HOME
DETAILS

രണ്ടുകൊല, രണ്ടു സംസ്ഥാനം: കേസന്വേഷണം പൊലിസിന് തലവേദനയാകും

  
backup
May 09, 2018 | 6:43 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82

 

കണ്ണൂര്‍: കഴിഞ്ഞദിവസം മാഹിയില്‍ മുക്കാല്‍മണിക്കൂര്‍ വ്യത്യാസത്തില്‍ നടന്ന രണ്ടു കൊലപാതകങ്ങള്‍ അന്വേഷിക്കേണ്ടത് രണ്ടു വ്യത്യസ്ത സംസ്ഥാന പൊലിസിന്റെ നേതൃത്വത്തില്‍. വെറും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് രണ്ടു കൊലപാതകവും നടന്നതെങ്കിലും ആദ്യത്തെ കൊലപാതകമായ സി.പി.എം നേതാവ് ബാബുവിന്റേത് പുതുച്ചേരി പൊലിസും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം കേരള പൊലിസുമാണ് അന്വേഷിക്കുന്നത്. ബാബുവിന്റെ കൊലപാതകം പുതുച്ചേരി സംസ്ഥാനത്തെ പള്ളൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നടന്നത്. എന്നാല്‍ ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ അകലെ കേരള സംസ്ഥാനത്തെ ന്യൂമാഹി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് വെട്ടേറ്റുവീണത്. ഈ അതിര്‍ത്തി പ്രശ്‌നം അന്വേഷണത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്.പി ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. കേരള-മാഹി അതിര്‍ത്തിയില്‍ നടന്ന ഈ കൊലപാതകങ്ങള്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്നതിന്റെ കാരണവുമിതാണ്. ഒരേ ദിവസം നടന്ന കൊലപാതകവും തിരിച്ചടിക്കൊലയും ഒറ്റക്കേസായി പരിഗണിച്ചാല്‍ കേസന്വേഷണം സുഗമമാകുമെന്നാണ് അന്വേഷണസംഘാംഗങ്ങളുടെ അഭിപ്രായം. അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള ഏകോപനം കേസന്വേഷണം സുഗമമാക്കും. കേരള, പുതുച്ചേരി പൊലിസ് മേധാവിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നാണ് കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുതുച്ചേരി ഡി.ജി.പിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളെ ഉടന്‍ പിടികൂടുമെന്നും ഡി.ജി.പി പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കും. കേസ് അന്വേഷണത്തിന് പുതുച്ചേരി സര്‍ക്കാറിന്റെ സഹകരണം തേടും. എന്നാല്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  2 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  2 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  2 days ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  2 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  2 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  2 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  2 days ago