HOME
DETAILS

ആനന്ദ് തെല്‍തുംദെയെ പൊലിസ് അറസ്റ്റ് ചെയ്തു; കോടതി മോചിപ്പിച്ചു

  
backup
February 02, 2019 | 7:01 PM

arrested

 

മുംബൈ: അറസ്റ്റില്‍നിന്ന് പരിരക്ഷ നല്‍കി സുപ്രിംകോടതി വിധിയുണ്ടായിട്ടും സാമൂഹിക പ്രവര്‍ത്തകനും ദലിത് പണ്ഡിതനുമായ ആനന്ദ് തെല്‍തുംദെയെ പൂനെ പൊലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ തെല്‍തുംദെയെ കോടതി വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ആനന്ദ് തെല്‍തുംദെയെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ജനുവരി 14ന് സുപ്രിംകോടതി നാല് ആഴ്ചത്തേക്ക് തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിരുന്നു.


തെല്‍തുംദെയെ വിട്ടയക്കണമെന്ന് പ്രത്യേക സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടപടി. അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തിന് സുപ്രിംകോടതി പരിരക്ഷ നല്‍കിയിട്ടുണ്ടെന്ന് അഡിഷനല്‍ സെഷന്‍സ് ജഡ്ജി കിഷോര്‍ വദാനെ ചൂണ്ടിക്കാട്ടി.
പരിരക്ഷയുണ്ടായിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധവും അനധികൃതവുമാണെന്ന് കോടതി പറഞ്ഞു. കോടതി വിധി സ്വാഗതം ചെയ്യുകയാണെന്ന് മോചിതനായതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പൊലിസ് അറസ്റ്റ് നാടകം ചോദ്യം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കുന്ന കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കോടതി തെല്‍തുംദെയ്ക്ക് അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി 11ന് വരെയാണ് സുപ്രിംകോടതി അനുവദിച്ച സംരക്ഷണത്തിന്റെ കാലാവധി.


എന്നാല്‍ തെല്‍തുംദെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തെല്‍തുംദെയ്‌ക്കെതിരെ മതിയായ തെളിവുകള്‍ പൊലിസിന്റെ കൈവശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഡിഷണല്‍ സെഷന്‍സ് ജഡ്ജി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.


കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും തെല്‍തുംദെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. പൂനെ കോടതി വിധിക്കെതിരേ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തെല്‍തുംദെയുടെ കൗണ്‍സില്‍ പറഞ്ഞിരുന്നു. ഭീമ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശോമ സെന്‍, സുരേന്ദ്ര ഗാദ്‌ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ജൂണില്‍ പുനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2018 ഓഗസ്റ്റില്‍ ഗൗതം നാവ്‌ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.ജനുവരി ഒന്നിന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  11 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  11 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  11 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  11 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  11 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  11 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  11 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  11 days ago
No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  11 days ago