HOME
DETAILS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം മുറുകി

  
backup
May 23, 2018 | 8:23 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-24

ചെങ്ങന്നൂര്‍: നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന് നാലുനാള്‍ മാത്രം ബാക്കിനില്‍ക്കെ പരസ്യ പ്രചാരണങ്ങള്‍ സജീവമായി. ചെങ്ങന്നൂര്‍ അസംബ്ലി മണ്ഡലം രൂപം കൊണ്ടതിന് ശേഷം ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത്. ഉപതെരഞ്ഞെടുപ്പായതിനാല്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തങ്ങളുടെ മുഴുവന്‍ ശക്തിയും സമാഹരിച്ചാണ് പ്രചാരണ രംഗത്തുള്ളത്.
രാഷ്ട്രീയ പാരമ്പര്യം, ജാതി സമവാക്യങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവയെല്ലാം വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാര്‍ഥികളായ മൂവരും ചെങ്ങന്നൂര്‍ നിവാസികളാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. അതിനാല്‍ തന്നെ ഇവരുടെ പ്രവര്‍ത്തന മണ്ഡലത്തിനും രാഷ്ട്രീയ ബന്ധത്തിനുമപ്പറം മൂന്നുപേര്‍ക്കുമുള്ള ജനസ്വാധീനത്തിന്റെ തോത് ഒരുപോലെയെന്നെ പറയാനാകു. ഇടതു മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആയതിനാല്‍ തങ്ങളുടെ വിജയം ഉറപ്പിക്കേണ്ടത് ഒരു അഭിമാന പ്രശ്‌നമായാണ് സി.പി.എം കാണുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇക്കുറി ഡി. വിജയകുമാറിനെ രംഗത്തിറക്കിയത് വിജയ പ്രതീക്ഷ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്. 40 വര്‍ഷമായുള്ള അദ്ദേഹത്തിന്റെ അഭിഭാഷക വൃത്തിയും അരനൂറ്റാണ്ടു കാലത്തെ പൊതുപ്രവര്‍ത്തനവും ഡി. വിജയകുമാറിന്റെ വിജയത്തിന് ആക്കം കൂട്ടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. തന്റെ വിസമ്മതം അറിയിച്ചിട്ടും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പി.എസ് ശ്രീധരന്‍പിള്ള ഇത്തവണ മത്സരരംഗത്തെത്തിയത്.
കെ.എം മാണിയുടെ നിലപാട് യു.ഡി.എഫിന് അനുകൂലമായതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കെ.എം മാണി എത്തുമെന്നുള്ളതും യു.ഡി.എഫിന് ഏറെ ആശ്വസകരമാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ആം ആദ്മി ഉള്‍പ്പടെ 14 ഓളം സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. വിവിധ രാഷ്ട്രീയ സാമുദായിക രംഗത്തുള്ള ഇവരുടെ പെട്ടിയിലാകുന്ന വോട്ടുകളും ഇക്കുറി മണ്ഡലത്തില്‍ നിര്‍ണായകമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠനം പാതിവഴിയിൽ മുടങ്ങി, ശരീരം പകുതിയും വൈകല്യത്തിന്റെ പിടിയിൽ; സ്കൂട്ടറിൽ ബസിടിച്ചു ഗുരുതരമായി പരുക്കേറ്റ സംഭവം; യുവാവിന് 1.62 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

National
  •  a day ago
No Image

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: കേരളത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; 6 ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  a day ago
No Image

കുട്ടികളുടെ മരുന്നുപയോ​ഗം ജീവന് ഭീഷണി; യുഎഇയിലെ സ്കൂളുകൾ മരുന്നുകൾ നിയന്ത്രിക്കാൻ കാരണമിത്

uae
  •  a day ago
No Image

'മരിച്ചെന്ന്' പഞ്ചായത്ത്; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ജീവിച്ചിരിക്കുന്നയാൾക്ക് നോട്ടീസ്

Kerala
  •  a day ago
No Image

അവനാണ് യഥാർത്ഥ ഭീഷണി, വിജയശില്പി!; ഡെർബി വിജയത്തിന് പിന്നാലെ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി യുണൈറ്റഡ് പരിശീലകൻ

Football
  •  a day ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

uae
  •  a day ago
No Image

സോഷ്യൽ മീഡിയയിലെ 'വിചാരണ': യുവാവിൻ്റെ ആത്മഹത്യയിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഡി.ജി.പിക്ക് പരാതി നൽകി രാഹുൽ ഈശ്വർ

Kerala
  •  a day ago
No Image

ജയിലിലുള്ള ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിക്ക് പണവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബുദബി കോടതി

uae
  •  a day ago
No Image

ഇന്ത്യയുടെ അന്തകൻ തന്നെ! ട്രാവിസ് ഹെഡിനേക്കാൾ അപകടകാരിയായി ഡാരിൽ മിച്ചൽ; ഇൻഡോറിൽ തകർപ്പൻ സെഞ്ച്വറി

Cricket
  •  a day ago
No Image

മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a day ago