HOME
DETAILS

മൂന്നാംഘട്ടത്തില്‍ 66 ശതമാനം പോളിങ്

  
Web Desk
April 23 2019 | 21:04 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-66-%e0%b4%b6%e0%b4%a4%e0%b4%ae


ന്യൂഡല്‍ഹി: 15 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 117 മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ 66 ശതമാനം പോളിങ്. 78.97 പേര്‍ വോട്ട്‌ചെയ്ത പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഛത്തിസ്ഗഡില്‍- 64.02, കര്‍ണാടക- 60.42, ഗോവ- 70.19, ഗുജറാത്ത്- 59, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി- 71.43, ദമന്‍ ദിയു- 73, അസം- 74.05, പശ്ചിമബംഗാള്‍, 78.97, ത്രിപുര, 79.64, ബിഹാര്‍, 60, മഹാരാഷ്ട്ര- 62, ഒഡിഷ- 64, ഉത്തര്‍പ്രദേശ്- 60.52, ജമ്മുകശ്മിരിലെ അനന്ത് നാഗ് ഉപതെരഞ്ഞെടുപ്പ്- 12.8 ശതമാനം എന്നിങ്ങനെയാണ് ഇന്നലെ രാത്രി എട്ടിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട പോളിങ്ങിന്റെ കണക്ക്. 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പ് കൂടിയായിരുന്നു ഇന്നലെ അവസാനിച്ചത്. ഇതോടെ 55 ശതമാനം സീറ്റുകളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയായി. കേരളം, ഗുജറാത്ത്, ഗോവ, ഛത്തിസ്ഗഡ്, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളിലെ പോളിങ്ങും ഇതോടെ പൂര്‍ത്തിയായി.


അതേസമയം, വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 52 കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മാല്‍ദയിലും സംഘര്‍ഷമുണ്ടായി. ബാലുറാഗഡില്‍ ബൂത്തുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ജംഗിപൂരിലെ സൂതിയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ദിനാജ്പൂരില്‍ ഒരു പോളിങ് ഏജന്റിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.


കേരളത്തിനു പുറമെ അസം, ഉത്തര്‍പ്രദേശ്, കര്‍ണാടക, ബിഹാര്‍, ഗോവ എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് വ്യാപകമായ തകരാറുണ്ടായി. വോട്ടിങ് യന്ത്രങ്ങള്‍ക്കു തുടര്‍ച്ചയായി തകരാറ് വരുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഗുജറാത്തിലെ ജുനഗഡില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  5 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  8 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  12 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  20 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago