
ന്യൂനപക്ഷ-യുവ വോട്ടര്‍മാര്‍ കൈവിട്ടതും ഇടതുകോട്ടകള്‍ ഇടിയാന്‍ കാരണം
ടി.കെ ജോഷി
കോഴിക്കോട്: പരമ്പരാഗത വോട്ടുകള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ വീണെങ്കിലും യുവ വോട്ടര്‍മാര്‍ നിലപാടുകളില്‍ ഊന്നി സമ്മതിദാനാവകാശം വിനിയോഗിച്ചതാണ് പാര്‍ട്ടി കോട്ടകളില്‍ കനത്ത വിള്ളലുണ്ടാക്കാന്‍ ഇടയായതെന്ന് വിലയിരുത്തല്‍.
വടക്കേ മലബാറിലെ സി.പി.എം കോട്ടകളില്‍ കനത്ത വോട്ട് ചോര്‍ച്ചക്ക് കാരണം യുവ വോട്ടര്‍മാരുടെ വോട്ട് എതിര് സ്ഥാനാര്‍ഥികള്‍ക്ക് പോയതായിരിക്കാമെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍.
ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ പാര്‍ട്ടി അണികളില്‍ കടുത്ത പ്രതിഷേധം നിലനിന്നിരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ വിളിച്ചുചേര്‍ത്ത് പാര്‍ട്ടി നിലപാട് ബോധ്യപ്പെടുത്തിയുള്ള പ്രചാരണമായിരുന്നു സി.പി.എം നടത്തിയിരുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാന നേതാക്കളും നേരിട്ട് നടത്തിയ കുടുംബയോഗങ്ങളായിരുന്നു ഏറെയും. എന്നാല്‍ ഇതിനിടയിലും കനത്ത വോട്ട് ചോര്‍ച്ചയുണ്ടാകുമെന്ന് കണ്ടെത്താന്‍ പ്രാദേശിക നേതൃത്വത്തിനും കഴിഞ്ഞില്ല. മാത്രമല്ല, പാര്‍ട്ടി നല്കിയ വിശദീകരണങ്ങളില്‍ യുവ വോട്ടര്‍മാര്‍ തൃപ്തരുമായിരുന്നില്ല.
സംഭവങ്ങളെയും സാഹചര്യങ്ങളെയും വിലയിരുത്തി നേരത്തെ വോട്ട് ആര്‍ക്കെന്ന് തീരുമാനിച്ചായിരുന്നു കുടുംബയോഗങ്ങളിലും പ്രകടനങ്ങളിലും ഇത്തരം യുവ വോട്ടര്‍മാര്‍ പങ്കെടുത്തത്. ഇടതുസ്ഥാനാര്‍ഥികള്‍ കാംപസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണങ്ങളിലെല്ലാം വിദ്യാര്‍ഥികളുടെ വന്‍ പങ്കാളിത്തമുണ്ടായിരുന്നുവെങ്കിലും ഇതൊന്നും വോട്ടായി മാറിയില്ല.
പാര്‍ട്ടി അനുഭാവികളോ പ്രവര്‍ത്തകരോ ആയ 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വോട്ടുകള്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയെങ്കിലും യുവ വോട്ടര്‍മാരുടെ വോട്ടുകള്‍ കൂട്ടത്തോടെ കൈവിട്ടു. പുതുവോട്ടര്‍മാരില്‍ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ കിട്ടാനേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞിരുന്നുള്ളൂവെന്നും ഇത് വന്‍ പരാജയത്തിന് ഇടയാക്കിയെന്നുമാണ് വിലയിരുത്തല്‍.
കാസര്‍കോട്ടും കണ്ണൂരും വടകരയിലും വിജയിക്കുമെന്ന് വ്യക്തമാക്കുന്ന കണക്കുകളായിരുന്നു പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നത്. എന്നാല്‍ യുവ വോട്ടര്‍മാരുടെ മനസ് വിലയിരുത്താന്‍ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ല.
