HOME
DETAILS

പൊതുമാപ്പ്; അടുത്ത മാസം മുതല്‍ ശക്തമായ പരിശോധനയെന്ന് ജവാസാത്ത് മേധാവി

  
backup
May 03, 2017 | 1:41 PM

888585688545

ജിദ്ദ: ജൂലൈ ആദ്യവാരം മുതല്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കുമെന്ന് റിയാദ് ജവാസാത്ത് മേധാവി സഫര്‍ മന്‍സൂര്‍ അല്‍ ദലീം വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലവാചകത്തില്‍ സഊദി പഖ്യാപിച്ച പൊതുമാപ്പ് അടുത്ത മാസം 29 ന് അവസാനിക്കാനിരിക്കെയാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.

അവസരം പ്രയോജനപ്പെടുത്താന്‍ രണ്ട് മാസത്തോളം സമയമുണ്ട്. എന്നാല്‍ അവസാന ദിവസത്തേക്കായി കാത്ത് നില്‍ക്കരുത്. അനധികൃത താമസക്കാരെ കണ്ടെത്താന്‍ നിലവില്‍ പൊലിസ് പരിശോധന നടക്കുന്നുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കും.

തൊഴില്‍ വകുപ്പും, പൊലിസും, ജവാസാത്തും ചേര്‍ന്നാണ് പരിശോധന നടത്തുക. സ്ഥാപനങ്ങളില്‍ സ്‌പോണ്‍സറുടെ കീഴിലാണോ ജോലി ചെയ്യുന്നതെന്ന് പരിശോധന ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. നിയമലംഘനം കണ്ടെത്തിയാല്‍ തൊഴിലാളിയും തൊഴിലുടമയും കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

ദിനേന ആയിരക്കണക്കിന് ആളുകളാണ് എക്‌സിറ്റ് വിസ തേടി സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കുന്നത്. രാവിലെ എ്ട്ടു മുതല്‍ രാത്രി ഒമ്പതു വരെ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പ്രതിദിനം രണ്ടായിരം ആളുകളാണ് എക്‌സിറ്റ് വിസ നേടുന്നത്. നടപടിക്രമങ്ങള്‍ പരമാവധി വേഗത്തിലാക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും അമ്പതോളം ഉദ്യോഗസ്ഥര്‍ പല ഷിഫ്റ്റുകളായി ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്‌ലൂബ് (പൊലിസ് കേസ് രേഖപ്പെടുത്തിയ സ്റ്റാറ്റസുള്ളവര്‍) പൊലിസ് ക്ലിയറന്‍സ് ഇല്ലാതെ മടക്കയാത്ര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്, ഉംറ, സന്ദര്‍ശക വിസ തുടങ്ങിയ വിസകളില്‍ രാജ്യത്ത് പ്രവേശിച്ച് കാലാവധി തീര്‍ന്ന് കുടുങ്ങിയവര്‍ക്ക് വിമാനത്താവളം വഴി എക്‌സിറ്റ് ലഭ്യമാകും.

പാസ്സ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാത്തവരും ഹുറൂബ് (ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നല്‍കിയ) സ്റ്റാറ്റസുള്ളവരും, സാധുവായ യാത്ര രേഖ ഇല്ലാത്തവരും എംബസിയില്‍ നിന്ന് ഔട്ട് പാസ് നേടിയിട്ടേ പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കാവൂ. നിയമലംഘകരില്ലാത്ത രാജ്യത്തിനായുള്ള ബോധവല്‍കരണ ക്യാംപയിനില്‍ പങ്കാളികളാകുന്ന എല്ലാ മാധ്യമസാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി; പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

Kerala
  •  4 days ago
No Image

ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ ഹോര്‍മുസ് കരാര്‍; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍, അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

International
  •  4 days ago
No Image

വാഴയൂരില്‍ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധിപ്പിക്കും; ലിറ്ററിന് നാലു രൂപ വരെ കൂട്ടാന്‍ അനുമതി

Kerala
  •  4 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 15ന്, പ്ലസ് ടു ഫലം മെയ് 22 ന്

Kerala
  •  4 days ago
No Image

'പി.ആര്‍ വര്‍ക്കുമായി സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല'; കൊച്ചി ഡി.സി.സി ഓഫിസിന് സമീപം വി.ഡി സതീശനെതിരെ ഫ്‌ളക്‌സ്

Kerala
  •  4 days ago
No Image

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ സമസ്ത മുന്നിൽ: ജിഫ് രി തങ്ങൾ  

Kerala
  •  4 days ago
No Image

നെടുങ്കണ്ടം ഇരട്ടകൊലപാതം; പ്രതിയെന്ന സംശയിക്കുന്ന സജി പൊലിസ് പിടിയില്‍

Kerala
  •  4 days ago
No Image

അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു; അതീവ ജാഗ്രത

Weather
  •  4 days ago
No Image

ആ ഹൃദയം ഇനി മിടിക്കില്ല, 10 വര്‍ഷം മുമ്പ് എയര്‍ആംബുലന്‍സ് വഴി എത്തിയ ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ ഓര്‍മയായി

Kerala
  •  4 days ago