HOME
DETAILS

തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം; കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം മക്കയിലെത്തി

  
backup
March 12, 2017 | 8:26 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8-%e0%b4%b8%e0%b5%97

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസറും, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറും മക്കയിലെത്തി. മക്ക,മിന, അറഫ, മുസ്ദലിഫ, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനാണ് സംഘം പുണ്യകേന്ദ്രങ്ങളിലെത്തിയത്.
തീര്‍ഥാടകര്‍ക്ക് ഭക്ഷണം, താമസം എന്നിവക്ക് കഴിഞ്ഞ വര്‍ഷം ഈടാക്കിയ തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. മിനയിലെ ടെന്റുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചും മദീനയിലേക്കുളള ബസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച. കഴിഞ്ഞ വര്‍ഷം മദീന യാത്രക്ക് ഒരുക്കിയ ബസുകളില്‍ മതിയായ സൗകര്യമില്ലെന്ന് തീര്‍ഥാടകര്‍ പരാതിപ്പെട്ടിരുന്നു.
മക്കക്ക് സമീപം ഗ്രീന്‍,അസീസിയ്യ എന്നീ രണ്ടുകാറ്റഗറിയിലാണ് തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷവും സൗകര്യമൊരുക്കുന്നത്. ഇവിടങ്ങളിലെ കെട്ടിടങ്ങളും പരിശോധിച്ചുവരികയാണ്. കെട്ടിടങ്ങള്‍ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റി പരിശോധിച്ചതിന് ശേഷമാണ് തിട്ടപ്പെടുത്തുക. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ചിലവ് കൂടം. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്കും താമസ സൗകര്യമൊരുക്കുന്നത് അസീസിയ്യ കാറ്റഗറിയിലാണ്. ഈ വര്‍ഷം ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിച്ചതിനാല്‍ കൂടുതല്‍ താമസ സൗകര്യവും കണ്ടെത്തേണ്ടതുണ്ട്.
1,70,000 ഹജ്ജ് സീറ്റുകളാണ് ഈ വര്‍ഷം ഇന്ത്യക്ക് ലഭിച്ചത്. ഇതില്‍ 1,25,000 സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും, 45,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിലെ അതീവ സുരക്ഷാ മേഖലകളിൽ ഇറാന്റെ മിസൈൽ ആക്രമണം; കനത്ത നാശനഷ്ടം, നിരവധി പേർക്ക് പരുക്ക്

International
  •  3 hours ago
No Image

കനത്ത മഴയെ തുടര്‍ന്ന് ബൗഷര്‍-അമിറാത്ത് പാത താല്‍ക്കാലികമായി അടച്ചു

oman
  •  9 hours ago
No Image

ഒമാനില്‍ വെള്ളപ്പൊക്ക ദുരന്തം; രണ്ട് പേര്‍ മരിച്ചു

oman
  •  10 hours ago
No Image

അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവ്

Kerala
  •  11 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി എംഎൽഎക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലിസ്

Kerala
  •  11 hours ago
No Image

കുറഞ്ഞത് 15 സീറ്റുകൾ എൻഡിഎ നേടും; കേരളത്തിൽ യാത്ഥാർത്ഥ വികസനം വരണം; ബിജെപി സ്ഥാനർത്ഥി ആർ ശ്രീലേഖ

Kerala
  •  12 hours ago
No Image

'ത്യാഗത്തിന്റെ പ്രതീകങ്ങൾ'; മാതൃദിനത്തിൽ രക്തസാക്ഷികളുടെ അമ്മമാർക്ക് ആദരവുമായി യുഎഇ ഭരണാധികാരികൾ

uae
  •  12 hours ago
No Image

ഫണ്ട് തിരിമറി കേസ്; മലയാളിയായ യു.എസ്‌ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി

International
  •  12 hours ago
No Image

മോദി രാജ്യത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ; ബിജെപി വിശ്വാസവഞ്ചകരുടെ പാർട്ടി; മമത ബാനർജി

National
  •  12 hours ago
No Image

ഇസ്റാഈലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

Kerala
  •  12 hours ago