HOME
DETAILS

ജ്വല്ലറി ഉടമയുടെ കൊലപാതകം നടന്നിട്ട് രണ്ടുവര്‍ഷം; ഇരുട്ടില്‍തപ്പി സി.ബി.ഐ

  
backup
December 23, 2016 | 4:28 AM

%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95

 

തലശ്ശേരി: തലശ്ശേരി മെയില്‍ റോഡിലെ സവിത ജ്വല്ലറിയുടമ ചക്യത്ത്മുക്ക് സ്‌നേഹയില്‍ പി.കെ ദിനേശന്റെ കൊലപാതകം നടന്ന് രണ്ടുവര്‍ഷമായിട്ടും പ്രതികളെക്കുറിച്ചു ഒരു തുമ്പുപോലും ലഭിക്കാതെ സി.ബി.ഐ ഇരുട്ടില്‍തപ്പുന്നു.
പ്രതികളെക്കുറിച്ച് തെളിവു നല്‍കുന്നവര്‍ക്ക് സി.ബി.ഐ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പത്ര പരസ്യം കണ്ട് നിരവധി പേര്‍ മൊഴി നല്‍കാനെത്തിയെങ്കിലും അന്വേഷണത്തിന്റെ ഗതി നിയന്ത്രിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ദിനേശന്‍ കൊല്ലപ്പെട്ട തലശ്ശേരി മെയിന്‍ റോഡിലെ ജ്വല്ലറിയും പരിസരവും സി.ബി.ഐ സംഘം ദിവസങ്ങളോളം പരിശോധിച്ചിരുന്നു. ദിനേശന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ജ്വല്ലറിക്ക് സമീപത്തെ വ്യാപാരികളെയും സി.ബി.ഐ സംഘം ചോദ്യം ചെയ്തിട്ടും കേസന്വേഷണത്തില്‍ പുരോഗതിയുണ്ടാകാതതിനെ തുടര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ച് സി.ബി.ഐ രംഗത്തെത്തിയത്. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്തത്. സി.ബി.ഐ തിരുവന്തപുരം യൂനിറ്റിലെ എസ്.പി ജോസ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിനേശന്‍ വധം അന്വേഷിക്കുന്നത്. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ദിനേശന്റെ അയല്‍വാസിയും സഹപാഠിയുമായ ഗോവിന്ദരാജ്് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച്് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കമാല്‍പാഷയാണ് കഴിഞ്ഞ ഒക്ടോബര്‍ 12 ന് കേസ് സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടത്. 2014 ഡിസംബര്‍ 23 ന് രാത്രി എട്ടര മണിയോടെയാണ് തലശ്ശേരി ട്രാഫിക് പൊലിസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള മെയിന്‍ റോഡിലെ ജ്വല്ലറിയില്‍ ദിനേശനെ കൊലപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വിവിധ രാഷട്രീയ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  2 minutes ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  22 minutes ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  an hour ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  an hour ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  2 hours ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  2 hours ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  2 hours ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  2 hours ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  3 hours ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  3 hours ago