HOME
DETAILS

മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നം വഷളാക്കിയത്, ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നു; രമേശ് ചെന്നിത്തല

  
backup
April 09, 2017 | 5:16 PM

ramesh-chennithal-on-jishnu-issue

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സഹനസമരത്തിന്റെ മുന്നില്‍ ഒടുവില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുട്ടുമടക്കേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് ഈ കേസിലെ ഒരു പ്രതിയെ എങ്കിലും പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ അറസ്റ്റ് ഒരു ഒത്തുകളിയാണെന്ന് സംശയിക്കണം. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും ഇതുവരെ പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല. നെഹ്റുകോളജ് മാനേജ്മെന്റുമായി അടുത്ത ബന്ധമാണ് സി.പി.എമ്മിനുള്ളത്. ഒരു സി.പി.എം മന്ത്രിയുടെ ഭാര്യ ജോലി ചെയ്തിരുന്ന കോളജാണത്. പ്രതികളെ സി.പി.എം സംരക്ഷിക്കുകയായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ പിടിവാശിയും മര്‍ക്കട മുഷ്ടിയും പാടില്ലെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും മനസിലാക്കണം.

മുഖ്യമന്ത്രിയുടെ അനാവശ്യപിടിവാശിയാണ് പ്രശ്നം ഇത്രത്തോളം വഷളാക്കിയത്. ജിഷ്ണുവിന്റെ അമ്മയെ കാണില്ലെന്ന് വാശിപിടിച്ച മുഖ്യമന്ത്രി ഒടുവില്‍ ഫോണില്‍ വിളിക്കേണ്ട അവസ്ഥയിലേക്ക് എത്തേണ്ടിവന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആ അമ്മയും കുടുംബവും നടത്തിയ സഹനസമരം സമാനതകളില്ലാത്തതാണ്. നിസ്സഹായരായ ആ കുടുംബത്തിന്റെ സമരം തച്ചുടയ്ക്കാന്‍ എല്ലാ ഹീനമാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. ആവര്‍ത്തിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. പക്ഷേ അസാധാരണ ധീരതയോടും ഇച്ഛാശക്തയോടെയുമാണ് ആ അമ്മയും കുടുംബവും സര്‍ക്കാരിന്റെ ഭീഷണികളെ നേരിട്ട് സഹനസമരത്തിലുറച്ചു നിന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  21 days ago
No Image

ഹരിയാന: എക്‌സിറ്റ് ഫലങ്ങളെല്ലാം അനുകൂലം, നാടകീയത നിറഞ്ഞ ഫലപ്രഖ്യാപനത്തിനൊടുവില്‍ കോണ്‍ഗ്രസിന് തോല്‍വി; അന്ന് തന്നെ സംശയം

National
  •  21 days ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  22 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  22 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  22 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  22 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  22 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  22 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  22 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  22 days ago