HOME
DETAILS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം മുറുകി

  
Web Desk
May 23 2018 | 20:05 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-24

ചെങ്ങന്നൂര്‍: നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന് നാലുനാള്‍ മാത്രം ബാക്കിനില്‍ക്കെ പരസ്യ പ്രചാരണങ്ങള്‍ സജീവമായി. ചെങ്ങന്നൂര്‍ അസംബ്ലി മണ്ഡലം രൂപം കൊണ്ടതിന് ശേഷം ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത്. ഉപതെരഞ്ഞെടുപ്പായതിനാല്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തങ്ങളുടെ മുഴുവന്‍ ശക്തിയും സമാഹരിച്ചാണ് പ്രചാരണ രംഗത്തുള്ളത്.
രാഷ്ട്രീയ പാരമ്പര്യം, ജാതി സമവാക്യങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവയെല്ലാം വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാര്‍ഥികളായ മൂവരും ചെങ്ങന്നൂര്‍ നിവാസികളാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. അതിനാല്‍ തന്നെ ഇവരുടെ പ്രവര്‍ത്തന മണ്ഡലത്തിനും രാഷ്ട്രീയ ബന്ധത്തിനുമപ്പറം മൂന്നുപേര്‍ക്കുമുള്ള ജനസ്വാധീനത്തിന്റെ തോത് ഒരുപോലെയെന്നെ പറയാനാകു. ഇടതു മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആയതിനാല്‍ തങ്ങളുടെ വിജയം ഉറപ്പിക്കേണ്ടത് ഒരു അഭിമാന പ്രശ്‌നമായാണ് സി.പി.എം കാണുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇക്കുറി ഡി. വിജയകുമാറിനെ രംഗത്തിറക്കിയത് വിജയ പ്രതീക്ഷ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്. 40 വര്‍ഷമായുള്ള അദ്ദേഹത്തിന്റെ അഭിഭാഷക വൃത്തിയും അരനൂറ്റാണ്ടു കാലത്തെ പൊതുപ്രവര്‍ത്തനവും ഡി. വിജയകുമാറിന്റെ വിജയത്തിന് ആക്കം കൂട്ടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. തന്റെ വിസമ്മതം അറിയിച്ചിട്ടും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പി.എസ് ശ്രീധരന്‍പിള്ള ഇത്തവണ മത്സരരംഗത്തെത്തിയത്.
കെ.എം മാണിയുടെ നിലപാട് യു.ഡി.എഫിന് അനുകൂലമായതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കെ.എം മാണി എത്തുമെന്നുള്ളതും യു.ഡി.എഫിന് ഏറെ ആശ്വസകരമാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ആം ആദ്മി ഉള്‍പ്പടെ 14 ഓളം സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. വിവിധ രാഷ്ട്രീയ സാമുദായിക രംഗത്തുള്ള ഇവരുടെ പെട്ടിയിലാകുന്ന വോട്ടുകളും ഇക്കുറി മണ്ഡലത്തില്‍ നിര്‍ണായകമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  6 days ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  6 days ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  6 days ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  6 days ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  6 days ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  6 days ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  6 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  6 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  6 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  6 days ago