പരമ്പരാഗത സി.പി.എം കുടുംബത്തിലേതുള്‍പ്പെടെയുള്ള യുവ വോട്ടര്‍മാര്‍ സി.പി.എമ്മിനെ കൈവിട്ടു. ഇതാണ് പിണറായി പോലുള്ള പാര്‍ട്ടി കോട്ടകളില്‍ ഉള്‍പ്പെടെ യു.ഡി.എഫിന് വോട്ട് കൂടാന്‍ ഇടയാക്കിയത്.
പി. ജയരാജന്റെ ജന്മനാട് ഉള്‍ക്കൊള്ളുന്ന മണ്ഡലമായ കൂത്തുപറമ്പില്‍ യു.ഡി.എഫ് മുന്‍പിലെത്തി. സ്വന്തം മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാര്‍ പിന്നിലായി. ഇതൊന്നും മുന്‍കൂട്ടി കാണാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല.
ന്യൂനപക്ഷ പ്രീണനം തെരഞ്ഞെടുപ്പ് അജന്‍ഡ മാത്രമാക്കി മാറ്റുന്ന സി.പി.എമ്മിന്റെ നിലപാട് ന്യൂനപക്ഷ സമൂഹം തിരിച്ചറിഞ്ഞതും തിരിച്ചടിക്ക് ആക്കം കൂട്ടി.
ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കളും വസ്തുതകളെയും യാഥാര്‍ഥ്യങ്ങളെയും വിലയിരുത്തി വോട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ന്യൂനപക്ഷ കണ്വന്ഷന് സംഘടിപ്പിക്കുകയും മറ്റും ചെയ്യുന്ന നിലപാടായിരുന്നു സി.പി.എം ശ്രദ്ധവച്ചിരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഫാസിസത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ ന്യൂനപക്ഷ വിഭാഗം സ്വീകരിച്ച നിലപാട് കൂടിയാണ് മലബാറില്‍ ഇടതുമുന്നണിക്ക് ഏറ്റ കനത്ത പരാജയം വ്യക്തമാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്
uae
• 9 days ago
തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ
National
• 9 days ago
വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ
Kerala
• 9 days ago
സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്
Kerala
• 9 days ago
ഇഷാക്ക് ശേഷം ഗ്രഹണ നിസ്കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം
qatar
• 9 days ago
സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്; കൂടുതലും യമനികളും എത്യോപ്യക്കാരും
Saudi-arabia
• 9 days ago
ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ
Kerala
• 9 days ago
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ രണ്ട് ഭ്രൂണങ്ങള്‍; അദ്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍
National
• 9 days ago
400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപയും; എല്ലാം കണ്ണൂർ ജയിലിൽ സുലഭം; നോക്കുകുത്തിയായി ഉദ്യോഗസ്ഥ സംവിധാനം
Kerala
• 9 days ago
കുവൈത്തില്‍ എണ്ണവിലയില്‍ നേരിയ കുറവ്
Kuwait
• 9 days ago
ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്; ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു
Kerala
• 9 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: പടലപ്പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്ന തിരക്കിൽ മുഖ്യമുന്നണികൾ
Kerala
• 9 days ago
ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം: സവാരിക്കാരനെതിരെ കേസ്; മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണം
Kerala
• 9 days ago
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചു കൊന്നു
National
• 9 days ago
തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
crime
• 10 days ago
ഡ്രോൺ വഴിയുള്ള പാഴ്സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി
Saudi-arabia
• 10 days ago
കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു
crime
• 10 days ago
കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ
uae
• 10 days ago
ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ അനുമതിയില്ലാതെ വാങ്ങൽ: സംസ്ഥാന പൊലിസ് മേധാവിക്ക് താക്കീത് നൽകി സർക്കാർ
Kerala
• 9 days ago
കുന്നംകുളം കസ്റ്റഡി മർദനം: പൊലിസുകാരുടെ സസ്പെൻഷനിൽ അതൃപ്തി; പ്രതിഷേധത്തിന് അയവില്ലാതെ നേതാക്കൾ; കെ.സി. വേണുഗോപാൽ ഇന്ന് തൃശൂരിൽ
Kerala
• 9 days ago
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരം, ചികിത്സയിലുള്ളത് 11 പേർ; സംസ്ഥാനത്ത് 42 കേസുകൾ സ്ഥിരീകരിച്ചു
Kerala
• 9 days ago