HOME
DETAILS

കായംകുളത്ത് വീടുപേക്ഷിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധന

  
backup
May 19 2018 | 02:05 AM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a

 

കായംകുളം : കായംകുളം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വീടുപേക്ഷിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മുപ്പത്തി ആറ് സ്ത്രീകളാണ് ഭര്‍ത്താവിനെയും മക്കളെയും മാതാപിതാക്കളെയും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് പോയത്. മുന്‍വര്‍ഷങ്ങളില്‍ ഇത് ഇരുപത്തി അഞ്ചിന് താഴെ മാത്രമായിരുന്നു. രണ്ടായിരത്തി പതിനഞ്ചില്‍ പുരുഷന്മാര്‍ അടക്കം 39 പേരെയാണ് കാണാതായത്.
2014 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേരെ കാണാതായത് 2017 ലാണ്. 2018 പകുതിവരെ മാത്രം ഇരുപതിലേറെ സ്ത്രീകളാണ് വീട് വിട്ടുപോയത്. ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ആക്ട് അന്‍പത്തിഏഴാം വകുപ്പ് പ്രകാരം കേസെടുത്ത് പ്രഥമ വിവര റിപ്പോര്‍ട് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കും. ആളിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴിയെടുത്ത ശേഷം നിയമപ്രകാരം പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ ഇഷ്ടപ്രകാരം പറഞ്ഞയക്കും. പോകാന്‍ ഇടമില്ലാത്ത ആളാണെങ്കില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്ക് വിടുകയാണ് പതിവ്.
18 വയസ്സിനു താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളോടൊപ്പമോ, ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് അയക്കും. കാണാതാകുന്നവര്‍ തിരികെ വരുന്ന മുറക്ക് മജിസ്‌ട്രേറ്റ് മുന്‍പാകെ മൊഴിയെടുത്ത ശേഷം കേസന്വേഷണം അവസാനിപ്പിക്കും.
വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ അഡ്വ.ഒ ഹാരിസിന് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍ കാണിച്ചിട്ടുള്ളത്.
അതേ സമയം കായംകുളം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 3550 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത നിയമം ലംഘിച്ചും മദ്യപിച്ചു വാഹനമോടിച്ചും നിയമ ലംഘനം നടത്തിയവരുടെ എണ്ണം മുന്‍കാലങ്ങളെക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. 237 വാഹനാപകടങ്ങള്‍ നടന്നു. അതില്‍ 28 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ കുറ്റവാളികളായി പന്ത്രണ്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന പീഡനകേസ്സുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള വനിത സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കോടതിയില്‍ നേരിട്ടു ഫയല്‍ ചെയ്യുന്നതില്‍ നേരിയ വര്‍ധനവ് ഉണ്ട്. മദ്യവുമായി ബന്ധപ്പെട്ട അബ്കാരി കേസുകള്‍ കുറഞ്ഞെങ്കിലും നിരോധിക്കപ്പെട്ട കഞ്ചാവ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട 3209 പേര്‍ക്ക് സ്റ്റേഷനില്‍ നിന്നും നേരിട്ടു ജാമ്യം നല്‍കിയിരുന്നു. നിരോധിത നോട്ടുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം ഒരു കേസ്സെടുത്തു. ബാലപീഡന കേസ്സു പത്തെണ്ണം രജിസ്റ്റര്‍ ചെയ്തു.
ഇരുപത്തിരണ്ടു പുരുഷന്മാരും നാലു സ്ത്രീകളുമാണ് കഴിഞ്ഞ വര്‍ഷം ജീവിതം ഉപേക്ഷിച്ചത്. 2016 ല്‍ 37 പേരും 2014 ല്‍ 71 പേരുമാണ് ജീവിതംപാതിവഴിക്ക് ഉപേക്ഷിച്ചു പോയത്. കൊലപാതക കേസുകള്‍ രണ്ടെണ്ണമാണ് കഴിഞ്ഞവര്‍ഷം ഈ സ്റ്റേഷന്‍ അതൃത്തിയില്‍ നടന്നത്.
എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട സിവില്‍ വ്യവഹാരങ്ങളും സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള ചെക്ക് കേസുകളും കുറഞ്ഞിട്ടുണ്ട്. പിഴ ഒടുക്കി തീര്‍പ്പു കല്പിക്കാവുന്ന ട്രാഫിക് കുറ്റകൃത്യങ്ങളും പൂവാല ശല്യവും ഉള്‍പ്പെടുന്ന പെറ്റി കേസുകള്‍ വര്‍ധിച്ചു.അതുമൂലം പ്രതിമാസം ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് കായംകുളം കോടതിയില്‍ നിന്നും പിഴയിനത്തില്‍ അടക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

Kuwait
  •  19 minutes ago
No Image

യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്‌ഡേറ്റുകളും

uae
  •  an hour ago
No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  an hour ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  an hour ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  2 hours ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  2 hours ago
No Image

യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍

uae
  •  3 hours ago
No Image

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

International
  •  3 hours ago
No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  4 hours ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  4 hours ago