HOME
DETAILS

ജ്വല്ലറി ഉടമയുടെ കൊലപാതകം നടന്നിട്ട് രണ്ടുവര്‍ഷം; ഇരുട്ടില്‍തപ്പി സി.ബി.ഐ

  
backup
December 23, 2016 | 4:28 AM

%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95

 

തലശ്ശേരി: തലശ്ശേരി മെയില്‍ റോഡിലെ സവിത ജ്വല്ലറിയുടമ ചക്യത്ത്മുക്ക് സ്‌നേഹയില്‍ പി.കെ ദിനേശന്റെ കൊലപാതകം നടന്ന് രണ്ടുവര്‍ഷമായിട്ടും പ്രതികളെക്കുറിച്ചു ഒരു തുമ്പുപോലും ലഭിക്കാതെ സി.ബി.ഐ ഇരുട്ടില്‍തപ്പുന്നു.
പ്രതികളെക്കുറിച്ച് തെളിവു നല്‍കുന്നവര്‍ക്ക് സി.ബി.ഐ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പത്ര പരസ്യം കണ്ട് നിരവധി പേര്‍ മൊഴി നല്‍കാനെത്തിയെങ്കിലും അന്വേഷണത്തിന്റെ ഗതി നിയന്ത്രിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ദിനേശന്‍ കൊല്ലപ്പെട്ട തലശ്ശേരി മെയിന്‍ റോഡിലെ ജ്വല്ലറിയും പരിസരവും സി.ബി.ഐ സംഘം ദിവസങ്ങളോളം പരിശോധിച്ചിരുന്നു. ദിനേശന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ജ്വല്ലറിക്ക് സമീപത്തെ വ്യാപാരികളെയും സി.ബി.ഐ സംഘം ചോദ്യം ചെയ്തിട്ടും കേസന്വേഷണത്തില്‍ പുരോഗതിയുണ്ടാകാതതിനെ തുടര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ച് സി.ബി.ഐ രംഗത്തെത്തിയത്. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്തത്. സി.ബി.ഐ തിരുവന്തപുരം യൂനിറ്റിലെ എസ്.പി ജോസ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിനേശന്‍ വധം അന്വേഷിക്കുന്നത്. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ദിനേശന്റെ അയല്‍വാസിയും സഹപാഠിയുമായ ഗോവിന്ദരാജ്് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച്് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കമാല്‍പാഷയാണ് കഴിഞ്ഞ ഒക്ടോബര്‍ 12 ന് കേസ് സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടത്. 2014 ഡിസംബര്‍ 23 ന് രാത്രി എട്ടര മണിയോടെയാണ് തലശ്ശേരി ട്രാഫിക് പൊലിസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള മെയിന്‍ റോഡിലെ ജ്വല്ലറിയില്‍ ദിനേശനെ കൊലപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വിവിധ രാഷട്രീയ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഏറ്റവും വലിയ മധുരനാരങ്ങാ ഫെസ്റ്റിവലിന് ഹരീഖിൽ തുടക്കമായി

Saudi-arabia
  •  9 days ago
No Image

മലപ്പുറത്ത് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു; സമീപത്തെ വീടുകളിലേക്ക് പടരുന്നതായി വിവരം

Kerala
  •  9 days ago
No Image

പഴി എലികൾക്കും, പക്ഷികൾക്കും: 81,000 ക്വിന്റൽ നെല്ല് വായുവിൽ അലിഞ്ഞോ? ഛത്തീസ്ഗഢിലെ 'അദൃശ്യ' അഴിമതിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

crime
  •  9 days ago
No Image

27 വർഷങ്ങൾക്ക് ശേഷം ആദ്യ 'സെഞ്ച്വറി'; ഇന്ത്യൻ മണ്ണിൽ ചരിത്രം തിരുത്തി കിവികൾ

Cricket
  •  9 days ago
No Image

'പരാജയപ്പെടുന്നത് ജീവിതത്തിന്റെ ഭാഗം, വീണ്ടും എഴുന്നേൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം'; വിജയരഹസ്യങ്ങൾ പങ്കുവെച്ച് ഇമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ

uae
  •  9 days ago
No Image

വീടുപണിക്ക് സൂക്ഷിച്ച ജനല്‍ കട്ടിള ദേഹത്തേക്ക് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഫോൺ തട്ടിപ്പിലൂടെ സ്വദേശി വനിതയിൽ നിന്ന് പണം തട്ടിയെടുത്തു; പ്രതികളോട് പണം തിരികെ നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  9 days ago
No Image

നടുറോഡിൽ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വെടിവച്ച് കൊന്ന കേസ്: തോക്ക് നൽകിയ വാടകക്കൊലയാളി പിടിയിൽ

crime
  •  9 days ago
No Image

കോഴിക്കോട് വാഹനം മറിഞ്ഞ് അപകടം: ഗർഭിണിക്കും കുട്ടിക്കും ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഗാംഗുലി

Cricket
  •  9 days ago