HOME
DETAILS

കിം നാമിന്റെ കൊല: മലേഷ്യ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ഉ. കൊറിയ

  
backup
February 23, 2017 | 7:17 PM

%e0%b4%95%e0%b4%bf%e0%b4%82-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b0



സിയോള്‍: കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ മലേഷ്യക്കെതിരേ ഉത്തര കൊറിയ രംഗത്ത്. തങ്ങളുടെ പൗരന്റെ മരണത്തില്‍ മലേഷ്യ ഉത്തരവാദികളാണെന്നും അവര്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണു ശ്രമിക്കുന്നതെന്നും ഉത്തര കൊറിയ ആരോപിച്ചു.
ഇതാദ്യമായാണ് കിമ്മിന്റെ കൊലപാതകത്തില്‍ ഔദ്യോഗികതലത്തില്‍ പ്രതികരണമുണ്ടാകുന്നത്. എന്നാല്‍, ഉത്തര കൊറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ കിമ്മിന്റെ പേര് പരാമര്‍ശിക്കുന്നില്ല.
നയതന്ത്ര പാസ്‌പോര്‍ട്ടുമായി സഞ്ചരിച്ച തങ്ങളുടെ പൗരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലേഷ്യയില്‍ മരിക്കുകയായിരുന്നു. വിഷം കൊടുത്തു കൊല്ലുകയായിരുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ ഉയര്‍ത്തിയ ഉത്തര കൊറിയന്‍ വിരുദ്ധ ഗൂഢാലോചനയ്‌ക്കൊപ്പം മലേഷ്യന്‍ സര്‍ക്കാരും ചേര്‍ന്നിരിക്കുകയാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, സംഭവത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്. നാലുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കണമെന്നാണ് മലേഷ്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വിഷാംശം അകത്തുകയറിയാണ് കിം മരിച്ചത്. വിമാനം കാത്തിരിക്കെ രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്തേക്ക് വിഷദ്രാവകം ഒഴിക്കുകയായിരുന്നുവെന്ന് മലേഷ്യന്‍ പൊലിസ് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  25 minutes ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  an hour ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  an hour ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  an hour ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  2 hours ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  2 hours ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  2 hours ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  2 hours ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  2 hours ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  2 hours ago