പച്ചക്കറി വില്പനയുമായി സിനിമാ സംവിധായകന്
ഫഖ്റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: കൊവിഡ് പ്രതിസന്ധിയില്‍ എല്ലാം തകര്‍ന്നപ്പോള്‍ പിടിച്ചുനില്ക്കാന് വഴിയോരത്ത് പച്ചക്കറി വില്പന നടത്തുകയാണ് 'ലാല്‍ജോസ് 'എന്ന സിനിമയുടെ സംവിധായകനായ പൊന്നാനി സ്വദേശി കബീര്‍ പുഴമ്പ്രം.പതിനൊന്നു വര്‍ഷം സിനിമയുടെ പിറകെ നടന്ന് അവസാനം സിനിമ എന്ന സ്വപ്നം പൂവണിഞ്ഞ് ഷൂട്ടിങ്ങും മറ്റു ജോലികളും പൂര്‍ത്തിയായപ്പോഴാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നത്. അതോടെ
തീയേറ്ററുകള്‍ അടച്ചു പൂട്ടി. ഒപ്പം പ്രതീക്ഷകളും സ്വപ്നങ്ങളും. പ്രതിസന്ധി താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ലാല്‍ജോസ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കബീര്‍ പുഴമ്പ്രം അതിജീവനത്തിനായി വണ്ടിയില്‍ പച്ചക്കറി വില്പനക്കിറങ്ങി. കഴിഞ്ഞ ഒരു മാസമായി കബീര്‍ വാഹനങ്ങളില്‍ പച്ചക്കറി കയറ്റി തെരുവില്‍ വില്‍പ്പന നടത്തും.നിശ്ചിത സ്ഥലങ്ങള്‍ എന്നൊന്നുമില്ല, തെരുവില്‍ എവിടെയെങ്കിലും കച്ചവടക്കാരനായി നില്ക്കും.അതിജീവനത്തിന്റെ നല്ല പാഠം പകര്‍ന്നു നല്കുന്നതില് വീട്ടുകാരും നാട്ടുകാരും പിന്തുണയുമായുണ്ട്.വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ശാരിക് നായകനാകുന്ന ചിത്രമാണ് ലാല്‍ജോസ്.ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കബീര്‍ പുഴമ്പ്രം വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്തിരുന്നെങ്കിലും സിനിമ യായിരുന്നു ലക്ഷ്യം.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരക്കഥകളുമായി ലൊക്കേഷനുകള്‍ കയറിയിറങ്ങി.
ഈ അലച്ചിനിടയിലാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. പച്ചക്കറി വില്പനയായാലും കൂലിപ്പണിയായാലും എല്ലാത്തിനും മാന്യതയുണ്ടെന്നും, തിരക്കഥാകൃത്തും സംവിധായകനുമായ ഒരാള്‍ക്ക് അനുഭവ സമ്പത്താണ് വേണ്ടതെന്നും കബീര്‍ പറയുന്നു. സംവിധായകനായാല്‍ മറ്റു ജോലികള്‍ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും, ഇഗോ, നാണക്കേട് എന്നിവ മാറ്റി വച്ചാല്‍ ഒരാള്‍ക്ക് ഈ ലോകത്ത് വിജയിക്കാന്‍ കഴിയുമെന്നുമാണ് കബീര്‍ പുഴമ്പ്രം സാക്ഷ്യപ്പെടുത്തുന്നത്. ഏതായാലും പച്ചക്കറിക്കച്ചവടം തന്നെ മറ്റൊരു ജീവിതം പഠിപ്പിച്ചെന്ന്കബീര് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ സംഭവം; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി നിർമാതാക്കൾ
Kerala
• 4 days agoഫ്രഞ്ച് ഫുട്ബോളിലെ 'നോമ്പ് വിലക്ക്'; സഹതാരങ്ങൾക്ക് ഇഫ്താറിന് സമയം നൽകാൻ പരിക്ക് അഭിനയിച്ച് നാൻസ് കീപ്പർ
Football
• 4 days agoതിയേറ്ററിനുള്ളിൽ 16-കാരിയെ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
