HOME
DETAILS

കിം നാമിന്റെ കൊല: മലേഷ്യ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ഉ. കൊറിയ

  
backup
February 23, 2017 | 7:17 PM

%e0%b4%95%e0%b4%bf%e0%b4%82-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b0



സിയോള്‍: കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ മലേഷ്യക്കെതിരേ ഉത്തര കൊറിയ രംഗത്ത്. തങ്ങളുടെ പൗരന്റെ മരണത്തില്‍ മലേഷ്യ ഉത്തരവാദികളാണെന്നും അവര്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണു ശ്രമിക്കുന്നതെന്നും ഉത്തര കൊറിയ ആരോപിച്ചു.
ഇതാദ്യമായാണ് കിമ്മിന്റെ കൊലപാതകത്തില്‍ ഔദ്യോഗികതലത്തില്‍ പ്രതികരണമുണ്ടാകുന്നത്. എന്നാല്‍, ഉത്തര കൊറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ കിമ്മിന്റെ പേര് പരാമര്‍ശിക്കുന്നില്ല.
നയതന്ത്ര പാസ്‌പോര്‍ട്ടുമായി സഞ്ചരിച്ച തങ്ങളുടെ പൗരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലേഷ്യയില്‍ മരിക്കുകയായിരുന്നു. വിഷം കൊടുത്തു കൊല്ലുകയായിരുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ ഉയര്‍ത്തിയ ഉത്തര കൊറിയന്‍ വിരുദ്ധ ഗൂഢാലോചനയ്‌ക്കൊപ്പം മലേഷ്യന്‍ സര്‍ക്കാരും ചേര്‍ന്നിരിക്കുകയാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, സംഭവത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്. നാലുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കണമെന്നാണ് മലേഷ്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വിഷാംശം അകത്തുകയറിയാണ് കിം മരിച്ചത്. വിമാനം കാത്തിരിക്കെ രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്തേക്ക് വിഷദ്രാവകം ഒഴിക്കുകയായിരുന്നുവെന്ന് മലേഷ്യന്‍ പൊലിസ് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  4 days ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  4 days ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  4 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  4 days ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  4 days ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  4 days ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  4 days ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  4 days ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  4 days ago