HOME
DETAILS

സിനിമയുടെ പേരില്‍ പരസ്യം നല്‍കി പണം തട്ടുന്ന സംഘം പിടിയില്‍

  
backup
April 15, 2017 | 7:48 PM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82


തിരുവനന്തപുരം:  സിനിമയില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കി പണം തട്ടുന്ന സംഘത്തെ  സിറ്റി ഷാഡോ പൊലിസ്  പിടികൂടി. അമ്പലമുക്ക് കുട്ടന്‍ എന്ന് വിളിക്കുന്ന രാം രജ്ഞിത്ത്, കോഴിക്കോട് ചോവയൂര്‍ സ്വദേശിയായ സതീഷ് കുമാര്‍, ചാത്തമ്പാറ സ്വദേശിയായ ഷൈബു എന്നിവരാണ് പിടിയിലായത്.
പൊലിസ് പറയുന്നത്:  പ്രമുഖ പത്രങ്ങളില്‍ 'ചൈതന്യ ക്രിയേഷന്റെ' ബാനറില്‍ പുതുതായി ആരംഭിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയ ഇവര്‍ തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലില്‍ വെച്ച്  ഓഡിഷന്‍ നടത്തുകയും ചെയ്തു.  പ്രതികളില്‍ ഷൈബു , 'പ്രദീപ് നമ്പ്യാര്‍' എന്ന വ്യാജപേരില്‍ നിര്‍മാതാവ് എന്ന് പരിചയപ്പെടുത്തി  കുറച്ച് കുട്ടികളെ തിരഞ്ഞെടുത്തതായി അവരുടെ രക്ഷിതാക്കളെ അറിയിച്ചു. ഷൂട്ടിങ് ന്യൂസിലാന്റ്, ദുബായ്, മൂന്നാര്‍ എന്നിവിടങ്ങളില്‍ ആയിരിക്കുമെന്നും കുട്ടികളുടെ താമസവും ചെലവും കമ്പനി വഹിക്കുമെന്നും കൊച്ചുകുട്ടികള്‍ ആയത് കൊണ്ട് നിര്‍ബന്ധമായും രക്ഷകര്‍ത്താക്കള്‍ കൂടെ വരണമെന്നും അവരുടെ ചിലവുകള്‍ സ്വയം വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഏത് വിധേനേയും മക്കളെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ചിന്തയുള്ള രക്ഷകര്‍ത്താക്കളില്‍ ചിലര്‍ ഇവരുടെ കെണിയില്‍ വീഴുകയായിരുന്നു.
നൂറോളം പേരാണ് തട്ടിപ്പിന് ഇരയായത്. ഓരോരുത്തരില്‍ നിന്നും ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചു. രക്ഷകര്‍ത്താക്കളുടെ വിശ്വാസത്തിലെടുക്കുന്നതിന് ജസ്റ്റിസ് 'പ്രൊട്ടക്ഷന്‍ സെല്‍ സ്റ്റേറ്റ് ചെയര്‍മാന്‍' എന്ന ബോര്‍ഡ് ഉള്ള വണ്ടിയാണ് ഇവര്‍ ഉപയോഗിച്ചത്. പണം വാങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികരണമൊന്നുമില്ലെന്നു കണ്ട് രക്ഷകര്‍ത്താക്കള്‍ ബന്ധപ്പെട്ടപ്പോള്‍ സിനിമയിലെ തിരക്കഥയെ സംബന്ധിച്ച് കേസ് നടക്കുന്നതിനാലാണ്  താമസമെന്നും ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നും അറിയിച്ചു.
 ദിവസങ്ങള്‍ക്ക് ശേഷം 'പവിഴം ക്രിയേഷന്റെ' പേരില്‍ പ്രമുഖ പത്രങ്ങളിലും സിനിമ മാസികകളിലും വീണ്ടും സമാന രീതിയില്‍ പരസ്യം കണ്ട്  രക്ഷകര്‍ത്താക്കളില്‍ ചിലര്‍ ഇവരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തങ്ങളെ ആദ്യം പറ്റിച്ചവര്‍ തന്നെയാണ് ഇപ്പോഴും പരസ്യം നല്‍കിയിരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍  തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്കും ഡെപ്യൂട്ടി കമ്മിഷണര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക ഷാഡോ ടീം, 'കൊടുമുട്ടില്‍' ഫിലിംസ് എന്ന പേരില്‍ പുതിയ തട്ടിപ്പിന് കളം ഒരുക്കുന്നതിനിടയിലാണ് പ്രതികളെ വലയിലാക്കിയത്.
പ്രതികളില്‍ അമ്പലമുക്ക് കുട്ടന്‍ കുപ്രസിദ്ധനായ വാഹന മോഷ്ടാവും സ്പിരിറ്റ് കേസുകളിലെ പ്രതിയുമാണ്. മ്യൂസിയം, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്.  ഷൈബുവിനും സതീഷിനുമെതിരേ   ഗുരുവായൂര്‍, വര്‍ക്കല, മഞ്ചേരി സ്റ്റേഷനുകളിന്‍ വഞ്ചന, അടിപിടി കേസുകള്‍ നിലവിലുണ്ട്.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ഡി.സി.പി അരുള്‍ കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാര്‍ വി, തമ്പാനൂര്‍ എസ്.ഐ സുരേഷ് ചന്ദ്രബാബു, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ്  പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  7 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  7 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  7 days ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  7 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  7 days ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  7 days ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  7 days ago