HOME
DETAILS

ജ്വല്ലറി ഉടമയുടെ കൊലപാതകം നടന്നിട്ട് രണ്ടുവര്‍ഷം; ഇരുട്ടില്‍തപ്പി സി.ബി.ഐ

  
backup
December 23, 2016 | 4:28 AM

%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95

 

തലശ്ശേരി: തലശ്ശേരി മെയില്‍ റോഡിലെ സവിത ജ്വല്ലറിയുടമ ചക്യത്ത്മുക്ക് സ്‌നേഹയില്‍ പി.കെ ദിനേശന്റെ കൊലപാതകം നടന്ന് രണ്ടുവര്‍ഷമായിട്ടും പ്രതികളെക്കുറിച്ചു ഒരു തുമ്പുപോലും ലഭിക്കാതെ സി.ബി.ഐ ഇരുട്ടില്‍തപ്പുന്നു.
പ്രതികളെക്കുറിച്ച് തെളിവു നല്‍കുന്നവര്‍ക്ക് സി.ബി.ഐ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പത്ര പരസ്യം കണ്ട് നിരവധി പേര്‍ മൊഴി നല്‍കാനെത്തിയെങ്കിലും അന്വേഷണത്തിന്റെ ഗതി നിയന്ത്രിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ദിനേശന്‍ കൊല്ലപ്പെട്ട തലശ്ശേരി മെയിന്‍ റോഡിലെ ജ്വല്ലറിയും പരിസരവും സി.ബി.ഐ സംഘം ദിവസങ്ങളോളം പരിശോധിച്ചിരുന്നു. ദിനേശന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ജ്വല്ലറിക്ക് സമീപത്തെ വ്യാപാരികളെയും സി.ബി.ഐ സംഘം ചോദ്യം ചെയ്തിട്ടും കേസന്വേഷണത്തില്‍ പുരോഗതിയുണ്ടാകാതതിനെ തുടര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ച് സി.ബി.ഐ രംഗത്തെത്തിയത്. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്തത്. സി.ബി.ഐ തിരുവന്തപുരം യൂനിറ്റിലെ എസ്.പി ജോസ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിനേശന്‍ വധം അന്വേഷിക്കുന്നത്. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ദിനേശന്റെ അയല്‍വാസിയും സഹപാഠിയുമായ ഗോവിന്ദരാജ്് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച്് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കമാല്‍പാഷയാണ് കഴിഞ്ഞ ഒക്ടോബര്‍ 12 ന് കേസ് സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടത്. 2014 ഡിസംബര്‍ 23 ന് രാത്രി എട്ടര മണിയോടെയാണ് തലശ്ശേരി ട്രാഫിക് പൊലിസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള മെയിന്‍ റോഡിലെ ജ്വല്ലറിയില്‍ ദിനേശനെ കൊലപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വിവിധ രാഷട്രീയ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽഹംദുലില്ലാഹ്, അള്ളാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  8 hours ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  8 hours ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  8 hours ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  8 hours ago
No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി 

National
  •  9 hours ago
No Image

യുഎഇയിൽ അട്ടിമറിക്ക് ശ്രമിച്ച ഭീകരസംഘം പിടിയിൽ; പിന്നിൽ ഇറാൻ ബന്ധമെന്ന് സുരക്ഷാ വിഭാഗം

uae
  •  9 hours ago
No Image

അവസാനപന്തിൽ ഫോറടിച്ച് തിലകിന്റേ സെഞ്ചുറി; മുബൈയെ രക്ഷിച്ച് ഒറ്റയാൾ പോരാട്ടം,ഗുജറാത്തിന് മുന്നിൽ 200 റൺസ് ലക്ഷ്യം വെച്ച് മുംബൈ

Cricket
  •  9 hours ago
No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  9 hours ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  9 hours ago