HOME
DETAILS

വാനി രക്തസാക്ഷി: നവാസ് ശരീഫ്

  
backup
July 16, 2016 | 12:09 PM

%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0

ഇസ്‌ലാമാബാദ്: കശ്മിരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ 'രക്തസാക്ഷി'യെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യയ്‌ക്കെതിരേ കടുത്ത നിലപാടുകളുമായാണ് കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്റെ ഇടപെടല്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ഈ മാസം 19ന് കരിദിനം ആചരിക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് ബുര്‍ഹാന്‍ വാനി സുരക്ഷാ സൈനികരുടെ വെടിയേറ്റു മരിച്ചത്. വാനിയുടേത് നിയമവിരുദ്ധമായ കൊലപാതകമാണെന്ന് നേരത്തെ പാകിസ്താന്‍ ആരോപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച രക്തസാക്ഷിയെന്നാണ് വാനിയെ കുറിച്ച് ഒടുവില്‍ പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കശ്മിര്‍ വിഷയത്തിലെ പാകിസ്താന്റെ സമീപകാലത്തെ ഏറ്റവും വലിയ കടന്നുകയറ്റമാണിത്. കശ്മിരിലെ വിഘടനവാദികള്‍ക്ക് രാഷ്ട്രീയവും നയതന്ത്രപരവും ധാര്‍മികവുമായ പിന്തുണ നല്‍കുമെന്നും പാക് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. കശ്മിരികള്‍ക്ക് സ്വയം നിര്‍ണയാവകാശം തുടങ്ങിയ പ്രകോപനപരമായ വാദങ്ങളും റേഡിയോ പാകിസ്താനിലൂടെ നവാസ് ശരീഫ് നടത്തിയ പ്രസ്്താവനയിലുണ്ട്.
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖാജ എം.ആസിഫും ഇന്ത്യയ്‌ക്കെതിരേ തുടര്‍ച്ചയായ ട്വീറ്റുകള്‍ നടത്തി. കശ്മിരിനെയും ഗുജറാത്തിലെ കൂട്ടക്കൊലയെയും ബന്ധിപ്പിച്ചാണ് ട്വീറ്റുകള്‍. താഴ്്‌വരയില്‍ കൂട്ടക്കൊലയും വംശഹത്യയും നടക്കുന്നുവെന്നും ഗുജറാത്തില്‍ സമുദായിക നിര്‍മാര്‍ജനം നടക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞദിവസം യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോഥിയും കശ്മിര്‍ വിഷയം യു.എന്നില്‍ ഉന്നയിച്ചിരുന്നു. വാനിയുടെ കൊല നിയമവിരുദ്ധമാണെന്നായിരുന്നു ലോഥിയുടെ വാദം. എന്നാല്‍ യു.എന്നിനെ പാകിസ്താന്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്്ബറുദ്ദീന്‍ പറഞ്ഞു. കശ്മിരിന്റെ ചരിത്രത്തില്‍ ആദ്യമായി അനന്താഗ്, ഫല്‍ഗാം ഉള്‍പ്പെടെ 10 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  17 days ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  17 days ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  17 days ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  17 days ago
No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  17 days ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  17 days ago
No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  18 days ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  18 days ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  18 days ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  18 days ago