HOME
DETAILS

വി.സിയെ തടഞ്ഞ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
September 13 2018 | 07:09 AM

%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%8e-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d

കണ്ണൂര്‍: പാലയാട് സര്‍വകലാശാല കാംപസിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പത്തോടെ കാറില്‍ സര്‍വകലാശാലയിലേക്ക് പോവുകയായിരുന്ന വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനെയാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ റോഡില്‍ വച്ച് ഉപരോധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കണ്ണൂര്‍ ടൗണ്‍ പൊലിസെത്തി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് വൈസ് ചാന്‍സിലര്‍ക്ക് പോകാന്‍ വഴിയൊരുക്കിയത്. എ.ഐ.എസ് എഫ് ജില്ലാ സെക്രട്ടറി എം. അഗേഷ്, എം. ഷിബില്‍, വിവേക് രവീന്ദ്രന്‍, സി. യശ്വന്ത്, കെ.സി ബുദ്ധദാസ്, ക്രിസ്‌റ്റോ സോജന്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. പാലയാട് സര്‍വകലാശാല കാംപസില്‍ ചെയര്‍മാന്‍, യു.യു.സി സ്ഥാനങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വേണ്ടിയിരുന്നത്.
മറ്റ് സ്ഥാനങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ എല്‍.എല്‍.എം കോഴ്‌സില്‍ പ്രവേശനം നേടിയ ചില വിദ്യാര്‍ഥികള്‍ യോഗ്യത പരീക്ഷ പാസാകാത്തതിനെ തുടര്‍ന്ന് അവരുടെ പ്രവേശനം സര്‍വകലാശാല റദ്ദാക്കിയിരുന്നു. എസ്.എഫ്.ഐയുടെ സ്ഥാനാര്‍ഥികളായി ചെയര്‍മാന്‍, യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന രണ്ടു നേതാക്കളും പ്രവേശനം റദ്ദാക്കിയവരില്‍പ്പെട്ടിരുന്നു.
അതോടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന കെ.എസ്.യു സ്ഥാനാര്‍ഥിയ്ക്കും യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥിയ്ക്കും എതിരില്ലാതെ വരികയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മാറ്റിവയ്ക്കുകയാണ് സര്‍വകലാശാല ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എ.ഐ.എ.സ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  27 minutes ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  an hour ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  an hour ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  2 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  2 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  2 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  2 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  2 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 hours ago