HOME
DETAILS

ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live

  
Web Desk
March 01, 2026 | 10:13 AM

iran-targets-us-bases-gulf-dubai-doha-manama-explosions

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍. ദുബൈ, ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ, ഖത്തര്‍ തലസ്ഥാനമായ ദോഹ എന്നിവിടങ്ങളില്‍ ഇന്നും സ്‌ഫോടനമുണ്ടായി. 

ദോഹ നഗരത്തിന്റെ തെക്ക് ഭാഗത്തായി വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും കറുത്ത പുക ഉയരുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട് ചെയ്യുന്നു. ദുബൈയിലും മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ജെബല്‍ അലിക്ക് മുകളിലും സ്‌ഫോടനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 

മനാമയില്‍ നാല് വലിയ സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നുണ്ടായ സ്‌ഫോടനങ്ങളില്‍ ഇവിടെ ഇതുവരെ നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

അതേസമയം, അബുദബിയിലെ ഇത്തിഹാദ് ടവേഴ്സ് സമുച്ചയത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു. യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തകര്‍ത്ത ശത്രു ഡ്രോണിന്റെ ശകലങ്ങളാണ് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഇടിച്ചുകയറിയത്. സംഭവത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നിസ്സാര പരുക്കേറ്റു.

ഞായറാഴ്ച എമിറേറ്റിലുടനീളം കേട്ട ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദങ്ങള്‍ ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടയുന്നതിന്റേതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന് ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. പരുക്കേറ്റവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്നലെ യു.എ.ഇയിലുടനീളം ഇറാന്‍ 137 മിസൈലുകളും 209 ഡ്രോണുകളും തൊടുത്തുവിട്ടു, ദുബായിലെ ലാന്‍ഡ്മാര്‍ക്കുകളായ പാം ജുമൈറ, ബുര്‍ജ് അല്‍-അറബ് എന്നിവിടങ്ങളില്‍ തീയും പുകയും ഉയര്‍ന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

 

Iran has reportedly expanded its targeting of U.S. military facilities across the Gulf region, with explosions reported in Dubai, Doha, and Manama. The incidents have intensified regional tensions and raised fears of a broader escalation in the Middle East.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  3 hours ago
No Image

അബുദബിയിലെ ഇത്തിഹാദ് ടവേഴ്‌സിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; സ്ത്രീക്കും കുട്ടിക്കും പരുക്ക്, മേഖലയിൽ അതീവ ജാഗ്രത

uae
  •  3 hours ago
No Image

സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

International
  •  3 hours ago
No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  3 hours ago
No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  4 hours ago
No Image

ഗൾഫ് പൗരന്മാർക്ക് താങ്ങായി സഊദി; വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് താമസവും സൗകര്യവും ഒരുക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  4 hours ago
No Image

ഇറാനികള്‍ ഭയപ്പെട്ടത് സംഭവിച്ചു; ഖാംനഈയുടെ പിന്‍ഗാമിയെത്തേടി ഉന്നതസമിതി; പരിഗണനയില്‍ നാലുപേര്‍

International
  •  4 hours ago
No Image

വയനാട് ടൗണ്‍ഷിപ്പ് നാടിന്റെ ഒരുമയുടെ പ്രതീകം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

'ഇന്ന് ലോകത്തിലെ അനാഥര്‍ വിലപിക്കും, സാത്താന്‍മാര്‍ ആഘോഷിക്കും' ഖാംനഈയുടെ മരണവാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി ഇറാന്‍ ടെലിവിഷന്‍ അവതാരകര്‍

International
  •  5 hours ago
No Image

ദുബൈയിൽ ജനവാസ മേഖലകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  5 hours ago