണ്ടോളം പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച് എ.എ ഷുക്കൂറിന്റെ പടിയിറക്കം

  
backup
December 09, 2016 | 8:55 PM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


ആലപ്പുഴ: ജില്ലയിലെ കോണ്‍ഗ്രസിനെ പത്ത് വര്‍ഷത്തോളം മുന്നില്‍ നിന്ന് നയിച്ചാണ് എ.എ ഷുക്കൂര്‍ ഡി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രതാപ കാലത്തും പ്രതിസന്ധിഘട്ടത്തിലും പാര്‍ട്ടിയെ തറാതെ മുന്നോട്ട് നയിച്ചുവെന്നതാണ് ഷുക്കൂറിനെ വ്യത്യസ്തനാക്കുന്നത്. പുതിയ മുഖമായി എം.ലിജു തലപ്പത്തെത്തുമ്പോള്‍ കോണ്‍ഗ്രസിന് പറയത്തക്ക പ്രതിസന്ധികളൊന്നും ജില്ലയില്ലാത്തതിന്റെ ഒരുകാരണം ഷുക്കൂറിന്റെ നേതൃപാടവം തന്നെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയം കടന്നു പോയപ്പോഴും ഷുക്കൂര്‍ അക്ഷോഭ്യനായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ആരോട് മല്ലിടാനും അദ്ദേഹം മടികാണിച്ചില്ല. എന്നാല്‍ വിമര്‍ശകര്‍ പാര്‍ട്ടിയുടെ മുരടിപ്പ് ചൂണ്ടികാട്ടുന്നുവെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ ആലപ്പുഴയേയും ബാധിച്ചതെന്നേ പ്രവര്‍ത്തകര്‍ പറയൂ. ഷുക്കൂറിന് ലഭിക്കുന്ന ക്ലീന്‍ ഇമേജും ഇത് തന്നെയാണ്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയം അദ്ദേഹത്തെ ശരിയായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുവോയെന്നത് ഇനിയും വിലയിരുത്തേണ്ടത് പാര്‍ട്ടി തന്നെയാണ്.
 ഏതായാലും പൊതുരംഗത്ത് പാരമ്പര്യവും പകിട്ടും തുണയാക്കി  അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഡി.സി.സി പ്രസിഡന്റ് അധ്യക്ഷ സ്ഥാനം ഒഴിയുന്നത്. തുടര്‍ച്ചയായി പത്തുവര്‍ഷത്തോടടുത്ത് കോണ്‍ഗ്രസിനെ നയിച്ചെന്ന ഖ്യാതിയും ഷുക്കൂറിന് സ്വന്തം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനം തുടങ്ങിയ ഷുക്കൂര്‍ കെ എസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്  ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കെ പി സി സി അംഗം, ഡി സി സി ജനറല്‍ സെക്രട്ടറി തുടങ്ങി സ്ഥാനമനങ്ങള്‍ അലങ്കരിച്ച് സംഘടനാരംഗത്ത് ജ്വലിച്ച് നില്‍ക്കുമ്പോഴാണ് 2007-ല്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത്. ഇക്കാലയളവില്‍  ആലപ്പുഴ നഗരസഭാ കൗണ്‍സിലറായും ചെയര്‍മാ നായും ആലപ്പുഴ നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച് എം.എല്‍.എയായും പാര്‍ലമെന്ററി രംഗത്തും ഷുക്കൂര്‍ തിളങ്ങി.
   2008-ല്‍ നെഹ്‌റുഭവന്‍ പുതുതായി മൂന്ന് നിലകളോടുകൂടി നിര്‍മ്മിച്ചു. 2013-ല്‍ മുല്ലയ്ക്കലെ ആര്‍ ശങ്കര്‍ ഡി സി സി ഓഫീസിന് ശിലയിട്ട് 2016-ല്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. നഗരഹൃദയത്തില്‍ത്തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന രണ്ട് ആസ്ഥാനമന്ദിരങ്ങള്‍  ഷുക്കൂറിന്റെ നേതൃവൈഭവത്തിന് തെളിവാണ്.  ഒട്ടറേ വികസനപ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹം മണ്ഡലത്തിനായി കാഴ്ചവച്ചത്. പ്രസിഡന്റ് പദവിയിലിരുന്നുകൊണ്ട് രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മികച്ചനേട്ടമാണ് ഷുക്കൂറിന്റെ നേതൃത്വത്തില്‍ ഉണ്ടായത്. 2010-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പില്‍ ചരിത്രനേട്ടമാണ് ജില്ലയിലുണ്ടായത്. 73 ഗ്രാമപഞ്ചായത്തുകളില്‍ 38 ഗ്രാമപഞ്ചായത്തും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ബ്ലോക്ക് പഞ്ചായത്തുകളും 5 നഗരസഭകളില്‍ 4 നഗരസഭകളും യു.ഡി.എഫ് ഭരണത്തിലെത്തിച്ചു. 2015-ലും  നേട്ടം  തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായി. ബൂത്ത്-മണ്ഡലം തലംമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഷുക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തുവെന്നതില്‍ സംശയമില്ല.    
  ഇതിനിടെ ജില്ലയിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ഷുക്കൂര്‍ നിറഞ്ഞു നിന്നു . പത്തുവര്‍ഷത്തിനിനി 58 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ കരുത്തോടെ നയിച്ചതിലുപരി പ്രതികൂലാവസ്ഥയിലും വലിയ പരുക്കേല്‍ക്കാതെ രക്ഷിച്ചെടുത്തുവെന്ന ഖ്യാതിയോടെയാണ് അധ്യക്ഷസ്ഥനത്ത് നിന്നും പടിയിറങ്ങുന്നത്. ഏതായാലും ഇനിയും കാറുംകോളും നിറഞ്ഞ ജില്ലയിലെ കോണ്‍ഗ്രസിനെ ഔദ്യോഗിക പരിവേഷങ്ങളില്ലാതെ  നയിക്കാന്‍ ഷുക്കൂറുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ യുദ്ധഭീതി: പൗരന്മാരോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ച് സെർബിയയും സ്വീഡനും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ നീക്കം

