HOME
DETAILS

നൂറണി ആധുനിക ഫുട്ബാള്‍ ഗ്രൗണ്ട്; നിര്‍മാണത്തില്‍ അഴിമതിയെന്ന്

  
Web Desk
April 09 2017 | 18:04 PM

%e0%b4%a8%e0%b5%82%e0%b4%b1%e0%b4%a3%e0%b4%bf-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97


പാലക്കാട്: നൂറണി ഗ്രൗണ്ടില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് രണ്ടര കോടിയിലധികം രൂപ ചിലവിട്ട് ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മിച്ചതില്‍ അപാകതയുണ്ടെന്ന് ഫുട്ബാള്‍ പ്രേമികളും, നൂറണി ഗ്രൗണ്ട് സംരക്ഷണ സമിതിയും പരാതിപ്പെട്ടു. ഇതിനെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
രണ്ടര കോടിയോളം ചെലവില്‍ നിര്‍മിച്ച ഗ്രൗണ്ടിന്റെ സംരക്ഷണത്തെ കുറിച്ച് വ്യക്തമാക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. അതു കൊണ്ട് ഉദ്ഘാടനം കഴിഞ്ഞാല്‍ നാഥനില്ലാ കളരിയായി മാറുമെന്നും ഫുട്‌ബോളറായ കെ.എ. അന്‍സാരി പറയുന്നു. മാത്രമല്ല ഓരോ കളി കഴിയുമ്പോഴും ടര്‍ഫ് കഴുകി വൃത്തിയാക്കിയാല്‍ മാത്രമേ അടുത്ത കളി നടത്താന്‍ പറ്റുകയുള്ളു.
3.19 ഏക്കര്‍ വിസ്തീര്‍ണമുള്ള മൈതാനം കഴുകി വൃത്തിയാക്കാന്‍ ഇതുവരെ ആരെയും ചുമതലപെടുത്തികാണുന്നില്ലെന്നും, മലിന ജലം പോകാന്‍ സംവിധാനമില്ല. മഴപെയ്താല്‍ വെള്ളം മുഴുവന്‍ ഗ്രൗണ്ടില്‍ നിറയും. ഇപ്പോള്‍ വിരിച്ചിട്ടുള്ള ടര്‍ഫ് കേടുവന്ന് നശിക്കാന്‍ ഇടയുണ്ട്. ഇവിടത്തെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്ന ഭാഗത്തു ഫ്‌ളാറ്റ് നിര്‍മിച്ചതിനാല്‍ വെള്ളം ഗ്രൗണ്ടില്‍ തന്നെ കെട്ടി നില്‍ക്കും. കളി കഴിഞ്ഞാല്‍ കഴുകി വൃത്തിയാക്കാന്‍ വെള്ള സൗകര്യവുമില്ല.
ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത് കൃത്രിമപുല്ലാണെങ്കിലും, ഇവിടത്തെ കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ കളിക്കാന്‍ പ്രയാസമുണ്ടാക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ചുവെന്ന അവകാശപ്പെടുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ കളിക്കാര്‍ക്ക് ഇതു പ്രയാസം സൃഷ്ട്ടിക്കുമെന്നും, ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടര്‍ഫ് വിരിക്കേണ്ടതെന്നും അന്‍സാരി പറഞ്ഞു. റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഗ്രൗണ്ടിന്റെ സംരക്ഷണ ചുമതല സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയോ, കേരളാഫുടബോള്‍ അസോസിയേഷനയോ ചുമതലപെടുത്താന്‍ തയാറായില്ലെങ്കില്‍ ഗ്രൗണ്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലാവാന്‍ ഇടയുണ്ട്.
അഞ്ചു ഏക്കറോളം വരുന്ന നൂറണി ഗ്രൗണ്ടിലെ മുകള്‍ ഭാഗത്തുള്ള സ്ഥലം ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കൈവശമാണുള്ളത്. ഇതു കൂടി ഏറ്റെടുത്താല്‍ മാത്രമേ ഗ്യാലറി നിര്‍മിച്ചു കാണികള്‍ക്കു കളികാണാന്‍ പറ്റുകയുള്ളു. മാത്രമല്ല കളി കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനും കഴിയാത്ത അവസ്ഥയുണ്ട്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷമേ ഇവിടെ പരിപാടികള്‍ സംഘടിപ്പിക്കാവു വെന്നും അതിന് സംവിധാനം ഏര്‍പ്പെടുത്തിയതിനു ശേഷം ഉദ്ഘാടനം നടത്തണമെന്നും കോടികള്‍ ചിലവഴിച്ചു നിര്‍മിച്ചതില്‍ നടന്ന അഴിമതിയെകുറിച്ച് അന്വേഷിക്കണമെന്നും നൂറണി ഗ്രൗണ്ട് സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. പി.എസ്. പണിക്കര്‍ ആവശ്യപ്പെട്ടു. ഈ മാസം 17 നാണ് ടര്‍ഫ് ഉദ്ഘടനം നടക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  11 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  11 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  11 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  11 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  11 days ago
No Image

ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് 

National
  •  11 days ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  11 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  11 days ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  11 days ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  11 days ago