ADVERTISEMENT
HOME
DETAILS

യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

ADVERTISEMENT
  
backup
July 21 2020 | 04:07 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d
 
 
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് വികാസ് ദുബെ പൊലിസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍. ഇയാള്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവേ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന പൊലിസിന്റെ വിശദീകരണം കോടതി പൂര്‍ണമായി മുഖവിലയ്‌ക്കെടുത്തില്ല. 
തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തില്‍ റിട്ട. സുപ്രിംകോടതി ജഡ്ജിയെയും റിട്ട. പൊലിസ് ഉദ്യോഗസ്ഥനെയും കൂട്ടിച്ചേര്‍ക്കാമെന്ന് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമം നടപ്പിലാക്കാനും സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്താനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി ഓര്‍മപ്പെടുത്തി. ഹരജി ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
വിവിധ ഏറ്റുമുട്ടലുകളിലായി വികാസ് ദുബെയും കൂട്ടാളികളും കൊല്ലപ്പെട്ടതിന്റെ അന്വേഷണം സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐയോ എന്‍.ഐ.എയോ ഏറ്റെടുക്കണമെന്ന ഹരജിയില്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടുകയും ചെയ്തു. 
ഈ ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ദുബെ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. 
തുടര്‍ന്ന് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ നേരത്തെ വ്യാജ ഏറ്റുമുട്ടലില്‍ ഒരാളെ കൊന്നതിന് സി.ബി.ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതും വിവാദമായിരുന്നു.
ജൂലൈ മൂന്നിനു കാണ്‍പൂരില്‍ ഡിവൈ.എസ്.പിയടക്കം എട്ടു പൊലിസുകാരെ വെടിവച്ചു കൊന്ന കേസിലെ പ്രധാനപ്രതിയായിരുന്ന വികാസ് ദുബെയെ ജൂലൈ ഒന്‍പതിന് മധ്യപ്രദേശില്‍വച്ച് പിടികൂടിയിരുന്നു. 
ഇയാളെ യു.പിയിലേക്കു കൊണ്ടുപോകുന്നതിനിടെ ജൂലൈ പത്തിനു രാവിലെയായിരുന്നു പൊലിസ് കസ്റ്റഡിയില്‍വച്ച് കൊല്ലപ്പെട്ടിരുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  18 days ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  18 days ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  18 days ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  18 days ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  18 days ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  18 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  18 days ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  18 days ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  18 days ago