HOME
DETAILS

ആഗോള ഖത്‍മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധി സംഗമത്തിന് ഉജ്ജ്വല സമാപനം, പരീക്ഷണങ്ങളെ അതിജയിക്കാൻ ദൈവീക മാർഗ്ഗത്തിലേക്ക് മടങ്ങുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

  
backup
May 23, 2020 | 11:22 AM

sic-global-meet-on-ramdan-last-day-thangal-speach-1

      റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവ്, സഊദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ, ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ഖത്മുൽ ഖുർആൻ പ്രാർത്ഥനാ വേദിയും, ഗ്ലോബൽ പ്രതിനിധിസംഗമവും ശ്രദ്ധേയമായി. എസ്‌ഐസി സഊദി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ''പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'' എന്ന റമദാൻ കാമ്പയിൻ സമാപനത്തോടനുബന്ധിച്ചു നടന്ന, ഖത്മുമൽഖുർആൻ പ്രാർത്ഥനക്കു സമസ്ത പ്രസിഡന്റ്, സയ്യിദ് ജിഫ്‌രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകി.

    പാപ പ്രേരണകൾക്കു വശം വദരാകാതെ, ദൈവീക സ്മരണയിൽ വ്യാപൃതരാകണമെന്നും, അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കാൻ, ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയും അത്യാഗ്രഹങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്നും സയ്യിദ് ജിഫ്രി തങ്ങൾ പറഞ്ഞു. പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ക്ഷമയവലംബിക്കുക എന്ന ഖുർആൻ ശാസന ഉൾക്കൊള്ളുക തന്നെയാണ് ഇന്നു ലോകം നേരിടുന്ന മഹാവിപത്തുകളുടെ ഈ പരീക്ഷണഘട്ടത്തിലും നാം അനുവർത്തിക്കേണ്ടതെന്നും, പ്രവാചക സമൂഹത്തിന്റെയും സച്ചരിതരായ പൂർവഗാമികളുടെയും മാർഗം അവലംബിക്കാൻ തയാറാകണമെന്നും തങ്ങൾ ഉദ്‌ബോധിപ്പിച്ചു. ഖുർആൻ പാരായണത്തിന് സവിശേഷ പ്രാധാന്യം കല്പിക്കപ്പെടുന്ന റമദാൻ മാസത്തിൽ, എസ്‌ഐസി കാമ്പയിൻ ഭാഗമായി നടന്ന ബോധവത്കരണഫലമായി ഖത്മുൽ ഖുർആൻ സംരംഭത്തിൽ അനേകം ആളുകൾ പങ്കുചേർന്നു. വിപുലമായൊരുക്കിയ സമൂഹ മാധ്യമ സംവിധാനങ്ങൾ മുഖേന, സമാപന പ്രാർത്ഥനാ സംഗമത്തിലും അനുബന്ധ ഗ്ലോബൽ സംഗമത്തിലും, വിവിധ രാജ്യങ്ങളിൽ നിന്നായി പരസഹസ്രം ആളുകൾ തത്സമയം സംബന്ധിച്ചു.

     മക്ക സമയം രാത്രി പത്ത് മണിയോടെ ആരംഭിച്ച സംഗമം പുലർച്ചെ സുബ്ഹിവരെ നീണ്ടുനിന്നു. സമസ്‌ത നേതാക്കൾ, വിവിധ രാജ്യങ്ങളിലെ സമസ്‌ത സംഘടന ഭാരവാഹികൾ, സമസ്‌ത പ്രധാന പ്രവർത്തകർ സമ്മേളിച്ച ആഗോള സംഗമം ഏറെ ശ്രദ്ധേയവും നിലവിലെ കോവിഡ് കാലത്ത് നീറുന്ന മനസുകൾക്ക് ആത്മീയ ആശ്വാസം നൽകുന്നതുമായി മാറി.

    സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ്. ഐ. സി. സഊദി നാഷണൽ വൈസ് ചെയർമാൻ സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി തങ്ങൾ (ബുറൈദ) പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. ദുബൈ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മോയിൻകുട്ടി മാസ്‌റ്റർ എന്നിവർ സന്ദേശങ്ങൾ നൽകി. "റമദാൻ വിടപറയുമ്പോൾ" എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ദുബൈ, "പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന വിഷയത്തിൽ സിംസാറുൽഹഖ് ഹുദവിയും എന്നിവർ പ്രഭാഷണം നിർവ്വഹിച്ചു. "പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന ഖുർആൻ മുസാബഖ 2020 ഖുർആൻ പാരായണ മത്സരത്തിലെ ദേശീയ വിജയികളെ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. എസ്.‌ഐ.സി. സഊദി ദേശീയ ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും, മസ്കറ്റ് സുന്നി സെന്റർ ചെയർമാൻ സൈദ് ഹാജി പൊന്നാനി നന്ദിയും പറഞ്ഞു. മുഹമ്മദ്‌ യാസീൻ എടപ്പറ്റ (ജിദ്ദ) ഖിറാഅത്ത് നിർവ്വഹിച്ചു.

