HOME
DETAILS

പ്രതീക്ഷയോടെ ചാല, പൊടിക്കുണ്ട് ഇരകള്‍

  
backup
May 23 2016 | 20:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d

കണ്ണൂര്‍: യു.ഡി.എഫ് ഭരണകാലത്ത് ജില്ലയെ നടുക്കിയ പ്രധാന അപകടങ്ങളായിരുന്നു ചാലയിലും പൊടിക്കുണ്ടിലും ഉണ്ടായത്. 2012 ഓഗസ്റ്റ് 27നു രാത്രി 11 ഓടെയായിരുന്നു 20 പേരുടെ മരണത്തിനിടയാക്കിയ ചാല ടാങ്കര്‍ ദുരന്തം. അപകടത്തെ തുടര്‍ന്നു റോഡിനു വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിച്ചതല്ലാതെ മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായും കൈയൊഴിഞ്ഞു. വീടുകളും കച്ചവടസ്ഥാപനങ്ങളും തകര്‍ന്നവരെ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതല്ലാതെ മറ്റു നടപടിക്രമങ്ങളൊന്നും നടന്നില്ല. പ്രധാന ആവശ്യമായിരുന്ന മരിച്ച കുടുംബങ്ങളിലുള്ളവര്‍ക്കു സര്‍ക്കാര്‍ ജോലി ഇപ്പോഴും ചുവപ്പു നാടയിലാണ്.
പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ മാര്‍ച്ച് 24നു രാത്രിയാണു സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 84 വീടുകളും ഭാഗികമായും തകര്‍ന്നു. സ്വകാര്യവ്യക്തിയുടെ അശ്രദ്ധമൂലമുണ്ടായ അപകടം തുടക്കത്തില്‍ സര്‍ക്കാര്‍തലത്തില്‍ വേണ്ട പരിഗണന നല്‍കാഞ്ഞതോടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം കോര്‍പറേഷന്‍ എന്‍ജിനിയര്‍മാര്‍ നടത്തിയ കണക്കെടുപ്പില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതുവരെ അടിയന്തിരസഹായം പോലും പൊടിക്കുണ്ടില്‍ എത്തിയില്ല. രണ്ട് അപകത്തിലും നീതികിട്ടാത്ത ഇരകള്‍ പുതിയ സര്‍ക്കാരിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളി സമരം; കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സും എത്തിഹാദും

uae
  •  3 days ago
No Image

തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം 

latest
  •  3 days ago
No Image

ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

Kuwait
  •  3 days ago
No Image

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

Saudi-arabia
  •  3 days ago
No Image

കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ 

uae
  •  3 days ago
No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  3 days ago
No Image

'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്'  പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ് 

Kerala
  •  3 days ago
No Image

രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി

National
  •  3 days ago