തിരഞ്ഞെടുപ്പിൽ എ.ഐ ദുരുപയോഗം തടയും; വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഉടൻ നടപടി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ
കൊച്ചി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം തടയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉയരുന്ന വിദ്വേഷ പരാമർശങ്ങൾക്ക് ഉടനടി നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ പുതിയ ആപ്പ് പുറത്തിറക്കും. ഈ ആപ്പിലൂടെ വിദ്വേഷ പരാമർശങ്ങളും മറ്റും അറിയിക്കാൻ കഴിയും. വിദ്വേഷ പ്രസംഗങ്ങൾ കർശനമായി നിരീക്ഷിക്കാനും സംവിധാനമേർപ്പെടുത്തി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ആർക്കും ആശങ്ക വേണ്ട. അർഹതപ്പെട്ട ഒരാൾപോലും പുറത്താകില്ല. അനർഹരായവർ ആരും പട്ടികകയിൽ ഉണ്ടാകുകയുമില്ല. പേരു വിട്ടുപോയിട്ടുണ്ടെന്ന പരാതിയുള്ളവർക്ക് പേരു ചേർക്കാൻ ഇനിയും അവസരമുണ്ട്. കേരളത്തിൽ എസ്.ഐ.ആർ വിജയകരമായി പൂർത്തിയാക്കാൻ മുഖ്യപങ്ക് വഹിച്ച ബൂത്ത് ലെവൽ ഓഫിസർമാർ അഭിനന്ദനം അർഹിക്കുന്നു.
ഒരു പോളിങ് സ്റ്റേഷനിൽ 1200 ൽ കൂടുതൽ വോട്ടർമാരുണ്ടാകില്ല. 397 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.
Chief Election Commissioner Gyanesh Kumar has assured that the Election Commission will take strict action against the misuse of Artificial Intelligence in the upcoming elections. He also warned that hate speech during the election period will be dealt with swiftly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."