HOME
DETAILS

മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നം വഷളാക്കിയത്, ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നു; രമേശ് ചെന്നിത്തല

  
backup
April 09, 2017 | 5:16 PM

ramesh-chennithal-on-jishnu-issue

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സഹനസമരത്തിന്റെ മുന്നില്‍ ഒടുവില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുട്ടുമടക്കേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് ഈ കേസിലെ ഒരു പ്രതിയെ എങ്കിലും പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ അറസ്റ്റ് ഒരു ഒത്തുകളിയാണെന്ന് സംശയിക്കണം. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും ഇതുവരെ പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല. നെഹ്റുകോളജ് മാനേജ്മെന്റുമായി അടുത്ത ബന്ധമാണ് സി.പി.എമ്മിനുള്ളത്. ഒരു സി.പി.എം മന്ത്രിയുടെ ഭാര്യ ജോലി ചെയ്തിരുന്ന കോളജാണത്. പ്രതികളെ സി.പി.എം സംരക്ഷിക്കുകയായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ പിടിവാശിയും മര്‍ക്കട മുഷ്ടിയും പാടില്ലെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും മനസിലാക്കണം.

മുഖ്യമന്ത്രിയുടെ അനാവശ്യപിടിവാശിയാണ് പ്രശ്നം ഇത്രത്തോളം വഷളാക്കിയത്. ജിഷ്ണുവിന്റെ അമ്മയെ കാണില്ലെന്ന് വാശിപിടിച്ച മുഖ്യമന്ത്രി ഒടുവില്‍ ഫോണില്‍ വിളിക്കേണ്ട അവസ്ഥയിലേക്ക് എത്തേണ്ടിവന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആ അമ്മയും കുടുംബവും നടത്തിയ സഹനസമരം സമാനതകളില്ലാത്തതാണ്. നിസ്സഹായരായ ആ കുടുംബത്തിന്റെ സമരം തച്ചുടയ്ക്കാന്‍ എല്ലാ ഹീനമാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. ആവര്‍ത്തിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. പക്ഷേ അസാധാരണ ധീരതയോടും ഇച്ഛാശക്തയോടെയുമാണ് ആ അമ്മയും കുടുംബവും സര്‍ക്കാരിന്റെ ഭീഷണികളെ നേരിട്ട് സഹനസമരത്തിലുറച്ചു നിന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  12 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  13 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  13 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  13 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  13 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  13 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  14 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  14 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  14 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  14 hours ago