latest
  •  a minute ago
No Image

ജാതിവിവേചനം: കർണാടകയിൽ ദർശനത്തിനെത്തിയ ദലിത് ദമ്പതികളെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി; ഒരാൾ അറസ്റ്റിൽ

National
  •  4 minutes ago
No Image

ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിൽ മനോവിഷമം; അഞ്ചലിൽ യുവാവ് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  40 minutes ago
No Image

വിവാഹത്തലേന്ന് രണ്ട് യുവ അധ്യാപികമാർ വിഷം കഴിച്ച് മരിച്ചു; നാടിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ

National
  •  an hour ago
No Image

ജാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ടക്കൊല: പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നു

National
  •  an hour ago
No Image

മൂന്നാം തവണയും താരം, ലോകകപ്പ് ചരിത്രത്തിലെ രണ്ടാമൻ; ഞെട്ടിച്ച് വിൽ ജാക്സ്

Cricket
  •  an hour ago
No Image

പാക് അതിർത്തിയിൽ തലയുയർത്തി ഇന്ത്യ; 105 അടി ഉയരത്തിൽ ത്രിവർണ്ണ പതാക സ്ഥാപിച്ചു; പിന്നിൽ മലയാളി കേണൽ

National
  •  an hour ago
No Image

'ഇംപാക്ട് പ്ലെയറല്ല, സജീവ സാന്നിധ്യമാകണം'; മുംബൈ മാനേജ്‌മെന്റിന് വ്യക്തമായ നിലപാടറിയിച്ച് രോഹിത് ശർമ്മ

Cricket
  •  2 hours ago
No Image

വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടിയേക്കും; ടിവികെ യോഗത്തിൽ പ്രമേയം പാസാക്കി

latest
  •  2 hours ago
No Image

ഇതാണ് 'റിയൽ കേരള സ്റ്റോറി'; അതിജീവനത്തിന്റെ ചരിത്രനിമിഷത്തിലേക്ക് ഏവർക്കും സ്വാഗതം; വയനാട് പുനരധിവാസ ടൗൺഷിപ്പ് സമർപ്പണം 25-ന്

Kerala
  •  2 hours ago