
പതിറ്റാണ്ടോളം പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച് എ.എ ഷുക്കൂറിന്റെ പടിയിറക്കം
ആലപ്പുഴ: ജില്ലയിലെ കോണ്‍ഗ്രസിനെ പത്ത് വര്‍ഷത്തോളം മുന്നില്‍ നിന്ന് നയിച്ചാണ് എ.എ ഷുക്കൂര്‍ ഡി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രതാപ കാലത്തും പ്രതിസന്ധിഘട്ടത്തിലും പാര്‍ട്ടിയെ തറാതെ മുന്നോട്ട് നയിച്ചുവെന്നതാണ് ഷുക്കൂറിനെ വ്യത്യസ്തനാക്കുന്നത്. പുതിയ മുഖമായി എം.ലിജു തലപ്പത്തെത്തുമ്പോള്‍ കോണ്‍ഗ്രസിന് പറയത്തക്ക പ്രതിസന്ധികളൊന്നും ജില്ലയില്ലാത്തതിന്റെ ഒരുകാരണം ഷുക്കൂറിന്റെ നേതൃപാടവം തന്നെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയം കടന്നു പോയപ്പോഴും ഷുക്കൂര്‍ അക്ഷോഭ്യനായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ആരോട് മല്ലിടാനും അദ്ദേഹം മടികാണിച്ചില്ല. എന്നാല്‍ വിമര്‍ശകര്‍ പാര്‍ട്ടിയുടെ മുരടിപ്പ് ചൂണ്ടികാട്ടുന്നുവെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലുമുള്ള പ്രശ്നങ്ങള്‍ ആലപ്പുഴയേയും ബാധിച്ചതെന്നേ പ്രവര്‍ത്തകര്‍ പറയൂ. ഷുക്കൂറിന് ലഭിക്കുന്ന ക്ലീന്‍ ഇമേജും ഇത് തന്നെയാണ്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയം അദ്ദേഹത്തെ ശരിയായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുവോയെന്നത് ഇനിയും വിലയിരുത്തേണ്ടത് പാര്‍ട്ടി തന്നെയാണ്.
ഏതായാലും പൊതുരംഗത്ത് പാരമ്പര്യവും പകിട്ടും തുണയാക്കി അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഡി.സി.സി പ്രസിഡന്റ് അധ്യക്ഷ സ്ഥാനം ഒഴിയുന്നത്. തുടര്‍ച്ചയായി പത്തുവര്‍ഷത്തോടടുത്ത് കോണ്‍ഗ്രസിനെ നയിച്ചെന്ന ഖ്യാതിയും ഷുക്കൂറിന് സ്വന്തം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനം തുടങ്ങിയ ഷുക്കൂര്‍ കെ എസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കെ പി സി സി അംഗം, ഡി സി സി ജനറല്‍ സെക്രട്ടറി തുടങ്ങി സ്ഥാനമനങ്ങള്‍ അലങ്കരിച്ച് സംഘടനാരംഗത്ത് ജ്വലിച്ച് നില്‍ക്കുമ്പോഴാണ് 2007-ല്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത്. ഇക്കാലയളവില്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലറായും ചെയര്‍മാ നായും ആലപ്പുഴ നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച് എം.എല്‍.എയായും പാര്‍ലമെന്ററി രംഗത്തും ഷുക്കൂര്‍ തിളങ്ങി.
2008-ല്‍ നെഹ്റുഭവന്‍ പുതുതായി മൂന്ന് നിലകളോടുകൂടി നിര്‍മ്മിച്ചു. 2013-ല്‍ മുല്ലയ്ക്കലെ ആര് ശങ്കര്‍ ഡി സി സി ഓഫീസിന് ശിലയിട്ട് 2016-ല്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. നഗരഹൃദയത്തില്‍ത്തന്നെ തലയുയര്‍ത്തി നില്ക്കുന്ന രണ്ട് ആസ്ഥാനമന്ദിരങ്ങള്‍ ഷുക്കൂറിന്റെ നേതൃവൈഭവത്തിന് തെളിവാണ്. ഒട്ടറേ വികസനപ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹം മണ്ഡലത്തിനായി കാഴ്ചവച്ചത്. പ്രസിഡന്റ് പദവിയിലിരുന്നുകൊണ്ട് രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മികച്ചനേട്ടമാണ് ഷുക്കൂറിന്റെ നേതൃത്വത്തില്‍ ഉണ്ടായത്. 2010-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പില്‍ ചരിത്രനേട്ടമാണ് ജില്ലയിലുണ്ടായത്. 73 ഗ്രാമപഞ്ചായത്തുകളില്‍ 38 ഗ്രാമപഞ്ചായത്തും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ബ്ലോക്ക് പഞ്ചായത്തുകളും 5 നഗരസഭകളില്‍ 4 നഗരസഭകളും യു.ഡി.എഫ് ഭരണത്തിലെത്തിച്ചു. 2015-ലും നേട്ടം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായി. ബൂത്ത്-മണ്ഡലം തലംമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഷുക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തുവെന്നതില്‍ സംശയമില്ല.
ഇതിനിടെ ജില്ലയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും ഷുക്കൂര്‍ നിറഞ്ഞു നിന്നു . പത്തുവര്‍ഷത്തിനിനി 58 ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള് പാര്‍ട്ടിയെ കരുത്തോടെ നയിച്ചതിലുപരി പ്രതികൂലാവസ്ഥയിലും വലിയ പരുക്കേല്‍ക്കാതെ രക്ഷിച്ചെടുത്തുവെന്ന ഖ്യാതിയോടെയാണ് അധ്യക്ഷസ്ഥനത്ത് നിന്നും പടിയിറങ്ങുന്നത്. ഏതായാലും ഇനിയും കാറുംകോളും നിറഞ്ഞ ജില്ലയിലെ കോണ്‍ഗ്രസിനെ ഔദ്യോഗിക പരിവേഷങ്ങളില്ലാതെ നയിക്കാന്‍ ഷുക്കൂറുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം
National
• 5 days ago
ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
International
• 6 days ago
ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍
National
• 6 days ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• 6 days ago
അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
National
• 6 days ago
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• 6 days ago
ഇസ്റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• 6 days ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• 6 days ago
ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്ഗൽ
qatar
• 6 days ago
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• 6 days ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 6 days ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
National
• 6 days ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 6 days ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 6 days ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 6 days ago
ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു
Kuwait
• 6 days ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
National
• 6 days ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• 6 days ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• 6 days ago
പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം
crime
• 6 days ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 6 days ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 6 days ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 6 days ago