HOME
DETAILS

ഇന്ന് ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വര്‍

  
backup
July 06, 2016 | 2:59 AM

eid-celebration-today

കോഴിക്കോട്: പുണ്യങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത ആത്മവിശുദ്ധിയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വര്‍. തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്നലെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. മുജാഹിദ് ഒഴികെയുള്ള സംഘടനകള്‍ ഏകകണ്ഠമായാണ് പെരുന്നാള്‍ ഉറപ്പിച്ചത്. അനുഗ്രഹം എന്നാണ് ഈദ് എന്നവാക്കുകൊണ്ട് അര്‍ഥമാക്കുന്നത്.


അല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തുന്ന തക്ബീര്‍ ധ്വനികളാല്‍ ഈദിന്റെ സന്തോഷം എങ്ങും അലയടിച്ചു. വ്രതത്തിലൂടെയും സംസ്‌കരണത്തിലൂടെയും ആര്‍ജിച്ചെടുത്ത ആത്മവിശുദ്ധി സമ്മാനിച്ച ഊര്‍ജവുമായാണ് മുസ്‌ലിം ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മുന്‍ വര്‍ഷത്തെ പോലെ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു.

 

മനസ്സും ശരീരവും ഒരുപോലെ വിശുദ്ധിയുടെ വഴികള്‍ തേടിയ റമദാനിലെ പകലിരവുകള്‍ക്ക് വിരഹവും ആത്മഹര്‍ഷവും നിറഞ്ഞ മനസ്സോടെ വിശ്വാസികള്‍ വിട ചൊല്ലി. അടുത്ത റമദാന്‍ കൂടി അനുഭവിക്കാന്‍ ഭാഗ്യമുണ്ടാവണമെന്ന് പ്രാര്‍ഥിച്ചു, റമദാനില്‍ നേടിയെടുത്ത വിശ്വാസത്തെളിമ ഇനിയുള്ള നാളുകളിലും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെ. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന ജാഗ്രതാ ബോധത്തോടെ നിര്‍ബന്ധ ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് വിതരണം പൂര്‍ത്തിയാക്കിയാണ് ഓരോ വിശ്വാസിയും ആഘോഷത്തിലേക്ക് കടന്നത്.


ഇന്നത്തെ പ്രഭാതത്തില്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് തക്ബീര്‍ മുഴക്കി പള്ളികളിലേക്ക്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്ദേശം. ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ കൈമാറും.

 

രാവിലെ വിവിധ മസ്ജിദുകളിലെ പെരുന്നാള്‍ നിസ്‌കാരത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് പെരുന്നാള്‍. മലേഷ്യ, ജപ്പാന്‍, തായ്്‌ലന്റ്, ന്യൂസിലന്റ്, അമേരിക്ക എന്നിവിടങ്ങളിലും റമദാന്‍ 30 പൂര്‍ത്തിയാക്കി ഇന്നാണ് പെരുന്നാള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ ഒരു ഹിന്ദു എം.എല്‍.എയില്ല, ഇത് ഗുരുവായൂരപ്പന്റെ മണ്ണ്'; വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍

Kerala
  •  6 days ago
No Image

കെ സുധാകരനെ വീട്ടിലെത്തി കണ്ട് ടി.ഒ മോഹനന്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ചു, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

Kerala
  •  6 days ago
No Image

പെരുന്നാളിന് 'പത്തിരിത്തല്ല്'; ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാനായില്ല, കായംകുളത്ത് ഉന്തും തള്ളും

Kerala
  •  6 days ago
No Image

കേരളത്തിലെ സിറ്റിങ് എം.എല്‍.എമാരില്‍ 70 ശതമാനത്തോളം പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം, പകുതിയിലേറെപ്പേര്‍ കോടീശ്വരന്മാര്‍

Kerala
  •  6 days ago
No Image

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കി; സി.പി.എം നേതാവിനെതിരെ പരാതി; പൊലിസും പാര്‍ട്ടിയും ചേര്‍ന്ന് കേസ് അട്ടിമറിച്ചുവെന്ന് ആരോപണം

Kerala
  •  6 days ago
No Image

അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പം; ചുട്ടുപൊള്ളി നാടും നഗരവും

Kerala
  •  6 days ago
No Image

പെരുന്നാൾ പുലർച്ചെയും ഇറാനിൽ ഇസ്‌റാഈലിന്റെ കനത്ത ആക്രമണം; മിസൈലുകൾ പ്രതിരോധിച്ചു യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ

bahrain
  •  6 days ago
No Image

യുഡിഎഫ് 85 മുതൽ 100 സീറ്റുകൾ വരെ നേടും; 14 ജില്ലകളിലും പ്രചാരണത്തിനിറങ്ങും; ശശി തരൂർ

Kerala
  •  6 days ago
No Image

പ്രണയനൈരാശ്യം; വന്ദേഭാരതിന് കല്ലെറിഞ്ഞ് ദേഷ്യം തീര്‍ത്ത് യുവാവ്, അറസ്റ്റില്‍

Kerala
  •  6 days ago
No Image

കേരളത്തിൽ അങ്കം മുറുക്കാൻ ബിജെപി; മോദിയും അമിത് ഷായും എത്തും, പത്രികാ സമർപ്പണത്തിന് ബിജെപി മുഖ്യമന്ത്രിമാരുടെ നിര

Kerala
  •  6 days ago