ഇറാന് റഷ്യയുടെ രഹസ്യ ഇന്റലിജൻസ് സഹായം; ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ കൃത്യമായ വിവരം കൈമാറി; റിപ്പോർട്ടുമായി വാഷിങ്ടൺ പോസ്റ്റ്
തെഹ്‌റാന്‍: ഗള്‍ഫിലെ യു.എസ് സൈനിക സംവിധാനങ്ങളുടെ വ്യക്തമായ ഇന്റലിജന്‍സ് വിവരം ഇറാന് റഷ്യ രഹസ്യമായി കൈമാറിയെന്നും ഇതിനാലാണ് ഇറാന് കൃത്യമായ രീതിയില്‍ ആക്രമണം നടത്താന്‍ കഴിഞ്ഞതെന്നും നിരീക്ഷണം. യു.എസ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വാഷിങ്ടണ്‍ പോസ്റ്റിലാണ് ഇറാന് റഷ്യന്‍ സഹായം ലഭിക്കുന്ന വാര്‍ത്ത വന്നത്. ഇതിനുപിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി പെതെ ഹെഗ്‌സേത് സി.ബി.എസിന് നല്‍കിയ 60 മിനുട്ട് അഭിമുഖത്തില്‍ യു.എസ് എല്ലാ കാര്യവും ട്രാക്ക് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി. ഇറാനെ റഷ്യ സഹായിക്കുന്നുവെന്ന വാര്‍ത്ത സൂചിപ്പിച്ചപ്പോഴായിരുന്നു ഇത്.
ഫെബ്രുവരി 28നാണ് യുദ്ധം തുടങ്ങിയത്. ഗള്‍ഫിലെ യു.എസ് സംവിധാനങ്ങളുടെ ലൊക്കേഷന്‍ സഹിതമുള്ള വിവരങ്ങള്‍ ഇറാന് റഷ്യ നല്‍കുകയായിരുന്നു. എവിടെയെല്ലാം യുദ്ധക്കപ്പലുകളുണ്ട്, യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങള്‍, സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്നത് എവിടെ തുടങ്ങിയ വിവരങ്ങളാണ് റഷ്യ കൈമാറിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനെ കുറിച്ച് അമേരിക്ക് ആശങ്കയില്ലെന്ന് ഹെഗ്‌സേത് പറഞ്ഞു.
Reports suggest Russia secretly shared US military intel with Iran, enabling precise attacks on Gulf assets. US Defense Secretary Pete Hegseth downplays concerns, stating "We're tracking everything" and "Our commanders are aware of everything"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."