HOME
DETAILS

ഗ്രൂപ്പില്‍തട്ടി മൂന്ന് മണ്ഡലങ്ങള്‍; പൂര്‍ണമാകാതെ കോണ്‍ഗ്രസ് പട്ടിക

  
backup
March 17 2019 | 01:03 AM

congress-candidate-17-03-2019

തിരുവനന്തപുരം: ഗ്രൂപ്പില്‍തട്ടി മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് , വടകര എന്നീ മണ്ഡലങ്ങളിലാണ് പ്രഖ്യാപനം തടസ്സപ്പെട്ടത്. ആറ്റിങ്ങല്‍ മണ്ഡലത്തിലാകട്ടെ സി.പി.എമ്മിന്റെ കുത്തക തകര്‍ക്കാന്‍ അടൂര്‍ പ്രകാശ് കളത്തിലിറങ്ങിയെങ്കിലും ഗ്രൂപ്പ് സമവാക്യത്തിന്റെ പേരില്‍ മണ്ഡലം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.
ഐ ഗ്രൂപ്പിന്റെ വയനാട് സീറ്റില്‍ എ ഗ്രൂപ്പുകാരാനായ ടി. സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തവും കെ.സി വേണുഗോപാലിന്റെ കുത്തക സീറ്റായ ആലപ്പുഴയില്‍ തനിക്ക് താല്‍പര്യമുള്ളവരെ മത്സരിപ്പിക്കണമെന്ന കെ.സിയുടെ ഇടപെടലുമാണ് മൂന്ന് മണ്ഡലങ്ങളിലെ പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയത്.വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി ടി. സിദ്ദീഖിന് വേണ്ടി വാദിച്ചപ്പോള്‍ രമേശ് ചെന്നിത്തല ഷാനിമോള്‍ ഉസ്മാനെ തന്നെ നിര്‍ത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. സമവായമെത്താത്ത സാഹചര്യത്തില്‍ നാളെ പരിഹാരമുണ്ടാക്കാന്‍ എ.കെ ആന്റണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ചുമതലപ്പെടുത്തി.
കെ.സി വേണുഗോപാലിന് താല്‍പര്യം അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ നിര്‍ത്തുന്നതാണ്. ടി. സിദ്ദീഖിനെ വയനാട്ടിലും ഷാനിമോള്‍ ഉസ്മാനെ ആറ്റിങ്ങലിലും നിര്‍ത്തണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഒരു വനിതയെങ്കിലും ജയിച്ചുവരണമെന്ന ഹൈക്കമാന്‍ഡിന്റെ നിലപാടും ആലപ്പുഴയിലോ വയനാട്ടിലോ അല്ലാതെ താന്‍ മത്സരിക്കില്ലെന്ന ഷാനിമോള്‍ ഉസ്മാന്റെ നിലപാടും പ്രശ്‌നം വഷളാക്കി.
സമവായമെന്ന നിലയില്‍ വയനാട്ടില്‍ ഐ ഗ്രൂപ്പിലും എ ഗ്രൂപ്പിലും പെടാത്ത മൂന്നാമതൊരാളെ എ.കെ ആന്റണി കൊണ്ടുവരാനുള്ള സാധ്യതയാണ് തെളിയുന്നത്. അടൂര്‍ പ്രകാശിനെതിരേ ആരോപണങ്ങളുള്ളതിനാല്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന പരാതിയും ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിയിട്ടുണ്ട്. ഇതും കൂടി ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്ത് അന്തിമ തീരുമാനത്തില്‍ എത്താമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. ആറ്റിങ്ങലില്‍ സമവായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ശബരിനാഥന്‍ എം.എല്‍.എയുടെ പേരും പരിഗണനയില്‍ എടുക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് സൂചന.
ശബരീനാഥിന് വിജയ സാധ്യതയുണ്ടെന്ന് മൂന്നാം ഗ്രൂപ്പുകാര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് കേരളത്തിലേക്ക് വിമാനം കയറിയതും ഹൈക്കമാന്‍ഡിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴയില്‍ ആരോപണവിധേയരായവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ച ബഹിഷ്‌കരിച്ചത് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേ നിലപാടാണ് ഇന്നലെ ടി. സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ 

National
  •  24 days ago
No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  24 days ago
No Image

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

Kerala
  •  24 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  24 days ago
No Image

ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു

Cricket
  •  24 days ago
No Image

ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ

National
  •  24 days ago
No Image

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത

uae
  •  24 days ago
No Image

ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം

International
  •  24 days ago
No Image

യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

National
  •  24 days ago
No Image

ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

National
  •  25 days ago