HOME
DETAILS

തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം; കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം മക്കയിലെത്തി

  
backup
March 12, 2017 | 8:26 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8-%e0%b4%b8%e0%b5%97

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസറും, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറും മക്കയിലെത്തി. മക്ക,മിന, അറഫ, മുസ്ദലിഫ, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനാണ് സംഘം പുണ്യകേന്ദ്രങ്ങളിലെത്തിയത്.
തീര്‍ഥാടകര്‍ക്ക് ഭക്ഷണം, താമസം എന്നിവക്ക് കഴിഞ്ഞ വര്‍ഷം ഈടാക്കിയ തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. മിനയിലെ ടെന്റുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചും മദീനയിലേക്കുളള ബസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച. കഴിഞ്ഞ വര്‍ഷം മദീന യാത്രക്ക് ഒരുക്കിയ ബസുകളില്‍ മതിയായ സൗകര്യമില്ലെന്ന് തീര്‍ഥാടകര്‍ പരാതിപ്പെട്ടിരുന്നു.
മക്കക്ക് സമീപം ഗ്രീന്‍,അസീസിയ്യ എന്നീ രണ്ടുകാറ്റഗറിയിലാണ് തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷവും സൗകര്യമൊരുക്കുന്നത്. ഇവിടങ്ങളിലെ കെട്ടിടങ്ങളും പരിശോധിച്ചുവരികയാണ്. കെട്ടിടങ്ങള്‍ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റി പരിശോധിച്ചതിന് ശേഷമാണ് തിട്ടപ്പെടുത്തുക. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ചിലവ് കൂടം. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്കും താമസ സൗകര്യമൊരുക്കുന്നത് അസീസിയ്യ കാറ്റഗറിയിലാണ്. ഈ വര്‍ഷം ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിച്ചതിനാല്‍ കൂടുതല്‍ താമസ സൗകര്യവും കണ്ടെത്തേണ്ടതുണ്ട്.
1,70,000 ഹജ്ജ് സീറ്റുകളാണ് ഈ വര്‍ഷം ഇന്ത്യക്ക് ലഭിച്ചത്. ഇതില്‍ 1,25,000 സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും, 45,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  a day ago