HOME
DETAILS

പയസ്വിനി പുഴയില്‍ വീണ്ടും താല്‍ക്കാലിക തടയണ നിര്‍മാണം

  
backup
December 22, 2016 | 7:10 AM

%e0%b4%aa%e0%b4%af%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

ബോവിക്കാനം: പയസ്വിനി പുഴയില്‍ വീണ്ടും താല്‍ക്കാലിക തടയണ നിര്‍മാണം തുടങ്ങി. നാട്ടുകാരുടെ സ്ഥിരം തടയണ എന്ന ആവശ്യം നിലനില്‍ക്കേയാണു ലക്ഷങ്ങള്‍ ചെലവഴിച്ചു തടയണ നിര്‍മിക്കുന്നത്. ഇരുവശങ്ങളിലും മണല്‍ നിറച്ച ചാക്കുകള്‍ അട്ടിവച്ചു മധ്യഭാഗത്ത് ചെമ്മണ്ണു നിറച്ച് 110 മീറ്റര്‍ നീളത്തിലാണു തടയണ നിര്‍മാണം. 11 ലക്ഷം രൂപയാണു തടയണ നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. 20 ദിവസത്തിനകം പണി പൂര്‍ത്തിയാകും. 1986 മുതലാണു താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ തുടങ്ങിയത്.
കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്യാനായി ജല അതോറിറ്റി വെള്ളം ശേഖരിക്കുന്ന ബാവിക്കര ജലസംഭരണിയില്‍ വെള്ളം തടഞ്ഞു നിര്‍ത്താനും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറാതിരിക്കാനും വേണ്ടിയാണ് എല്ലാ വര്‍ഷവും ഇവിടെ താല്‍കാലിക തടയണ നിര്‍മിക്കുന്നത്. എന്നാല്‍ ഇത്തരം തടയണകള്‍ വേനല്‍ മഴയിലുണ്ടാവുന്ന ശക്തമായ നീരൊഴുക്കു കാരണം തകരും.


കഴിഞ്ഞ വര്‍ഷം നാട്ടുകാരുടെ എതിര്‍പ്പു മൂലം തടയണ നിര്‍മാണം വൈകിയതിനാല്‍ വേനല്‍ക്കാലത്ത് ഉപ്പു വെള്ളമാണു ജനം കുടിച്ചത്. ഈ വര്‍ഷവും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി തടയണ നിര്‍മാണം തടയുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആലൂര്‍ മുനമ്പില്‍ നാലു കോടിയിലേറെ രൂപ ചെലവാക്കി വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍മാണം തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച സ്ഥിരം തടയണയുടെ പണി ഉടന്‍ ആരംഭിക്കുമെന്നു മന്ത്രി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി എതിര്‍പ്പില്‍ നിന്നു പിന്‍മാറിയത്.
ജനുവരിയോടെ പുതിയ എസ്റ്റിമെറ്റ് തയാറാക്കി മാര്‍ച്ച് മാസത്തോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥിരം തടയണ നിര്‍മാണം തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  7 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  7 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  7 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  7 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  7 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  7 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  7 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  7 days ago