HOME
DETAILS

വാനി രക്തസാക്ഷി: നവാസ് ശരീഫ്

  
backup
July 16, 2016 | 12:09 PM

%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0

ഇസ്‌ലാമാബാദ്: കശ്മിരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ 'രക്തസാക്ഷി'യെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യയ്‌ക്കെതിരേ കടുത്ത നിലപാടുകളുമായാണ് കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്റെ ഇടപെടല്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ഈ മാസം 19ന് കരിദിനം ആചരിക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് ബുര്‍ഹാന്‍ വാനി സുരക്ഷാ സൈനികരുടെ വെടിയേറ്റു മരിച്ചത്. വാനിയുടേത് നിയമവിരുദ്ധമായ കൊലപാതകമാണെന്ന് നേരത്തെ പാകിസ്താന്‍ ആരോപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച രക്തസാക്ഷിയെന്നാണ് വാനിയെ കുറിച്ച് ഒടുവില്‍ പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കശ്മിര്‍ വിഷയത്തിലെ പാകിസ്താന്റെ സമീപകാലത്തെ ഏറ്റവും വലിയ കടന്നുകയറ്റമാണിത്. കശ്മിരിലെ വിഘടനവാദികള്‍ക്ക് രാഷ്ട്രീയവും നയതന്ത്രപരവും ധാര്‍മികവുമായ പിന്തുണ നല്‍കുമെന്നും പാക് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. കശ്മിരികള്‍ക്ക് സ്വയം നിര്‍ണയാവകാശം തുടങ്ങിയ പ്രകോപനപരമായ വാദങ്ങളും റേഡിയോ പാകിസ്താനിലൂടെ നവാസ് ശരീഫ് നടത്തിയ പ്രസ്്താവനയിലുണ്ട്.
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖാജ എം.ആസിഫും ഇന്ത്യയ്‌ക്കെതിരേ തുടര്‍ച്ചയായ ട്വീറ്റുകള്‍ നടത്തി. കശ്മിരിനെയും ഗുജറാത്തിലെ കൂട്ടക്കൊലയെയും ബന്ധിപ്പിച്ചാണ് ട്വീറ്റുകള്‍. താഴ്്‌വരയില്‍ കൂട്ടക്കൊലയും വംശഹത്യയും നടക്കുന്നുവെന്നും ഗുജറാത്തില്‍ സമുദായിക നിര്‍മാര്‍ജനം നടക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞദിവസം യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോഥിയും കശ്മിര്‍ വിഷയം യു.എന്നില്‍ ഉന്നയിച്ചിരുന്നു. വാനിയുടെ കൊല നിയമവിരുദ്ധമാണെന്നായിരുന്നു ലോഥിയുടെ വാദം. എന്നാല്‍ യു.എന്നിനെ പാകിസ്താന്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്്ബറുദ്ദീന്‍ പറഞ്ഞു. കശ്മിരിന്റെ ചരിത്രത്തില്‍ ആദ്യമായി അനന്താഗ്, ഫല്‍ഗാം ഉള്‍പ്പെടെ 10 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  16 days ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  16 days ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  16 days ago
No Image

ഷാർജയിൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട വന്യമൃഗങ്ങളെ കൈവശം വെച്ചു; ഒരാൾ അറസ്റ്റിൽ

uae
  •  16 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു: ദാരുണ കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി വിദ്യാർത്ഥികൾ

Kerala
  •  17 days ago
No Image

സഊദിയില്‍ നാളെ അടിയന്തര സൈറണ്‍ മുഴങ്ങും; പൗരന്മാരും മറ്റു താമസക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ

Saudi-arabia
  •  17 days ago
No Image

ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്

crime
  •  17 days ago
No Image

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കനത്ത ശിക്ഷ; കോപ്പിയടിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് മുട്ടൻപണി

uae
  •  17 days ago
No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  17 days ago
No Image

യുഎഇ പതാക ദിനം; ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  17 days ago