HOME
DETAILS

പൊതുമാപ്പ്; അടുത്ത മാസം മുതല്‍ ശക്തമായ പരിശോധനയെന്ന് ജവാസാത്ത് മേധാവി

  
backup
May 03, 2017 | 1:41 PM

888585688545

ജിദ്ദ: ജൂലൈ ആദ്യവാരം മുതല്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കുമെന്ന് റിയാദ് ജവാസാത്ത് മേധാവി സഫര്‍ മന്‍സൂര്‍ അല്‍ ദലീം വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലവാചകത്തില്‍ സഊദി പഖ്യാപിച്ച പൊതുമാപ്പ് അടുത്ത മാസം 29 ന് അവസാനിക്കാനിരിക്കെയാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.

അവസരം പ്രയോജനപ്പെടുത്താന്‍ രണ്ട് മാസത്തോളം സമയമുണ്ട്. എന്നാല്‍ അവസാന ദിവസത്തേക്കായി കാത്ത് നില്‍ക്കരുത്. അനധികൃത താമസക്കാരെ കണ്ടെത്താന്‍ നിലവില്‍ പൊലിസ് പരിശോധന നടക്കുന്നുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കും.

തൊഴില്‍ വകുപ്പും, പൊലിസും, ജവാസാത്തും ചേര്‍ന്നാണ് പരിശോധന നടത്തുക. സ്ഥാപനങ്ങളില്‍ സ്‌പോണ്‍സറുടെ കീഴിലാണോ ജോലി ചെയ്യുന്നതെന്ന് പരിശോധന ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. നിയമലംഘനം കണ്ടെത്തിയാല്‍ തൊഴിലാളിയും തൊഴിലുടമയും കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

ദിനേന ആയിരക്കണക്കിന് ആളുകളാണ് എക്‌സിറ്റ് വിസ തേടി സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കുന്നത്. രാവിലെ എ്ട്ടു മുതല്‍ രാത്രി ഒമ്പതു വരെ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പ്രതിദിനം രണ്ടായിരം ആളുകളാണ് എക്‌സിറ്റ് വിസ നേടുന്നത്. നടപടിക്രമങ്ങള്‍ പരമാവധി വേഗത്തിലാക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും അമ്പതോളം ഉദ്യോഗസ്ഥര്‍ പല ഷിഫ്റ്റുകളായി ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്‌ലൂബ് (പൊലിസ് കേസ് രേഖപ്പെടുത്തിയ സ്റ്റാറ്റസുള്ളവര്‍) പൊലിസ് ക്ലിയറന്‍സ് ഇല്ലാതെ മടക്കയാത്ര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്, ഉംറ, സന്ദര്‍ശക വിസ തുടങ്ങിയ വിസകളില്‍ രാജ്യത്ത് പ്രവേശിച്ച് കാലാവധി തീര്‍ന്ന് കുടുങ്ങിയവര്‍ക്ക് വിമാനത്താവളം വഴി എക്‌സിറ്റ് ലഭ്യമാകും.

പാസ്സ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാത്തവരും ഹുറൂബ് (ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നല്‍കിയ) സ്റ്റാറ്റസുള്ളവരും, സാധുവായ യാത്ര രേഖ ഇല്ലാത്തവരും എംബസിയില്‍ നിന്ന് ഔട്ട് പാസ് നേടിയിട്ടേ പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കാവൂ. നിയമലംഘകരില്ലാത്ത രാജ്യത്തിനായുള്ള ബോധവല്‍കരണ ക്യാംപയിനില്‍ പങ്കാളികളാകുന്ന എല്ലാ മാധ്യമസാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  3 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  3 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  3 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  3 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  3 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  3 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  3 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  3 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  3 days ago