HOME
DETAILS

ഗ്രൂപ്പില്‍തട്ടി മൂന്ന് മണ്ഡലങ്ങള്‍; പൂര്‍ണമാകാതെ കോണ്‍ഗ്രസ് പട്ടിക

  
backup
March 17, 2019 | 1:01 AM

congress-candidate-17-03-2019

തിരുവനന്തപുരം: ഗ്രൂപ്പില്‍തട്ടി മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് , വടകര എന്നീ മണ്ഡലങ്ങളിലാണ് പ്രഖ്യാപനം തടസ്സപ്പെട്ടത്. ആറ്റിങ്ങല്‍ മണ്ഡലത്തിലാകട്ടെ സി.പി.എമ്മിന്റെ കുത്തക തകര്‍ക്കാന്‍ അടൂര്‍ പ്രകാശ് കളത്തിലിറങ്ങിയെങ്കിലും ഗ്രൂപ്പ് സമവാക്യത്തിന്റെ പേരില്‍ മണ്ഡലം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.
ഐ ഗ്രൂപ്പിന്റെ വയനാട് സീറ്റില്‍ എ ഗ്രൂപ്പുകാരാനായ ടി. സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തവും കെ.സി വേണുഗോപാലിന്റെ കുത്തക സീറ്റായ ആലപ്പുഴയില്‍ തനിക്ക് താല്‍പര്യമുള്ളവരെ മത്സരിപ്പിക്കണമെന്ന കെ.സിയുടെ ഇടപെടലുമാണ് മൂന്ന് മണ്ഡലങ്ങളിലെ പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയത്.വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി ടി. സിദ്ദീഖിന് വേണ്ടി വാദിച്ചപ്പോള്‍ രമേശ് ചെന്നിത്തല ഷാനിമോള്‍ ഉസ്മാനെ തന്നെ നിര്‍ത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. സമവായമെത്താത്ത സാഹചര്യത്തില്‍ നാളെ പരിഹാരമുണ്ടാക്കാന്‍ എ.കെ ആന്റണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ചുമതലപ്പെടുത്തി.
കെ.സി വേണുഗോപാലിന് താല്‍പര്യം അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ നിര്‍ത്തുന്നതാണ്. ടി. സിദ്ദീഖിനെ വയനാട്ടിലും ഷാനിമോള്‍ ഉസ്മാനെ ആറ്റിങ്ങലിലും നിര്‍ത്തണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഒരു വനിതയെങ്കിലും ജയിച്ചുവരണമെന്ന ഹൈക്കമാന്‍ഡിന്റെ നിലപാടും ആലപ്പുഴയിലോ വയനാട്ടിലോ അല്ലാതെ താന്‍ മത്സരിക്കില്ലെന്ന ഷാനിമോള്‍ ഉസ്മാന്റെ നിലപാടും പ്രശ്‌നം വഷളാക്കി.
സമവായമെന്ന നിലയില്‍ വയനാട്ടില്‍ ഐ ഗ്രൂപ്പിലും എ ഗ്രൂപ്പിലും പെടാത്ത മൂന്നാമതൊരാളെ എ.കെ ആന്റണി കൊണ്ടുവരാനുള്ള സാധ്യതയാണ് തെളിയുന്നത്. അടൂര്‍ പ്രകാശിനെതിരേ ആരോപണങ്ങളുള്ളതിനാല്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന പരാതിയും ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിയിട്ടുണ്ട്. ഇതും കൂടി ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്ത് അന്തിമ തീരുമാനത്തില്‍ എത്താമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. ആറ്റിങ്ങലില്‍ സമവായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ശബരിനാഥന്‍ എം.എല്‍.എയുടെ പേരും പരിഗണനയില്‍ എടുക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് സൂചന.
ശബരീനാഥിന് വിജയ സാധ്യതയുണ്ടെന്ന് മൂന്നാം ഗ്രൂപ്പുകാര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് കേരളത്തിലേക്ക് വിമാനം കയറിയതും ഹൈക്കമാന്‍ഡിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴയില്‍ ആരോപണവിധേയരായവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ച ബഹിഷ്‌കരിച്ചത് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേ നിലപാടാണ് ഇന്നലെ ടി. സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  13 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  13 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  13 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  13 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  13 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  13 days ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  13 days ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  13 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  13 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  13 days ago