HOME
DETAILS

ഭീതി വിതച്ച് കോവിഡ് : കാസര്‍കോടും പാലക്കാടും കോഴിക്കോടും കണ്ണൂരുമായി നാല് മരണങ്ങള്‍

  
backup
July 25, 2020 | 3:08 AM

today-covid-death-issue-12345678-2020123

കാസര്‍കോട്: സംസ്ഥാനത്ത് ഭീതി വിതച്ച് വീണ്ടും കോവിഡ് മരണങ്ങള്‍. കോഴിക്കോടും കാസര്‍കോടും പാലക്കാടും കണ്ണൂരുമാണ് നാല് മരണങ്ങളുണ്ടായത്. പാലക്കാടും യുവതി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് (40) മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുമ്പാണ് ഇവരെത്തിയത്.
കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ആണ് മരിച്ചവരിലൊരാള്‍. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതേ സമയം നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട്ടെ റുഖിയാബിയുടെ മകള്‍ ഷാഹിദയും (52) മരിച്ചു. കൊളക്കാട്ടുവയലില്‍ ഷാഹിദയാണ് മരിച്ചത്. ഇവര്‍ ക്യാന്‍സര്‍ ബാധിതയാണ്. അതേ സമയം കൊവിഡ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖിയാബി (67) മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് റുഖിയാബി മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കുമാരസ്വാമിയിലുള്ള ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്.

കണ്ണൂരില്‍ അപകടത്തില്‍ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമല്‍ജോ (19)ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം അമലിന് കൊവിഡ് ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ മുഖ്യമന്ത്രി നാലുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതല്ലാതെ തന്നെ അഞ്ചുപേരുടെ മരണകാരണം കൊവിഡാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈകിട്ട് ആലുവയില്‍ മരിച്ചവ്യക്തിയായിരുന്നു അതിലൊരാള്‍.

കാസര്‍കോട് ജില്ലയില്‍ നബീസയുടെ മരണത്തോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയിലായിരുന്നു നബീസയെ പ്രവേശിപ്പിച്ചിരുന്നത്.
എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല എന്നാണറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സതീശന്‍ vs പിണറായി 2.0; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തു 

Kerala
  •  18 days ago
No Image

'എല്ലാവരും ഒന്നിച്ച് നിൽക്കും, ചെന്നിത്തലയുമായി സംസാരിക്കും'; കെ.സി വേണുഗോപാലിന് മനോവ്യഥയില്ലെന്ന് ദീപാ ദാസ് മുൻഷി

Kerala
  •  18 days ago
No Image

നിശബ്ദമായ ദൃഢനിശ്ചയം, തന്ത്രപരമായ വ്യക്തത; കൈയടി നേടി ശൈഖ് മുഹമ്മദിന്റെ ഭരണശൈലി

uae
  •  18 days ago
No Image

ഗള്‍ഫ് സുരക്ഷാ ആശങ്ക; റിയാദില്‍ ജി.സി.സി മന്ത്രിമാരുടെ അടിയന്തര യോഗം

bahrain
  •  18 days ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മൂന്ന് മുതിര്‍ന്ന നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ് 

Kerala
  •  18 days ago
No Image

രണ്ടു ദിവസത്തേക്ക് 125 രൂപ! ഭക്ഷണവുമില്ല, ടിക്കറ്റുമില്ല; വനിതാ ഫുട്ബോൾ താരങ്ങളുടെ കണ്ണീർ വീഡിയോ വൈറലാകുന്നു

Football
  •  18 days ago
No Image

'മെസിയുള്ളിടത്തോളം അവർ തന്നെ രാജാക്കന്മാർ'; ലോകകപ്പ് ഫേവറേറ്റുകളെ പ്രവചിച്ച് സ്പാനിഷ് യുവ താരം

latest
  •  18 days ago
No Image

സതീശന്റെ സ്ഥാനാരോഹണം: കരുതലോടെ പ്രതികരിച്ച് മുസ്‌ലിം ലീഗ്; സാമുദായിക താൽപര്യമല്ല ജനവിധിയാണ് പ്രധാനമെന്ന നിലപാടിൽ ഉറച്ച് നേതാക്കൾ

Kerala
  •  18 days ago
No Image

ഇന്ത്യയിൽ സ്വർണ്ണത്തിന് പൊള്ളുന്ന വില; പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി ദുബൈ വിപണി

uae
  •  18 days ago
No Image

90 മിനിറ്റ് കളി, പക്ഷേ മെസ്സിയും റൊണാൾഡോയും പന്ത് തൊടുന്നത് വെറും 2 മിനിറ്റ്! ഫുട്ബോളിലെ 'ബില്യൺ ഡോളർ' നിമിഷങ്ങൾ; In-Depth Story

Football
  •  18 days ago