HOME
DETAILS

പിണറായിയിലെ കൊലപാതകങ്ങള്‍ ഐശ്വര്യയെ കൊലപ്പെടുത്തിയത് മൂന്നാമത്തെ ശ്രമത്തില്‍

  
Web Desk
April 26 2018 | 18:04 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99-2

 

തലശ്ശേരി: മകളേയും മാതാപിതാക്കളെയും കൊല്ലാനായി ആസൂത്രണം ചെയ്തതും കൊലപാതകം നടപ്പാക്കിയതും ഒറ്റയ്‌ക്കെന്ന് സൗമ്യയുടെ മൊഴി. എന്നാല്‍ ഇളയ മകളായ കീര്‍ത്തനയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നും സൗമ്യ ആവര്‍ത്തിച്ചു. ഈ മരണത്തെക്കുറിച്ച് പൊലിസിലും ഇതുവരെ കൂടുതല്‍ തെളിവൊന്നും ലഭിച്ചിട്ടില്ല. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതു രണ്ടു വ്യത്യസ്ത കേസുകളായാണ് പൊലിസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കീര്‍ത്തനയുടെ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി സൗമ്യയുടെ ഭര്‍ത്താവിനെയും കാമുകന്മാരായ മൂന്നുപേരെയും സൗമ്യയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അന്വേഷണ സംഘത്തിലെ സി.ഐ കെ.ഇ പ്രേമരാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ചോദ്യം ചെയ്തത്.
മകള്‍ ഐശ്വര്യക്ക് സൗമ്യ പല തവണ വിഷം നല്‍കിയതായും പൊലിസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലുണ്ട്. മുന്‍പ് രണ്ട് തവണ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നാമത്തെ തവണ വിഷം നല്‍കിയപ്പോഴാണ് ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ട് ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിക്കുന്നത്.
സൗമ്യയുടെ സഹോദരി സന്ധ്യയോടും ഭര്‍ത്താവായ കൊല്ലം സ്വദേശിയോടും പൊലിസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐശ്യര്യ ആശുപത്രിയില്‍ കിടക്കുമ്പോള്‍ വാട്ട്‌സ്ആപ്പ് വഴി സൗമ്യ രോഗാവസ്ഥ അറിയിച്ചതായും ഐശ്വര്യ ഛര്‍ദിച്ച് അവശയാകുന്ന ദൃശ്യം സന്ധ്യക്ക് അയച്ചു കൊടുത്തതായും ഇന്നലെ ചോദ്യം ചെയ്യലിനിടെ ഇവര്‍ മൊഴി നല്‍കി. ഇതിനിടെ കൊല്ലത്തെ സഹോദരിയുടെ വീട്ടില്‍ പോയപ്പോള്‍ മാതാപിതാക്കളെ കൊല്ലാന്‍ ഒതളങ്ങ കൊണ്ടു വരാന്‍ സൗമ്യ ശ്രമം നടത്തിയതായും എന്നാല്‍ കൊണ്ടു വരാന്‍ സാധിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന വിവരവും പൊലിസിന് ലഭിച്ചിട്ടുണ്ട്.
തന്നെ ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി കിഷോര്‍ എലിവിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചെന്ന സൗമ്യയുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥയും പൊലിസ് അന്വേഷിച്ചുവരികയാണ്. രണ്ടാമത്തെ കുട്ടി ജനിച്ചതിന് ശേഷം കിഷോര്‍ സൗമ്യയുമായുള്ള ബന്ധം വിട്ടിരുന്നു. നിയമപരമായി ഇവര്‍ കല്യാണം കഴിച്ചിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ കിഷോര്‍ ശ്രമിച്ചെന്നായിരുന്നു സൗമ്യയുടെ പരാതി. ചോനാടം കശുവണ്ടി ഫാക്ടറിയിലെ ജോലിക്കിടെയാണ് അവിടെയുള്ള ജീവനക്കാരന്‍ കൂടിയായ കിഷോറുമായി സൗമ്യ പരിചയത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. 28 ന് വൈകിട്ട് അഞ്ചുവരെയാണ് സൗമ്യയെ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. പൊലിസ് കസ്റ്റഡിയില്‍ വിട്ട ശേഷം സൗമ്യ തലശ്ശേരി സി.ഐ ഓഫിസിലെ വനിതാ സെല്ലിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  5 days ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  5 days ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  5 days ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  5 days ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  5 days ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  5 days ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  5 days ago
No Image

ഉപ്പ് മുതല്‍ കഫീന്‍ വരെ; റെസ്‌റ്റോറന്റുകളിലെ മെനുവില്‍ പൂര്‍ണ്ണ സുതാര്യത വേണമെന്ന് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്

International
  •  5 days ago
No Image

ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി

uae
  •  5 days ago