HOME
DETAILS

തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം; കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം മക്കയിലെത്തി

  
backup
March 12, 2017 | 8:26 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8-%e0%b4%b8%e0%b5%97

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസറും, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറും മക്കയിലെത്തി. മക്ക,മിന, അറഫ, മുസ്ദലിഫ, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനാണ് സംഘം പുണ്യകേന്ദ്രങ്ങളിലെത്തിയത്.
തീര്‍ഥാടകര്‍ക്ക് ഭക്ഷണം, താമസം എന്നിവക്ക് കഴിഞ്ഞ വര്‍ഷം ഈടാക്കിയ തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. മിനയിലെ ടെന്റുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചും മദീനയിലേക്കുളള ബസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച. കഴിഞ്ഞ വര്‍ഷം മദീന യാത്രക്ക് ഒരുക്കിയ ബസുകളില്‍ മതിയായ സൗകര്യമില്ലെന്ന് തീര്‍ഥാടകര്‍ പരാതിപ്പെട്ടിരുന്നു.
മക്കക്ക് സമീപം ഗ്രീന്‍,അസീസിയ്യ എന്നീ രണ്ടുകാറ്റഗറിയിലാണ് തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷവും സൗകര്യമൊരുക്കുന്നത്. ഇവിടങ്ങളിലെ കെട്ടിടങ്ങളും പരിശോധിച്ചുവരികയാണ്. കെട്ടിടങ്ങള്‍ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റി പരിശോധിച്ചതിന് ശേഷമാണ് തിട്ടപ്പെടുത്തുക. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ചിലവ് കൂടം. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്കും താമസ സൗകര്യമൊരുക്കുന്നത് അസീസിയ്യ കാറ്റഗറിയിലാണ്. ഈ വര്‍ഷം ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിച്ചതിനാല്‍ കൂടുതല്‍ താമസ സൗകര്യവും കണ്ടെത്തേണ്ടതുണ്ട്.
1,70,000 ഹജ്ജ് സീറ്റുകളാണ് ഈ വര്‍ഷം ഇന്ത്യക്ക് ലഭിച്ചത്. ഇതില്‍ 1,25,000 സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും, 45,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  5 days ago
No Image

യുഎഇയിലെ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ ദുബൈ പൊലിസ് മറുപടി നൽകിയത് 39,000-ത്തിലധികം കോളുകൾക്ക്

uae
  •  5 days ago
No Image

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി

National
  •  5 days ago
No Image

വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  5 days ago
No Image

മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ; ദുബൈയിൽ അനധികൃത ഭക്ഷണ വിൽപനക്കാർക്കെതിരെ കർശന നടപടി

uae
  •  5 days ago
No Image

2025-ൽ ഗൂഗിളിനെ ഭരിച്ചവർ: ട്രംപും മസ്കും ഒന്നാമത്; ഫുട്ബോളിൽ യമാൽ തരംഗം

Tech
  •  5 days ago
No Image

മാമല കയറി, ശതാബ്ദി സന്ദേശം വിതറി; ഇടുക്കിയെ ഇളക്കി മറിച്ച് ശതാബ്ദി സന്ദേശയാത്ര

Kerala
  •  5 days ago
No Image

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളകൾക്ക് തുടക്കം; 500 രൂപയ്ക്ക് പ്രത്യേക കിറ്റ്, അരിക്ക് വൻ വിലക്കുറവ്

Kerala
  •  5 days ago
No Image

ഇതെന്ത് ജീവി? ദുബൈയിലെ മരുഭൂമിയിൽ മുയലിനെയും മാനിനെയും പോലുള്ള വിചിത്ര മൃഗം; വീഡിയോ വൈറൽ

uae
  •  5 days ago
No Image

ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലെ പക: യുവതിയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; യുവാവ് പിടിയിൽ

Kerala
  •  5 days ago