HOME
DETAILS

വാനി രക്തസാക്ഷി: നവാസ് ശരീഫ്

  
backup
July 16, 2016 | 12:09 PM

%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0

ഇസ്‌ലാമാബാദ്: കശ്മിരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ 'രക്തസാക്ഷി'യെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യയ്‌ക്കെതിരേ കടുത്ത നിലപാടുകളുമായാണ് കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്റെ ഇടപെടല്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ഈ മാസം 19ന് കരിദിനം ആചരിക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് ബുര്‍ഹാന്‍ വാനി സുരക്ഷാ സൈനികരുടെ വെടിയേറ്റു മരിച്ചത്. വാനിയുടേത് നിയമവിരുദ്ധമായ കൊലപാതകമാണെന്ന് നേരത്തെ പാകിസ്താന്‍ ആരോപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച രക്തസാക്ഷിയെന്നാണ് വാനിയെ കുറിച്ച് ഒടുവില്‍ പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കശ്മിര്‍ വിഷയത്തിലെ പാകിസ്താന്റെ സമീപകാലത്തെ ഏറ്റവും വലിയ കടന്നുകയറ്റമാണിത്. കശ്മിരിലെ വിഘടനവാദികള്‍ക്ക് രാഷ്ട്രീയവും നയതന്ത്രപരവും ധാര്‍മികവുമായ പിന്തുണ നല്‍കുമെന്നും പാക് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. കശ്മിരികള്‍ക്ക് സ്വയം നിര്‍ണയാവകാശം തുടങ്ങിയ പ്രകോപനപരമായ വാദങ്ങളും റേഡിയോ പാകിസ്താനിലൂടെ നവാസ് ശരീഫ് നടത്തിയ പ്രസ്്താവനയിലുണ്ട്.
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖാജ എം.ആസിഫും ഇന്ത്യയ്‌ക്കെതിരേ തുടര്‍ച്ചയായ ട്വീറ്റുകള്‍ നടത്തി. കശ്മിരിനെയും ഗുജറാത്തിലെ കൂട്ടക്കൊലയെയും ബന്ധിപ്പിച്ചാണ് ട്വീറ്റുകള്‍. താഴ്്‌വരയില്‍ കൂട്ടക്കൊലയും വംശഹത്യയും നടക്കുന്നുവെന്നും ഗുജറാത്തില്‍ സമുദായിക നിര്‍മാര്‍ജനം നടക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞദിവസം യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോഥിയും കശ്മിര്‍ വിഷയം യു.എന്നില്‍ ഉന്നയിച്ചിരുന്നു. വാനിയുടെ കൊല നിയമവിരുദ്ധമാണെന്നായിരുന്നു ലോഥിയുടെ വാദം. എന്നാല്‍ യു.എന്നിനെ പാകിസ്താന്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്്ബറുദ്ദീന്‍ പറഞ്ഞു. കശ്മിരിന്റെ ചരിത്രത്തില്‍ ആദ്യമായി അനന്താഗ്, ഫല്‍ഗാം ഉള്‍പ്പെടെ 10 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  7 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  7 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  7 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  7 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  7 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  7 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  7 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  7 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  7 days ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  7 days ago