HOME
DETAILS

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് : ന്യായീകരിച്ച് മുഖ്യമന്ത്രി; മഹാദുരന്ത സമയത്ത് ജനങ്ങളുടെ ആരോഗ്യംവെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മുന്നറിയിപ്പ്

  
backup
June 17 2020 | 13:06 PM

pravasi-covid-certificate-issue-c-m-cpmment

തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ പിറകോട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ന്യായീകരണവുമായി രംഗത്തെത്തിയത്. ഇതൊരു മഹാദുരന്തമാണെന്നും ഈ അവസ്ഥയില്‍ ജനങ്ങളുടെ ആരോഗ്യംവെച്ച് ആരും രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രവാസികളുടെ പരിശോധന നടത്തണമെന്ന് മെയ് അഞ്ചിനു തന്നെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധന പ്രവാസികളുടെ സുരക്ഷക്കുവേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മാറ്റമില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തില്‍ മുന്‍കരുതലില്ലെങ്കില്‍ രോഗവ്യാപനത്തോത് കൈവിട്ട് പോകും. ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെ ഭാഗമായാണ് അവര്‍ പുറപ്പെടുന്നിടത്ത് കൊവിഡ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞത്.

ഇത് കേന്ദ്രത്തിന് മുന്നില്‍ തുടക്കത്തില്‍ത്തന്നെ മുന്നോട്ട് വച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ പ്രവാസികള്‍ വരാവൂ എന്ന് മെയ് 5-നും സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ ആളുകളെ കൊണ്ടുവരുന്നതിന് കേന്ദ്രം നടപടി എടുത്തപ്പോള്‍ അങ്ങനെ വരുന്നവര്‍ക്കും കൊവിഡ് ടെസ്റ്റ് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയിരുന്നു. കൊവിഡ് നെഗറ്റീവാകുന്നവരെയേ കൊണ്ടുവരൂ എന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചതാണ്. ഇത് അവര്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ വച്ച നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് അനുവാദം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അതും നല്‍കി.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ സ്‌പൈസ്‌ജെറ്റ് പരിശോധന നടത്തിയാണ് വന്നത്. ഈ ജൂണ്‍ 30-ന് അകം നൂറ് വിമാനങ്ങള്‍ വരുന്നെന്നും ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സ്‌പൈസ്‌ജെറ്റ് സി.എം.ഡിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു 

Kerala
  •  11 hours ago
No Image

'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല്‍ എസ്റ്റേറ്റില്‍ വന്‍ ലാഭം കൊയ്യുമെന്നും ഇസ്‌റാഈല്‍ ധനമന്ത്രി

International
  •  11 hours ago
No Image

കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

latest
  •  11 hours ago
No Image

അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്'  ആപ്പുമായി സ്വിഗ്ഗി

National
  •  12 hours ago
No Image

യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ

uae
  •  12 hours ago
No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  13 hours ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  13 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  13 hours ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  13 hours ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  14 hours ago