HOME
DETAILS

പൊതുമാപ്പ്; അടുത്ത മാസം മുതല്‍ ശക്തമായ പരിശോധനയെന്ന് ജവാസാത്ത് മേധാവി

  
backup
May 03, 2017 | 1:41 PM

888585688545

ജിദ്ദ: ജൂലൈ ആദ്യവാരം മുതല്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കുമെന്ന് റിയാദ് ജവാസാത്ത് മേധാവി സഫര്‍ മന്‍സൂര്‍ അല്‍ ദലീം വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലവാചകത്തില്‍ സഊദി പഖ്യാപിച്ച പൊതുമാപ്പ് അടുത്ത മാസം 29 ന് അവസാനിക്കാനിരിക്കെയാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.

അവസരം പ്രയോജനപ്പെടുത്താന്‍ രണ്ട് മാസത്തോളം സമയമുണ്ട്. എന്നാല്‍ അവസാന ദിവസത്തേക്കായി കാത്ത് നില്‍ക്കരുത്. അനധികൃത താമസക്കാരെ കണ്ടെത്താന്‍ നിലവില്‍ പൊലിസ് പരിശോധന നടക്കുന്നുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കും.

തൊഴില്‍ വകുപ്പും, പൊലിസും, ജവാസാത്തും ചേര്‍ന്നാണ് പരിശോധന നടത്തുക. സ്ഥാപനങ്ങളില്‍ സ്‌പോണ്‍സറുടെ കീഴിലാണോ ജോലി ചെയ്യുന്നതെന്ന് പരിശോധന ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. നിയമലംഘനം കണ്ടെത്തിയാല്‍ തൊഴിലാളിയും തൊഴിലുടമയും കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

ദിനേന ആയിരക്കണക്കിന് ആളുകളാണ് എക്‌സിറ്റ് വിസ തേടി സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കുന്നത്. രാവിലെ എ്ട്ടു മുതല്‍ രാത്രി ഒമ്പതു വരെ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പ്രതിദിനം രണ്ടായിരം ആളുകളാണ് എക്‌സിറ്റ് വിസ നേടുന്നത്. നടപടിക്രമങ്ങള്‍ പരമാവധി വേഗത്തിലാക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും അമ്പതോളം ഉദ്യോഗസ്ഥര്‍ പല ഷിഫ്റ്റുകളായി ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്‌ലൂബ് (പൊലിസ് കേസ് രേഖപ്പെടുത്തിയ സ്റ്റാറ്റസുള്ളവര്‍) പൊലിസ് ക്ലിയറന്‍സ് ഇല്ലാതെ മടക്കയാത്ര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്, ഉംറ, സന്ദര്‍ശക വിസ തുടങ്ങിയ വിസകളില്‍ രാജ്യത്ത് പ്രവേശിച്ച് കാലാവധി തീര്‍ന്ന് കുടുങ്ങിയവര്‍ക്ക് വിമാനത്താവളം വഴി എക്‌സിറ്റ് ലഭ്യമാകും.

പാസ്സ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാത്തവരും ഹുറൂബ് (ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നല്‍കിയ) സ്റ്റാറ്റസുള്ളവരും, സാധുവായ യാത്ര രേഖ ഇല്ലാത്തവരും എംബസിയില്‍ നിന്ന് ഔട്ട് പാസ് നേടിയിട്ടേ പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കാവൂ. നിയമലംഘകരില്ലാത്ത രാജ്യത്തിനായുള്ള ബോധവല്‍കരണ ക്യാംപയിനില്‍ പങ്കാളികളാകുന്ന എല്ലാ മാധ്യമസാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  2 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  2 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  2 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  2 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  2 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  2 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  2 days ago


No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  2 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  2 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  2 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  2 days ago