HOME
DETAILS

നിപാ വൈറസിന്റെ ഊര്‍ജസ്രോതസ് റിബാവൈറിന്‍ തകര്‍ക്കും

  
backup
May 23, 2018 | 6:52 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b0%e0%b5%87


കോഴിക്കോട്: നിപാ വൈറസിനെ പ്രതിരോധിക്കാന്‍ എത്തിച്ചത് വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്റിവൈറല്‍ വിഭാഗത്തില്‍പ്പെട്ട റിബാവൈറിന്‍. നിപാ വൈറസ് വ്യാപനം തടയാന്‍ ഫലപ്രദമെന്ന് കണ്ടെത്തിയ ഈ മരുന്ന് ഹെപ്പറ്റൈറ്റിസ് -സി, ഡെങ്കിപ്പനി, സാര്‍സ് തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്.
മലേഷ്യയിലും മറ്റും രോഗപ്രതിരോധത്തിന് ഉപയോഗിച്ച നിരവധി പാര്‍ശ്വഫലങ്ങളുള്ള റിബാവൈറിന്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് ഉപയോഗിക്കാറുള്ളത്. വൈറസിന്റെ ശരീരത്തിലെ ഊര്‍ജസ്രോതസായ ഡി.എന്‍.എ, ആര്‍.എന്‍.എ എന്നിവയെ തകര്‍ത്താണ് വൈറസിനെ ഈ മരുന്ന് കീഴ്‌പ്പെടുത്തുന്നത്. വൈറസിന്റെ ഡീഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ് (ഡി.എന്‍.എ), റൈബോ ന്യൂക്ലിക് ആസിഡ് (ആര്‍.എന്‍.എ) എന്നിവയുമായി റിബാവൈറിന്‍ പ്രവര്‍ത്തിച്ച് റിബാ വൈറിന്‍ ട്രൈഫോസ്‌ഫേറ്റ് (ആര്‍.ടി.പി) എന്ന സംയുക്തമായി മാറുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വൈറസ് പെരുകാതെ നോക്കുകയും രോഗി പെട്ടെന്ന് മരണത്തിലേക്ക് പോകുന്നത് തടയുകയുമാണ് ചെയ്യുക.
ഗുരുതരമായ ഹെപ്പറ്റൈറ്റിസ് -സി രോഗത്തിന് റിബാവൈറിന്‍, ഇന്റര്‍ഫെറോണു (ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്നതും പല രോഗാണുക്കളെയും നിരോധിക്കുന്നതുമായ പ്രോട്ടീന്‍)കളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. 1998 ഡിസംബറിലാണ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) റിബാവൈറിനെ അംഗീകരിക്കുന്നത്.
ആഗോളതലത്തില്‍ റെബെറ്റോള്‍, കോപെജസ്,റിബാസ്പിയര്‍, റിബാ പാക്, മോഡെറിബ തുടങ്ങിയ ബ്രാന്‍ഡുകളില്‍ മരുന്ന് ലഭ്യമാണ്. കാപ്‌സ്യൂളിന്റെയും വായിലൂടെ കഴിക്കുന്ന ദ്രവരൂപത്തിലുള്ള ഓറല്‍ സസ്‌പെന്‍ഷനായും മരുന്ന് ലഭിക്കും. അനീമിയ (വിളര്‍ച്ച)യാണ് ഈ മരുന്നിന്റെ പ്രധാന പാര്‍ശ്വഫലം. ഹൃദ്രോഗമുള്ളവര്‍ക്കും രക്തചംക്രമണ രോഗമുള്ളവര്‍ക്കും ഈ മരുന്ന് വിദഗ്ധ ഉപദേശത്തെ തുടര്‍ന്നേ നല്‍കാവൂ. ഗുരുതര വൃക്കരോഗികള്‍ ഈ മരുന്ന് ഉപയോഗിക്കരുതെന്നും വിവിധ മെഡിക്കല്‍ ജേണലുകള്‍ പറയുന്നു.
വിഷാദം, സൈക്കോസിസ് അസുഖമുള്ളവര്‍ക്കും മറ്റും ഈ മരുന്ന് സുരക്ഷിതമല്ല. തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും റിബാവൈറിന്‍ പാര്‍ശ്വഫലമുണ്ടാക്കാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം ക്രമരഹിതമാകുകയാണ് ചെയ്യുക. ഡോക്ടറുടെ കര്‍ശന നിരീക്ഷണത്തിലേ ഈ മരുന്ന് നല്‍കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചാല്‍ മരുന്ന് നല്‍കുന്നത് നിര്‍ത്തണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ ലാറ്റിക് ആസിഡുമായി ചേര്‍ന്ന് ലാറ്റിക് അസിഡോസിസ് എന്ന അവസ്ഥയും ഈ മരുന്നിന്റെ പ്രധാന പാര്‍ശ്വഫലമാണ്. ഗര്‍ഭിണികള്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.
രോഗിയുടെ ശരീരഭാരത്തെ അനുസൃതമാക്കിയാണ് ഡോസ് നിര്‍ണയിക്കുന്നത്. 200, 400 എം.ജി ഗുളികകളാണ് സാധാരണ ലഭ്യമാകുന്നത്. ഈ മരുന്ന് 2 മുതല്‍ 8 ഡിഗ്രിവരെ ഊഷ്മാവില്‍ സൂക്ഷിക്കണം. ദിവസം രണ്ടു നേരം 24 മുതല്‍ 48 ആഴ്ചവരെ പ്രതിരോധ മരുന്ന് കഴിക്കണം. ഏകദേശം 250 ഗുളികകളാണ് ഒരാള്‍ കഴിക്കേണ്ടി വരിക. ഇത്ര കാലയളവ് മരുന്ന് കഴിക്കുന്നത് വൃക്ക, കരള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നുണ്ട്. മരുന്ന് നല്‍കുന്നതിനു മുന്‍പ് രോഗിയുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പു വരുത്തുമെന്നും ഇതിനായി വിദഗ്ധ സംഘത്തെ മെഡിക്കല്‍ കോളജില്‍ ഉപയോഗിക്കുമെന്നും ആരോഗ്യ വകുപ്പ് അഡി. ഡയരക്ടര്‍ ഡോ. കെ.ജെ. റീന പറഞ്ഞു.


മറ്റു പാര്‍ശ്വഫലങ്ങള്‍

ചുമ,വയറുസ്തംഭനം, ഛര്‍ദ്ദി, മലബന്ധം, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ഭാരക്കുറവ്, ഭക്ഷണത്തിന് രുചിയില്ലായ്മ, വരണ്ട വായ, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള പ്രയാസം, ഉറങ്ങാനുള്ള പ്രയാസം, ഓര്‍മക്കുറവ്, ചൊറിച്ചില്‍, വിയര്‍ക്കല്‍, ആര്‍ത്തവ വ്യതിയാനം, പേശിക്കും അസ്ഥിക്കുമുള്ള വേദന, മുടികൊഴിച്ചില്‍ എന്നിവയാണ് നിപാവൈറസിന്റെ പ്രധാന പാര്‍ശ്വഫലങ്ങള്‍. എല്ലാവരിലും പാര്‍ശ്വഫലം കാണണമെന്നില്ലെന്നും മിക്ക മരുന്നുകള്‍ക്കും ഈ പാര്‍ശ്വഫലങ്ങളുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  4 days ago
No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  4 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  4 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  4 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  4 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  4 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  4 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  4 days ago