HOME
DETAILS

'ഒന്നും ശരിയാക്കാതെ സര്‍ക്കാര്‍'

  
backup
June 27, 2018 | 6:26 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

 


കോഴിക്കോട്: കരിഞ്ചോല കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയതായി കട്ടിപ്പാറ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ഒരുരൂപ പോലും ഇതുവരെ ലഭ്യമായിട്ടില്ല. ദുരന്തം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഉരുള്‍പൊട്ടലില്‍ ഉറ്റവരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവരുടെ പുനരധിവാസം പോലും ഉറപ്പാക്കാതെ അനുമോദന യോഗം സംഘടിപ്പിച്ച പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിച്ചത്.
നാശനഷ്ടം ഉണ്ടായവരുടെ ശരിയായ കണക്ക് തിട്ടപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്താനും പുനരധിവാസത്തിനുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 14 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും ഒരു അനുശോചന യോഗം പോലും വിളിച്ചു ചേര്‍ക്കാതെ അനുമോദനം നടത്താന്‍ ശ്രമിച്ചതിനു പിന്നില്‍ പഞ്ചായത്തിന് വ്യക്തമായ രാഷ്ട്രീയ താല്‍പര്യമുണ്ട്.
ദുരന്തത്തിനു ശേഷം നിരവധി വ്യക്തികളും സ്ഥാപനങ്ങളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കൃത്യമായ ഏകോപനത്തിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറാക്കിട്ടില്ല. ദുരന്ത നിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഒരിക്കല്‍ പോലും യോഗം ചേരാതിരുന്നത് ദുരൂഹമാണ്. കരിഞ്ചോലമല ഉള്‍പ്പെടെ കട്ടിപ്പാറ പഞ്ചായത്തിലെ മറ്റിടങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇത്രവലിയൊരു ദുരന്തമുണ്ടായിട്ടും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി മുഖ്യമന്ത്രി സ്ഥലത്ത് എത്താത്തത് പ്രതിഷേധാര്‍ഹമാണ്.
ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക്് തിരിച്ചു പോവാന്‍ ഒരിടമില്ലെന്ന അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുനരധിവാസ പദ്ധതികള്‍ ഉടന്‍ നടപ്പാക്കണം. കരിഞ്ചോല ഉള്‍പ്പെടെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മറ്റിടങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ആശ്രിതര്‍ക്ക് ജോലിയും ഉറപ്പാക്കുന്നതിന് പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം.
മലമുകളിലെ ജലസംഭരണിയെ സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണം. 45 മീറ്റര്‍ വീതിയും 90 മീറ്റര്‍ നീളവും അഞ്ച് മീറ്ററോളം ആഴവുമുള്ള ജലസംഭരണി ഒരു ചെറിയ ഫാമിനുവേണ്ടിയാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ഇവിടേക്കുള്ള റോഡിനായി 15 ലക്ഷം ഫണ്ട് അനുവദിച്ച എം.എല്‍.എയുടെ താല്‍പര്യവും അന്വേഷണ വിധേയമാക്കണം.
ദുരന്തത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉദാസീനത തുടര്‍ന്നാല്‍ ഇരകളെ മുന്‍നിര്‍ത്തി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നജീബ് കാന്തപുരം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.എം കുഞ്ഞി, അനില്‍ ജോര്‍ജ്, സലീം പുല്ലടി, എ.ടി ഹാരിസ്, മുഹമ്മദ് ഷാഹിം പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  14 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  14 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  14 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  14 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  14 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  14 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  14 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  14 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  14 days ago