HOME
DETAILS

സഫീര്‍ കൊലപാതക കേസന്വേഷണത്തിലെ അനാസ്ഥ: മുസ്‌ലിം ലീഗ് സമരം ശക്തമാക്കുമെന്ന് നേതാക്കള്‍

  
backup
May 05, 2018 | 4:14 AM

%e0%b4%b8%e0%b4%ab%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95-%e0%b4%95%e0%b5%87%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3

 

 

മണ്ണാര്‍ക്കാട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴയിലെ വരോടന്‍ വീട്ടില്‍ സഫീറിന്റെ കൊലപാതക കേസ് അന്വേഷണത്തില്‍ പൊലിസ് അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രത്യക്ഷ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ മണ്ണാര്‍ക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യപ്രതികളെ ഇനിയും പിടികൂടാനിരിക്കെ സംഭവം കഴിഞ്ഞ് 90 ദിവസം പോലുമാവാതെ റിമാന്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷിക്കണം.
ഒരു കൊലപാതകക്കേസില്‍ ഇത്രയം നിഷ്പ്രയാസം പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് ഇതാദ്യമാണ്. കോടതിയെ ശരിയായ രീതിയില്‍ സംഭവം ധരിപ്പിച്ചിരുന്നുവെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയില്ലെന്നും നേതാക്കള്‍ പറഞ്ഞു. പ്രതികളുടെ ജാമ്യത്തിന് പ്രോസിക്യൂട്ടറും പൊലിസും ഒത്തുകളിച്ചൊ എന്നും അന്വേഷിക്കണം. പ്രതികള്‍ക്ക് ലഭിച്ച ജാമ്യം റദ്ദ് ചെയ്യാന്‍ പൊലിസും സര്‍ക്കാറും തയ്യാറാവണമെന്നും അല്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
പൊലിസും സര്‍ക്കാറും കേസില്‍ ഒത്തുകളിക്കുകയാണ്. കേസിന്‍ ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ പൊലിസ് സ്റ്റേഷന്‍, എസ്.പി ഓഫിസ്, സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുളള സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ഗൂഢാലോചന പ്രതികള്‍ ഇപ്പോഴും പൊലിസ് നോക്കി നില്‍ക്കെ നാട്ടില്‍ വിലസുകയാണ്.
പൊലിസ് എന്തുകൊണ്ടാണ് പ്രതികളെ പിടികൂടാത്തത്. പൊലിസ് ആരെയാണ് പേടിക്കുന്നതെന്നും നേതാക്കള്‍ ചോദിച്ചു. കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണ വിധേയനായ മണ്ണാര്‍ക്കാട് സി.ഐയെ മാറ്റാതെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിലും ദുരൂഹതയുണ്ട്.
പ്രോസിക്യൂട്ടര്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോവാനും പാര്‍ട്ടി തയ്യാറാണ്. കേസ് അന്വേഷണം നടത്തുന്ന പ്രത്യേകസംഘത്തെ പാര്‍ട്ടിക്ക് വിശ്വാസമില്ലാതായെന്നും അന്വേഷണ ചുമതല മറ്റൊരു സംഘത്തെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കൊലപാതകത്തിന് നേരിട്ട് പങ്കെടുത്തവര്‍ പോലും കോടതിയില്‍ നിന്ന് നിഷ്പ്രയാസം ഇറങ്ങിയത് അന്വേഷിക്കണം.
ഒരു മൃഗത്തെ കൊന്ന കേസ് പോലും മനുഷ്യ ജീവന്‍ കൊലപ്പെടുത്തിയതിന് ഇല്ലാതായ അവസ്ഥയാണ്.
പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കിയ സഹചര്യം അന്വേഷണ വിധേയമാക്കണം. തുടക്കത്തില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടിക്കാരും സംഭവത്തില്‍ അനുകൂമലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരും മൗനത്തിലാണ്. ഇതും പലവിധ സംശയങ്ങളെയാണ് സൂചന നല്‍കുന്നത്.
സമാനമായ അട്ടപ്പാടിയിലെ മധുവിന്റെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ഇതുവരെ ഒരു പ്രതിക്കും ജാമ്യം ലഭിച്ചിട്ടില്ല എന്ന കാര്യവും നേതാക്കള്‍ സൂചിപ്പിച്ചു.
മണ്ണാര്‍ക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ പി.എ തങ്ങള്‍, വൈസ് പ്രസിഡന്റ് എന്‍. ഹംസ, സെക്രട്ടറിമാരായ അഡ്വ. ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റഫീഖ് കുന്തിപ്പുഴ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  3 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  3 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  3 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  3 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  3 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  3 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  3 days ago