HOME
DETAILS

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

  
Salah
June 30 2025 | 05:06 AM

youth congress state camp resolution criticize captain and major titles

ആലപ്പുഴ: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പിൽ അവതരിപ്പിച്ച പ്രമേയത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനം. നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉയർന്ന 'ക്യാപ്റ്റൻ', 'മേജർ' വിളികൾക്കെതിരെയാണ് പ്രമേയത്തിൽ പരാമർശം ഉള്ളത്. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും ഇത്തരം വിളികൾ നാണക്കേടെന്നും നേതാക്കൾ അപഹാസ്യരാകരുതെന്നും പ്രമേയ ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.  

ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകൾ എല്ലവരും ഒഴിവാക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത്തരം വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും വിമർശനമുയർന്നു. സംഘടന ഭാരവാഹികൾ, ജനപ്രതിനിധികൾ ആയാൽ സംഘടന സ്ഥാനം ഒഴിയണമെന്നും ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രമേയത്തിൽ വിമർശനമുയർന്നു. 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിച്ചത്. പിന്നാലെ താൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇക്കാര്യം മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, 'എന്നെ ക്യാപ്റ്റൻ എന്നു വിളിച്ചിട്ടുണ്ടെങ്കിൽ, രമേശ് ചെന്നിത്തല ക്യാപ്റ്റനല്ല മേജർ ആണെന്ന്' വി.ഡി സതീശൻ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിളികൾ കൂടുതൽ കേൾക്കാൻ തുടങ്ങിയത്. പിന്നാലെ സോൾജിയർ വിളികളുമായി ചില നേതാക്കളും രംഗത്ത് വന്നു.

അതേസമയം, യൂത്ത്കോൺഗ്രസിൽ പ്രായപരിധി വർധിപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാംപിൽ 13 ജില്ലാകമ്മിറ്റികൾ എതിർപ്പറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക്‌ 50 ശതമാനം സീറ്റ് വേണമെന്നും ക്യാമ്പിൽ ആവശ്യമുയർന്നു. പുതുതലമുറയെ ആകർഷിക്കുന്ന ശൈലി വേണമെന്നുംആവശ്യമുയർന്നു. 

 

The resolution presented at the Youth Congress state camp has sparked criticism against senior Congress leaders. The resolution indirectly targeted the rising use of titles like "Captain" and "Major" following the Nilambur by-election victory. Delegates expressed that such titles belong in the military, not politics, and called them inappropriate and embarrassing. They stressed that leaders should not be made a subject of mockery through such nicknames.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  6 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  6 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  6 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  7 hours ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  7 hours ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  7 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  7 hours ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  7 hours ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  7 hours ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  8 hours ago