HOME
DETAILS

ഷംനയുടെ മരണം ആക്ഷന്‍ കമ്മിറ്റി മന്ത്രിക്ക് നിവേദനം നല്‍കി

  
backup
April 13, 2017 | 8:52 PM

%e0%b4%b7%e0%b4%82%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d


ഉരുവച്ചാല്‍: എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവ് മൂലം മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന മരിച്ച സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മന്ത്രി കെ.കെ ശൈലജയ്ക്ക് നിവേദനം നല്‍കി. ഷംനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിവേദനം സ്വീകരിച്ച മന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. എറണാകുളം മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി മട്ടന്നൂര്‍ ശിവപുരം മട്ടുമ്മല്‍ അയിഷാ മന്‍സിലില്‍ കെ.എ അബൂട്ടിയുടെ മകള്‍ ഷംന(20)യാണ് കഴിഞ്ഞ ജൂലൈ 18നു മരണപ്പെട്ടത്. പനി ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും തെറ്റായ മരുന്ന് കുത്തിവച്ചതിനാല്‍ മരണപ്പെടുകയുമായിരുന്നു. എന്നാല്‍ മരണം മറച്ചുവച്ച് ആശുപത്രി അധികൃതര്‍ ഷംനയെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രാജഗിരി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഷംനക്ക് പള്‍സ് റേറ്റ് ഇല്ലായിരുന്നുവെന്നു പറയുന്നു. മരണം മറച്ചു വച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. കേസ് അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചിനാണ്. അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ കെ. ഗോപി, കണ്‍വീനര്‍ കാഞ്ഞിരോളി രാഘവന്‍, സഫീര്‍, എ. ജയരാജ്, വി.സി റസാഖ്, ഖാദര്‍, എം.പി നിസാര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരിപ്പിന് വിരാമം;  നേരിട്ട് കേരളത്തിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് 

bahrain
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ വളർച്ച തടയാൻ യുഡിഎഫിനെ പിന്തുണയ്ക്കും; എൽഡിഎഫ് സംഘ്പരിവാറിനെ സഹായിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി

Kerala
  •  2 days ago
No Image

കനത്ത മഴ; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ബസ് സർവീസുകൾ നിർത്തിവെച്ചു

uae
  •  2 days ago
No Image

കേരളത്തിൽ സിപിഎം-ബിജെപി ഡീൽ: ഒത്തുകളി സ്ഥാനാർഥി നിർണ്ണയത്തിൽ വ്യക്തമെന്ന് കെ.സി. വേണുഗോപാൽ എംപി

Kerala
  •  2 days ago
No Image

'ദുബൈ സുരക്ഷിതം, കിംവദന്തികൾ വിശ്വസിക്കരുത്'; വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മീഡിയ ഓഫീസ്

uae
  •  2 days ago
No Image

എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി

Kerala
  •  2 days ago
No Image

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

uae
  •  2 days ago
No Image

ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ; വാദിയിൽ വാഹനം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

oman
  •  2 days ago
No Image

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

uae
  •  2 days ago

No Image

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു

Kerala
  •  2 days ago
No Image

ഇറാന്റെ തിരിച്ചടിയില്‍ യു.എസിനുണ്ടായത് ചില്ലറ നഷ്ടമല്ല; മിഡില്‍ ഈസ്റ്റിലെ 13 സൈനികത്താവളങ്ങള്‍ 'നാമാവശേഷമായ'തായി റിപ്പോര്‍ട്ട്, സൈനികര്‍ ഹോട്ടലുകളില്‍ അഭയം തേടി

International
  •  2 days ago
No Image

ഇറാനെ തകർക്കാൻ 1987ൽ തന്നെ പത്രപരസ്യം നൽകി ട്രംപ്; നാല് പതിറ്റാണ്ട് മുമ്പ് 95,000 ഡോളർ ചെലവിട്ട് നൽകിയ പരസ്യം വീണ്ടും ചർച്ചയാകുന്നു ┃in-depth

International
  •  2 days ago
No Image

ഇതൊക്കെ കഴിച്ചാല്‍ ആളുകള്‍ കൊല്ലപ്പെടുമല്ലോ!'; റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദില്‍ വ്യാജ ബേക്കറി യൂനിറ്റ് പൂട്ടിച്ചു

Kerala
  •  2 days ago