HOME
DETAILS

രണ്ടുകൊല, രണ്ടു സംസ്ഥാനം: കേസന്വേഷണം പൊലിസിന് തലവേദനയാകും

  
backup
May 09, 2018 | 6:43 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82

 

കണ്ണൂര്‍: കഴിഞ്ഞദിവസം മാഹിയില്‍ മുക്കാല്‍മണിക്കൂര്‍ വ്യത്യാസത്തില്‍ നടന്ന രണ്ടു കൊലപാതകങ്ങള്‍ അന്വേഷിക്കേണ്ടത് രണ്ടു വ്യത്യസ്ത സംസ്ഥാന പൊലിസിന്റെ നേതൃത്വത്തില്‍. വെറും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് രണ്ടു കൊലപാതകവും നടന്നതെങ്കിലും ആദ്യത്തെ കൊലപാതകമായ സി.പി.എം നേതാവ് ബാബുവിന്റേത് പുതുച്ചേരി പൊലിസും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം കേരള പൊലിസുമാണ് അന്വേഷിക്കുന്നത്. ബാബുവിന്റെ കൊലപാതകം പുതുച്ചേരി സംസ്ഥാനത്തെ പള്ളൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നടന്നത്. എന്നാല്‍ ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ അകലെ കേരള സംസ്ഥാനത്തെ ന്യൂമാഹി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് വെട്ടേറ്റുവീണത്. ഈ അതിര്‍ത്തി പ്രശ്‌നം അന്വേഷണത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്.പി ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. കേരള-മാഹി അതിര്‍ത്തിയില്‍ നടന്ന ഈ കൊലപാതകങ്ങള്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്നതിന്റെ കാരണവുമിതാണ്. ഒരേ ദിവസം നടന്ന കൊലപാതകവും തിരിച്ചടിക്കൊലയും ഒറ്റക്കേസായി പരിഗണിച്ചാല്‍ കേസന്വേഷണം സുഗമമാകുമെന്നാണ് അന്വേഷണസംഘാംഗങ്ങളുടെ അഭിപ്രായം. അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള ഏകോപനം കേസന്വേഷണം സുഗമമാക്കും. കേരള, പുതുച്ചേരി പൊലിസ് മേധാവിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നാണ് കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുതുച്ചേരി ഡി.ജി.പിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളെ ഉടന്‍ പിടികൂടുമെന്നും ഡി.ജി.പി പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കും. കേസ് അന്വേഷണത്തിന് പുതുച്ചേരി സര്‍ക്കാറിന്റെ സഹകരണം തേടും. എന്നാല്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകളിലെ തെരുവുനായ ശല്യം തടയാന്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല; പ്രതിഷേധവുമായി കെ.എസ്.ടി.എ

Kerala
  •  a day ago
No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  a day ago
No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  a day ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  a day ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  a day ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  a day ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  a day ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  a day ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  a day ago