HOME
DETAILS

രണ്ടുകൊല, രണ്ടു സംസ്ഥാനം: കേസന്വേഷണം പൊലിസിന് തലവേദനയാകും

  
backup
May 09, 2018 | 6:43 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82

 

കണ്ണൂര്‍: കഴിഞ്ഞദിവസം മാഹിയില്‍ മുക്കാല്‍മണിക്കൂര്‍ വ്യത്യാസത്തില്‍ നടന്ന രണ്ടു കൊലപാതകങ്ങള്‍ അന്വേഷിക്കേണ്ടത് രണ്ടു വ്യത്യസ്ത സംസ്ഥാന പൊലിസിന്റെ നേതൃത്വത്തില്‍. വെറും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് രണ്ടു കൊലപാതകവും നടന്നതെങ്കിലും ആദ്യത്തെ കൊലപാതകമായ സി.പി.എം നേതാവ് ബാബുവിന്റേത് പുതുച്ചേരി പൊലിസും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം കേരള പൊലിസുമാണ് അന്വേഷിക്കുന്നത്. ബാബുവിന്റെ കൊലപാതകം പുതുച്ചേരി സംസ്ഥാനത്തെ പള്ളൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നടന്നത്. എന്നാല്‍ ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ അകലെ കേരള സംസ്ഥാനത്തെ ന്യൂമാഹി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് വെട്ടേറ്റുവീണത്. ഈ അതിര്‍ത്തി പ്രശ്‌നം അന്വേഷണത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്.പി ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. കേരള-മാഹി അതിര്‍ത്തിയില്‍ നടന്ന ഈ കൊലപാതകങ്ങള്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്നതിന്റെ കാരണവുമിതാണ്. ഒരേ ദിവസം നടന്ന കൊലപാതകവും തിരിച്ചടിക്കൊലയും ഒറ്റക്കേസായി പരിഗണിച്ചാല്‍ കേസന്വേഷണം സുഗമമാകുമെന്നാണ് അന്വേഷണസംഘാംഗങ്ങളുടെ അഭിപ്രായം. അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള ഏകോപനം കേസന്വേഷണം സുഗമമാക്കും. കേരള, പുതുച്ചേരി പൊലിസ് മേധാവിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നാണ് കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുതുച്ചേരി ഡി.ജി.പിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളെ ഉടന്‍ പിടികൂടുമെന്നും ഡി.ജി.പി പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കും. കേസ് അന്വേഷണത്തിന് പുതുച്ചേരി സര്‍ക്കാറിന്റെ സഹകരണം തേടും. എന്നാല്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ടെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായ ഹരജി: വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

National
  •  2 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് വില 550 ദിർഹത്തോട് അടുക്കുന്നു

uae
  •  3 days ago
No Image

വിനോദ സഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈൻ പൊട്ടി വീണ് അപകടം; 16 വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചു; ഒന്നാം പ്രതിയെ വെറുതെവിട്ടു

Kerala
  •  2 days ago
No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  2 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  2 days ago
No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  2 days ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  2 days ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  2 days ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  2 days ago