HOME
DETAILS

വി.സിയെ തടഞ്ഞ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
September 13, 2018 | 7:33 AM

%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%8e-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d

കണ്ണൂര്‍: പാലയാട് സര്‍വകലാശാല കാംപസിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പത്തോടെ കാറില്‍ സര്‍വകലാശാലയിലേക്ക് പോവുകയായിരുന്ന വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനെയാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ റോഡില്‍ വച്ച് ഉപരോധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കണ്ണൂര്‍ ടൗണ്‍ പൊലിസെത്തി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് വൈസ് ചാന്‍സിലര്‍ക്ക് പോകാന്‍ വഴിയൊരുക്കിയത്. എ.ഐ.എസ് എഫ് ജില്ലാ സെക്രട്ടറി എം. അഗേഷ്, എം. ഷിബില്‍, വിവേക് രവീന്ദ്രന്‍, സി. യശ്വന്ത്, കെ.സി ബുദ്ധദാസ്, ക്രിസ്‌റ്റോ സോജന്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. പാലയാട് സര്‍വകലാശാല കാംപസില്‍ ചെയര്‍മാന്‍, യു.യു.സി സ്ഥാനങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വേണ്ടിയിരുന്നത്.
മറ്റ് സ്ഥാനങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ എല്‍.എല്‍.എം കോഴ്‌സില്‍ പ്രവേശനം നേടിയ ചില വിദ്യാര്‍ഥികള്‍ യോഗ്യത പരീക്ഷ പാസാകാത്തതിനെ തുടര്‍ന്ന് അവരുടെ പ്രവേശനം സര്‍വകലാശാല റദ്ദാക്കിയിരുന്നു. എസ്.എഫ്.ഐയുടെ സ്ഥാനാര്‍ഥികളായി ചെയര്‍മാന്‍, യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന രണ്ടു നേതാക്കളും പ്രവേശനം റദ്ദാക്കിയവരില്‍പ്പെട്ടിരുന്നു.
അതോടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന കെ.എസ്.യു സ്ഥാനാര്‍ഥിയ്ക്കും യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥിയ്ക്കും എതിരില്ലാതെ വരികയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മാറ്റിവയ്ക്കുകയാണ് സര്‍വകലാശാല ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എ.ഐ.എ.സ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  7 minutes ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  14 minutes ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  6 minutes ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  40 minutes ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  an hour ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  an hour ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  an hour ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  an hour ago
No Image

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഉദ്യോ​ഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ

Kerala
  •  an hour ago
No Image

"കഴിയുമെങ്കിൽ എന്നെ പിടിക്കൂ": നമ്പർ പ്ലേറ്റുകൊണ്ട് വെല്ലുവിളിച്ച യുവാവിനെ ഒരു മണിക്കൂറിനുള്ളിൽ പൊക്കി പൊലിസ്; സംഭവം വൈറൽ

National
  •  2 hours ago