     തുടർന്ന് നടന്ന രണ്ടാം സെഷനിൽ സമസ്ത ഗ്ലോബൽ പ്രിതിനിധികൾ പങ്കെടുത്ത സൂം വെബ് മീറ്റിൽ "പ്രവാസലോകത്ത് കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ" വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചകൾ ഏറെ ശ്രദ്ധേയമായിരുന്നു. സയ്യിദ് ശുഐബ് തങ്ങൾ യു.എ.ഇ. ഉദ്ഘാടനം ചെയ്‌ത സെഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അവിടെയുള്ള സാഹചര്യങ്ങൾ വിശദീകരിക്കുകയും കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ ഏത് തരത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നുമുള്ള കാര്യങ്ങൾ പങ്കു വെക്കുകയും വിശകലനം ചെയ്യുകയും ചെയ്‌തു.

    അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (കുവൈത്ത്), എ.വി. അബൂബക്കർ അൽ-ഖാസിമി (ഖത്തർ), സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ (ബഹ്‌റൈൻ), ഹംസ അൻവരി മോളൂർ (മനാമ), സലാം ഹാജി വാണിമേൽ (ഒമാൻ), ഡോ:അബ്ദുറഹ്മാൻ ഒളവട്ടൂർ (യുഎഇ), അബ്ദുൽ വാഹിദ് (മനാമ), ഹനീഫ ഹാജി (മലേഷ്യ), സഈദ് ഹുദവി (നൈജീരിയ), ഇസ്‌ഹാഖ്‌ ഹുദവി (തുർക്കി), ത്വാഹ ടി.സി.എസ്. (യുഎസ്എ),അബ്ദുൽ കരീം തുവ്വക്കാട് (ലണ്ടൻ), ശഫീഖ് ഹുദവി (സിംഗപ്പൂർ), അബ്ദുൽ കരീം ബാഖവി പൊന്മള (സഊദി നാഷണൽ കമ്മിറ്റി ട്രഷറർ), അബൂബക്കർ ഹുദവി (ഹാദിയ) സംസാരിച്ചു. എസ്.‌ഐ.സി. സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ആമുഖ പ്രഭാഷണവും, മജീദ് ഹുദവി ഖത്തർ (ഇസ്‌ലാംഓൺവെബ്.നെറ്റ്) നന്ദിയും പറഞ്ഞു. നിയാസ് ഹുദവി (ഖത്തർ), മുഹമ്മദ്‌ റാഫി ഹുദവി (സഊദി), ഷിയാസ് (യു.എ.ഇ), ആഷിഖ് റഹ്മാൻ (സഊദി), ജാബിർ നാദാപുരം (സഊദി), അബ്ദുല്ല തോട്ടക്കാട് (സഊദി) എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  9 days ago
No Image

അഞ്ച് ഏക്കർ ഫാമിൽ ബിജെപി നേതാവിന്റെ കറുപ്പ് കൃഷി; പൊലിസ് പിടിയിലായതോടെ പുറത്താക്കി പാർട്ടി

National
  •  9 days ago
No Image

ഓസ്‌ലോയെ നടുക്കി യുഎസ് എംബസിയിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ചു: ആളപായമില്ല

International
  •  9 days ago
No Image

യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസവുമായി എയർ ഇന്ത്യ; യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്നും സൗജന്യമായി റീബുക്ക് ചെയ്യാം

uae
  •  9 days ago
No Image

ബഹ്റൈനിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്, സർവകലാശാലാ കെട്ടിടം തകർന്നു

bahrain
  •  9 days ago
No Image

ഇറാനിലെ എണ്ണ സംഭരണ ശാലകള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം; വന്‍ തീപിടുത്തം, കനത്ത പുക

International
  •  9 days ago
No Image

യുഎഇയെ എളുപ്പത്തിൽ കീഴടക്കാനാകില്ല: തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്; ഇറാന് മുന്നറിയിപ്പുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

പാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം

Kerala
  •  9 days ago
No Image

വഴി തെറ്റിയെത്തി ഫുട്ബോള്‍താരമായി; ഉറ്റവരെ കാണാന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ ജന്മനാട്ടിലേക്ക്

Kerala
  •  9 days ago
No Image

പ്രതിഫലം ചോദിച്ചതിന് വഞ്ചിപ്പാട്ട് കലാകാരന് മർദ്ദനം: എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ കേസ്

Kerala
  •  9 days ago


No Image

 ഒരു രൂപ നോട്ടുമായെത്തിയാല്‍ ഷൂ നല്‍കുമെന്ന് ഓഫര്‍; ചെരിപ്പുകടയ്ക്ക് മുന്നില്‍ തിക്കും തിരക്കും; സംഘര്‍ഷം, പൊലിസ് ലാത്തി വീശി

Kerala
  •  9 days ago
No Image

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചെന്ന് റിപ്പോർട്ടുകൾ

Kuwait
  •  9 days ago
No Image

'പുറത്ത് അറിയുന്നതല്ല ഇസ്‌റാഈലിലെ അവസ്ഥ, ബങ്കറുകളില്‍ പോലും ആളുകള്‍ മരിച്ചു വീഴുന്നു, അവരെല്ലാം മറച്ചുവെക്കുന്നു' ഇസ്‌റാഈലില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപെടുത്തല്‍ 

International
  •  9 days ago
No Image

ഇറാൻ ആക്രമണം തുടരുന്നു; കുവൈത്തിൽ ഡ്യൂട്ടിയിലിരിക്കെ രണ്ട് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Kuwait
  •  9 days ago