crime
• 4 days agoഎട്ടാം ക്ലാസുകാരെ എന്തിന് ജുഡീഷ്യൽ അഴിമതിയെക്കുറിച്ച് പഠിപ്പിക്കണം?; എൻസിഇആർടി പാഠപുസ്തകത്തിനെതിരെ പ്രധാനമന്ത്രി
latest
• 4 days agoകമ്പനിയിൽ നിന്നും പണം തട്ടിയ പബ്ലിക് റിലേഷൻസ് മാനേജർക്ക് കനത്ത തിരിച്ചടി; 2.9 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
uae
• 4 days agoശബരിമല പടിപൂജ ബുക്കിങ്ങിൽ വൻ ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്
Kerala
• 4 days ago'കര്‍ക്കശക്കാരന്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുന്നതാണ്,അത് ആഗ്രഹിക്കുന്ന ചിലരുണ്ട്'; അഭിമുഖത്തില്‍ മോഹന്‍ലാലിനോട് മുഖ്യമന്ത്രി
Kerala
• 4 days agoവിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ; ഇന്ത്യയുടെ വഴി തെളിഞ്ഞു; റൺറേറ്റ് ഭീഷണി ഒഴിവായി
Cricket
• 4 days agoഅടിവാങ്ങി കൂട്ടി ഇന്ത്യൻ പേസ് സെൻസേഷൻ: ഒരോവറിൽ 36 റൺസ്! രണ്ട് ഓവറിൽ വഴങ്ങിയത് 59; ഐപിഎല്ലിന് മുൻപ് കെകെആറിന് നെഞ്ചിടിപ്പ്
Cricket
• 4 days agoഎല്ലാ മന്ത്രിമാർക്കും അഭിനയ പരിശീലനം ലഭിച്ചിട്ടുണ്ട്; ആരോഗ്യ മന്ത്രിയുടേത് 'നടികർ തിലകം' അഭിനയം; സംസ്ഥാന സർക്കാരിനെയും ആരോഗ്യമന്ത്രിയെയും പരിഹസിച്ച് പി.വി. അൻവർ
Kerala
• 4 days agoമതസൗഹാർദ്ദത്തിന്റെ പൊൻതിളക്കം; ദുബൈയിൽ 30,000 തൊഴിലാളികൾക്ക് ഇഫ്താർ സൗകര്യമൊരുക്കി പ്രവാസി കുടുംബം
uae
• 4 days agoമൂക്കിൽ മർദനമേറ്റാൽ ഐസിയു വേണോ എന്ന് ചോദിച്ചവർ എവിടെ?; വീണാ ജോർജിനെതിരായ നീക്കം ശ്രദ്ധതിരിക്കാനെന്ന് ഷാഫി പറമ്പിൽ എം.പി
Kerala
• 4 days agoഒമാനില്‍ ചൂട് ശക്തമാകും; വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത
oman
• 4 days agoഇസ്റാഈലിലും ഇനി യുപിഐ വിപ്ലവം; സ്വതന്ത്ര വ്യാപാര കരാറിന് മോദി-നെതന്യാഹു കൂടിക്കാഴ്ചയിൽ പച്ചക്കൊടി
National
• 4 days agoഖസബില്‍ കൃത്രിമ മഴ സ്റ്റേഷന്; ജലസുരക്ഷ ശക്തിപ്പെടുത്താന്‍ ഒമാന്റെ പുതിയ നീക്കം
oman
• 4 days agoമരപ്പാവകളും ആണിയുമായി ക്രൂര പീഡനം; ബാധയൊഴിപ്പിക്കാനെന്ന പേരിൽ 14-കാരിയെ പീഡിപ്പിച്ച പൂജാരി കുറ്റക്കാരനെന്ന് കോടതി
Kerala
• 4 days agoപ്രവാസികൾക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം; പേഡേ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ് | air india express
uae
• 4 days agoദുബൈയിൽ ഗതാഗതക്കുരുക്കിന് അറുതിയാകുന്നു; എട്ട് പ്രധാന കേന്ദ്രങ്ങളിൽ വമ്പൻ നവീകരണ പദ്ധതിയുമായി ആർ.ടി.എ
uae
• 4 days agoനെഞ്ചിന് തൊലിക്കട്ടി ഉണ്ടെന്നറിയാമെന്നായിരുന്നു പിണറായി അന്ന് പറഞ്ഞത്; ഉമ്മന്‍ചാണ്ടിക്ക് നേരെയുണ്ടായ കല്ലേറ് ഓര്‍മിപ്പിച്ച് ചാണ്ടി ഉമ്മന്‍
എത്ര അഭിനയിച്ചിട്ടും കാര്യമില്ല, ജനം തൂത്തെറിയുമെന്നും ചാണ്ടി ഉമ്മന്‍