HOME
DETAILS

ഭീതി വിതച്ച് കോവിഡ് : കാസര്‍കോടും പാലക്കാടും കോഴിക്കോടും കണ്ണൂരുമായി നാല് മരണങ്ങള്‍

  
backup
July 25, 2020 | 3:08 AM

today-covid-death-issue-12345678-2020123

കാസര്‍കോട്: സംസ്ഥാനത്ത് ഭീതി വിതച്ച് വീണ്ടും കോവിഡ് മരണങ്ങള്‍. കോഴിക്കോടും കാസര്‍കോടും പാലക്കാടും കണ്ണൂരുമാണ് നാല് മരണങ്ങളുണ്ടായത്. പാലക്കാടും യുവതി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് (40) മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുമ്പാണ് ഇവരെത്തിയത്.
കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ആണ് മരിച്ചവരിലൊരാള്‍. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതേ സമയം നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട്ടെ റുഖിയാബിയുടെ മകള്‍ ഷാഹിദയും (52) മരിച്ചു. കൊളക്കാട്ടുവയലില്‍ ഷാഹിദയാണ് മരിച്ചത്. ഇവര്‍ ക്യാന്‍സര്‍ ബാധിതയാണ്. അതേ സമയം കൊവിഡ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖിയാബി (67) മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് റുഖിയാബി മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കുമാരസ്വാമിയിലുള്ള ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്.

കണ്ണൂരില്‍ അപകടത്തില്‍ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമല്‍ജോ (19)ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം അമലിന് കൊവിഡ് ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ മുഖ്യമന്ത്രി നാലുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതല്ലാതെ തന്നെ അഞ്ചുപേരുടെ മരണകാരണം കൊവിഡാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈകിട്ട് ആലുവയില്‍ മരിച്ചവ്യക്തിയായിരുന്നു അതിലൊരാള്‍.

കാസര്‍കോട് ജില്ലയില്‍ നബീസയുടെ മരണത്തോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയിലായിരുന്നു നബീസയെ പ്രവേശിപ്പിച്ചിരുന്നത്.
എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല എന്നാണറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന ആക്ഷേപിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനത്തിന് പിന്നാലെ ഖേദപ്രകടനം

National
  •  10 days ago
No Image

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

National
  •  10 days ago
No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  10 days ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  10 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  10 days ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  10 days ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  10 days ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  10 days ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  10 days ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  10 days ago