
രാഷ്ട്രീയ പ്രതിസന്ധിയില്‍ സി.പി.എം
#ടി.കെ ജോഷി
കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലിസിന്റെ വെടിയേറ്റ് രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വയനാട്ടില്‍ ഏറ്റുമുട്ടലും കൊലയും ആവര്‍ത്തിച്ചതോടെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍. സംസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങളെ ആയുധമെടുക്കാതെ കീഴടക്കാനുള്ള തന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദുരൂഹമായ വെടിവയ്പ്പും കൊലയും ആവര്‍ത്തിക്കുന്നത്.
2016 നവംബറിലായിരുന്നു നിലമ്പൂര്‍ കരുളായി മലയില്‍ മാവോയിസ്റ്റ് നേതാവ് തമിഴ്‌നാട് സ്വദേശി കുപ്പു ദേവരാജന്‍, അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആറു മാസങ്ങള്‍ക്കു ശേഷമായിരുന്നു ഈ രണ്ടു മാവോയിസ്റ്റ് നേതാക്കളുടെയും മരണം.
ഈ ഏറ്റുമുട്ടലിന്റെ ദുരൂഹത അവസാനിക്കുന്നതിനു മുന്‍പാണ് വീണ്ടും പൊലിസ് വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് നേതാവ് കൂടി കൊല്ലപ്പെട്ടിരിക്കുന്നത്. നിലമ്പൂര്‍ വെടിവയ്പ്പില്‍ പൊലിസ് ഏറെ പഴി കേട്ടതിനു പിന്നാലെ മറ്റൊരു വെടിവയ്പ്പും മരണവും ഇടതു സര്‍ക്കാരിനും സി.പി.എമ്മിനും മുന്നണിക്കകത്തുനിന്നും പുറത്തുനിന്നും തലവേദന സൃഷ്ടിക്കും.
നിലമ്പൂര്‍ സംഭവത്തിനു പിന്നാലെ മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുന്നതിനെതിരേ സി.പി.ഐ ശക്തമായി രംഗത്തുവന്നിരുന്നു. ഇത് ഇടതുമുന്നണിയില്‍ രാഷ്ട്രീയ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു. അഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലുന്ന സംസ്‌കാരം കേരളത്തിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
നിലമ്പൂര്‍ വെടിവയ്പ്പിനെ ചൊല്ലി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതും വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി ജലീലിന്റെ ബന്ധുക്കള്‍ രംഗത്തു വന്നിട്ടുണ്ട്.
അതേസമയം ആത്മരക്ഷാര്‍ത്ഥമാണ് വെടിവയ്പ്പുണ്ടായതെന്ന് പൊലിസ് പറയുന്നു. മാവോയിസ്റ്റ് ഏറ്റുമുട്ടലുകളും മരണവും സംസ്ഥാനത്ത് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റുകളോടുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടും വീണ്ടും ചര്‍ച്ചയാകുകയാണ്.
വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഒരു മാവോയിസ്റ്റ് നേതാവുകൂടി പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിന് സര്‍ക്കാര്‍ എന്തു വിശദീകരണം നല്‍കുമെന്നതും ശ്രദ്ധേയമായിരിക്കും. നിലമ്പൂര്‍ ഏറ്റുമുട്ടല്‍ വിവാദമായപ്പോള്‍ മുഖ്യമന്ത്രി ആദ്യമൊന്നും വിശദീകരണം നല്‍കിയിരുന്നില്ല.
മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന സര്‍ക്കാര്‍ നിലപാടല്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിക്കുമ്പോഴാണ് ഈ ഭരണകാലത്തിനിടയില്‍ മൂന്നു മാവോയിസ്റ്റുകള്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ഏറ്റുമുട്ടല്‍ എന്നതും ശ്രദ്ധേയമാണ്.
നക്‌സല്‍ വേട്ടയുടെ പേരില്‍ വന്‍ ഫണ്ടാണ് കേന്ദ്രം നക്‌സല്‍-മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കാറ്. ഈ തുക ലഭിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍ വരെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സംഘടിപ്പിക്കാറുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇത്തരം നീക്കം നടക്കില്ലെന്ന് കരുതുമ്പോഴാണ് രണ്ട് ഏറ്റുമുട്ടലുകളും മൂന്നു കൊലയും നടന്നത്.
തുടര്‍ച്ചയായി നടക്കുന്ന ഏറ്റുമുട്ടലും കൊലയും ക്രമസമാധാന നിലയെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. മാവോയിസ്റ്റുകള്‍ക്കു നേരെ സര്‍ക്കാര്‍ നിരന്തരം സായുധ നീക്കം നടത്തുന്നത് സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ആശങ്കയുണര്‍ത്തുന്നുമുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ വനാതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വയനാട് കേന്ദ്രീകരിച്ചുള്ള കബനീദളമാണ് ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലിസ് റിപ്പോര്‍ട്ട്.
ആയുധവുമായി പ്രത്യക്ഷപ്പെടുമെങ്കിലും ഗ്രാമീണരെ ഈ സംഘങ്ങള്‍ സായുധമായി നേരിട്ടിരുന്നില്ല. കേരളത്തില്‍ പൊലിസുമായി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാകുന്നതോടെ തങ്ങള്‍ക്കു നേരെ പ്രതികാര നടപടിയുണ്ടാകുമോയെന്നാണ് വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ഭയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• 15 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 16 hours ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• 16 hours ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 17 hours ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• 17 hours ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 17 hours ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 17 hours ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 17 hours ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 18 hours ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 18 hours ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 18 hours ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 18 hours ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 18 hours agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 19 hours ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 20 hours ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം
Kerala
• 21 hours ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 21 hours ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 21 hours ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 19 hours ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 20 hours ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 20 hours ago