HOME
DETAILS

ഗ്രൂപ്പില്‍തട്ടി മൂന്ന് മണ്ഡലങ്ങള്‍; പൂര്‍ണമാകാതെ കോണ്‍ഗ്രസ് പട്ടിക

  
backup
March 17, 2019 | 1:01 AM

congress-candidate-17-03-2019

തിരുവനന്തപുരം: ഗ്രൂപ്പില്‍തട്ടി മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് , വടകര എന്നീ മണ്ഡലങ്ങളിലാണ് പ്രഖ്യാപനം തടസ്സപ്പെട്ടത്. ആറ്റിങ്ങല്‍ മണ്ഡലത്തിലാകട്ടെ സി.പി.എമ്മിന്റെ കുത്തക തകര്‍ക്കാന്‍ അടൂര്‍ പ്രകാശ് കളത്തിലിറങ്ങിയെങ്കിലും ഗ്രൂപ്പ് സമവാക്യത്തിന്റെ പേരില്‍ മണ്ഡലം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.
ഐ ഗ്രൂപ്പിന്റെ വയനാട് സീറ്റില്‍ എ ഗ്രൂപ്പുകാരാനായ ടി. സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തവും കെ.സി വേണുഗോപാലിന്റെ കുത്തക സീറ്റായ ആലപ്പുഴയില്‍ തനിക്ക് താല്‍പര്യമുള്ളവരെ മത്സരിപ്പിക്കണമെന്ന കെ.സിയുടെ ഇടപെടലുമാണ് മൂന്ന് മണ്ഡലങ്ങളിലെ പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയത്.വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി ടി. സിദ്ദീഖിന് വേണ്ടി വാദിച്ചപ്പോള്‍ രമേശ് ചെന്നിത്തല ഷാനിമോള്‍ ഉസ്മാനെ തന്നെ നിര്‍ത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. സമവായമെത്താത്ത സാഹചര്യത്തില്‍ നാളെ പരിഹാരമുണ്ടാക്കാന്‍ എ.കെ ആന്റണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ചുമതലപ്പെടുത്തി.
കെ.സി വേണുഗോപാലിന് താല്‍പര്യം അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ നിര്‍ത്തുന്നതാണ്. ടി. സിദ്ദീഖിനെ വയനാട്ടിലും ഷാനിമോള്‍ ഉസ്മാനെ ആറ്റിങ്ങലിലും നിര്‍ത്തണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഒരു വനിതയെങ്കിലും ജയിച്ചുവരണമെന്ന ഹൈക്കമാന്‍ഡിന്റെ നിലപാടും ആലപ്പുഴയിലോ വയനാട്ടിലോ അല്ലാതെ താന്‍ മത്സരിക്കില്ലെന്ന ഷാനിമോള്‍ ഉസ്മാന്റെ നിലപാടും പ്രശ്‌നം വഷളാക്കി.
സമവായമെന്ന നിലയില്‍ വയനാട്ടില്‍ ഐ ഗ്രൂപ്പിലും എ ഗ്രൂപ്പിലും പെടാത്ത മൂന്നാമതൊരാളെ എ.കെ ആന്റണി കൊണ്ടുവരാനുള്ള സാധ്യതയാണ് തെളിയുന്നത്. അടൂര്‍ പ്രകാശിനെതിരേ ആരോപണങ്ങളുള്ളതിനാല്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന പരാതിയും ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിയിട്ടുണ്ട്. ഇതും കൂടി ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്ത് അന്തിമ തീരുമാനത്തില്‍ എത്താമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. ആറ്റിങ്ങലില്‍ സമവായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ശബരിനാഥന്‍ എം.എല്‍.എയുടെ പേരും പരിഗണനയില്‍ എടുക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് സൂചന.
ശബരീനാഥിന് വിജയ സാധ്യതയുണ്ടെന്ന് മൂന്നാം ഗ്രൂപ്പുകാര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് കേരളത്തിലേക്ക് വിമാനം കയറിയതും ഹൈക്കമാന്‍ഡിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴയില്‍ ആരോപണവിധേയരായവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ച ബഹിഷ്‌കരിച്ചത് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേ നിലപാടാണ് ഇന്നലെ ടി. സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ; എൻസിപിയിൽ ഭിന്നത രൂക്ഷം, കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും

Kerala
  •  a month ago
No Image

കീശ കാലിയാകില്ല..: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്രോളിന്റെ ചിലവ് പകുതിയായി കുറയ്ക്കാം

Kerala
  •  a month ago
No Image

നേതാക്കൾ വോട്ട് മറിച്ചു; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

Kerala
  •  a month ago
No Image

നടപടിയെടുത്താൽ പൊട്ടിത്തെറി; പ്രതിസന്ധിയിൽ കണ്ണൂരിലെ നേതൃത്വം

Kerala
  •  a month ago
No Image

കണ്ണൂർ റേഞ്ചിൽ എ.എസ്.ഐമാർക്ക് കൂട്ട സ്ഥലംമാറ്റം; 51 എസ്.സി.പി.ഒമാർക്ക് സ്ഥാനക്കയറ്റം

Kerala
  •  a month ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം

Kerala
  •  a month ago
No Image

പ്ലസ് ടു പരീക്ഷാഫലം നാളെ; വൈകീട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

Kerala
  •  a month ago
No Image

മുനമ്പമടക്കം മുക്കാൽ ലക്ഷം സ്വത്ത് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളം; ഏറ്റവും കൂടുതൽ സ്വത്ത് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിൽ

Kerala
  •  a month ago
No Image

ബലിപെരുന്നാൾ അവധിദിനങ്ങളിൽ യു.എ.ഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും | UAE Weather updates

uae
  •  a month ago
No Image

എ പ്ലസുകാരെ അനുമോദിച്ചോളൂ; പക്ഷേ, മറ്റു കുട്ടികളെ ഒറ്റപ്പെടുത്തരുത്; വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി ബാലാവകാശ കമ്മിഷൻ

Kerala
  •  a month ago