HOME
DETAILS

കിം നാമിന്റെ കൊല: മലേഷ്യ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ഉ. കൊറിയ

  
backup
February 23, 2017 | 7:17 PM

%e0%b4%95%e0%b4%bf%e0%b4%82-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b0



സിയോള്‍: കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ മലേഷ്യക്കെതിരേ ഉത്തര കൊറിയ രംഗത്ത്. തങ്ങളുടെ പൗരന്റെ മരണത്തില്‍ മലേഷ്യ ഉത്തരവാദികളാണെന്നും അവര്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണു ശ്രമിക്കുന്നതെന്നും ഉത്തര കൊറിയ ആരോപിച്ചു.
ഇതാദ്യമായാണ് കിമ്മിന്റെ കൊലപാതകത്തില്‍ ഔദ്യോഗികതലത്തില്‍ പ്രതികരണമുണ്ടാകുന്നത്. എന്നാല്‍, ഉത്തര കൊറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ കിമ്മിന്റെ പേര് പരാമര്‍ശിക്കുന്നില്ല.
നയതന്ത്ര പാസ്‌പോര്‍ട്ടുമായി സഞ്ചരിച്ച തങ്ങളുടെ പൗരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലേഷ്യയില്‍ മരിക്കുകയായിരുന്നു. വിഷം കൊടുത്തു കൊല്ലുകയായിരുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ ഉയര്‍ത്തിയ ഉത്തര കൊറിയന്‍ വിരുദ്ധ ഗൂഢാലോചനയ്‌ക്കൊപ്പം മലേഷ്യന്‍ സര്‍ക്കാരും ചേര്‍ന്നിരിക്കുകയാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, സംഭവത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്. നാലുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കണമെന്നാണ് മലേഷ്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വിഷാംശം അകത്തുകയറിയാണ് കിം മരിച്ചത്. വിമാനം കാത്തിരിക്കെ രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്തേക്ക് വിഷദ്രാവകം ഒഴിക്കുകയായിരുന്നുവെന്ന് മലേഷ്യന്‍ പൊലിസ് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ പഞ്ചായത്തുകളെ ആര് നയിക്കും; ചർച്ചകൾ സജീവം; കോഴിക്കോട്ട് കോൺഗ്രസും മുസ്‌ലിം  ലീഗും പദവി പങ്കിടും

Kerala
  •  a day ago
No Image

ഖത്തര്‍ ദേശീയ ദിനം: സ്വകാര്യ മേഖലയില്‍ നാളെ ശമ്പളത്തോടെയുള്ള അവധി

qatar
  •  a day ago
No Image

ദേശപ്പോര്; മേയർ സ്ഥാനത്തേക്ക് പുതുമുഖങ്ങളെത്തുമോ? മുന്നണി ചർച്ചകൾ സജീവം 

Kerala
  •  a day ago
No Image

ഉച്ചഭക്ഷണ സൈറ്റ് പണിമുടക്കി; സ്‌കൂളുകളിൽ പ്രതിസന്ധി; ആശങ്കയിൽ അധ്യാപകർ 

Kerala
  •  a day ago
No Image

ഷാര്‍ജയിലെ ഫായ സൈറ്റ് യുനെസ്‌കോ പൈതൃക പട്ടികയില്‍; ലക്ഷക്കണക്കിന് വര്‍ഷങ്ങളായി വരണ്ട പരിതഃസ്ഥിതികളില്‍ തുടര്‍ച്ചയായ മനുഷ്യ സാന്നിധ്യം

uae
  •  a day ago
No Image

സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി

National
  •  a day ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്: സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് കുടിയേറിയയാൾ

National
  •  a day ago
No Image

വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം; ന്യായീകരിച്ച് ജെ.ഡി.യുവും ബി.ജെ.പിയും

National
  •  a day ago
No Image

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 

Kerala
  •  a day ago
No Image

കണിയാമ്പറ്റയിൽ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു; പത്ത് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Kerala
  •  a day ago