HOME
DETAILS

രണ്ടുകൊല, രണ്ടു സംസ്ഥാനം: കേസന്വേഷണം പൊലിസിന് തലവേദനയാകും

  
backup
May 09, 2018 | 6:43 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82

 

കണ്ണൂര്‍: കഴിഞ്ഞദിവസം മാഹിയില്‍ മുക്കാല്‍മണിക്കൂര്‍ വ്യത്യാസത്തില്‍ നടന്ന രണ്ടു കൊലപാതകങ്ങള്‍ അന്വേഷിക്കേണ്ടത് രണ്ടു വ്യത്യസ്ത സംസ്ഥാന പൊലിസിന്റെ നേതൃത്വത്തില്‍. വെറും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് രണ്ടു കൊലപാതകവും നടന്നതെങ്കിലും ആദ്യത്തെ കൊലപാതകമായ സി.പി.എം നേതാവ് ബാബുവിന്റേത് പുതുച്ചേരി പൊലിസും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം കേരള പൊലിസുമാണ് അന്വേഷിക്കുന്നത്. ബാബുവിന്റെ കൊലപാതകം പുതുച്ചേരി സംസ്ഥാനത്തെ പള്ളൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നടന്നത്. എന്നാല്‍ ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ അകലെ കേരള സംസ്ഥാനത്തെ ന്യൂമാഹി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് വെട്ടേറ്റുവീണത്. ഈ അതിര്‍ത്തി പ്രശ്‌നം അന്വേഷണത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്.പി ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. കേരള-മാഹി അതിര്‍ത്തിയില്‍ നടന്ന ഈ കൊലപാതകങ്ങള്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്നതിന്റെ കാരണവുമിതാണ്. ഒരേ ദിവസം നടന്ന കൊലപാതകവും തിരിച്ചടിക്കൊലയും ഒറ്റക്കേസായി പരിഗണിച്ചാല്‍ കേസന്വേഷണം സുഗമമാകുമെന്നാണ് അന്വേഷണസംഘാംഗങ്ങളുടെ അഭിപ്രായം. അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള ഏകോപനം കേസന്വേഷണം സുഗമമാക്കും. കേരള, പുതുച്ചേരി പൊലിസ് മേധാവിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നാണ് കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുതുച്ചേരി ഡി.ജി.പിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളെ ഉടന്‍ പിടികൂടുമെന്നും ഡി.ജി.പി പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കും. കേസ് അന്വേഷണത്തിന് പുതുച്ചേരി സര്‍ക്കാറിന്റെ സഹകരണം തേടും. എന്നാല്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  2 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  2 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  2 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  2 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  2 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  2 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  2 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  2 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  2 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  2 days ago