HOME
DETAILS

വി.സിയെ തടഞ്ഞ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
September 13, 2018 | 7:33 AM

%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%8e-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d

കണ്ണൂര്‍: പാലയാട് സര്‍വകലാശാല കാംപസിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പത്തോടെ കാറില്‍ സര്‍വകലാശാലയിലേക്ക് പോവുകയായിരുന്ന വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനെയാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ റോഡില്‍ വച്ച് ഉപരോധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കണ്ണൂര്‍ ടൗണ്‍ പൊലിസെത്തി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് വൈസ് ചാന്‍സിലര്‍ക്ക് പോകാന്‍ വഴിയൊരുക്കിയത്. എ.ഐ.എസ് എഫ് ജില്ലാ സെക്രട്ടറി എം. അഗേഷ്, എം. ഷിബില്‍, വിവേക് രവീന്ദ്രന്‍, സി. യശ്വന്ത്, കെ.സി ബുദ്ധദാസ്, ക്രിസ്‌റ്റോ സോജന്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. പാലയാട് സര്‍വകലാശാല കാംപസില്‍ ചെയര്‍മാന്‍, യു.യു.സി സ്ഥാനങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വേണ്ടിയിരുന്നത്.
മറ്റ് സ്ഥാനങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ എല്‍.എല്‍.എം കോഴ്‌സില്‍ പ്രവേശനം നേടിയ ചില വിദ്യാര്‍ഥികള്‍ യോഗ്യത പരീക്ഷ പാസാകാത്തതിനെ തുടര്‍ന്ന് അവരുടെ പ്രവേശനം സര്‍വകലാശാല റദ്ദാക്കിയിരുന്നു. എസ്.എഫ്.ഐയുടെ സ്ഥാനാര്‍ഥികളായി ചെയര്‍മാന്‍, യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന രണ്ടു നേതാക്കളും പ്രവേശനം റദ്ദാക്കിയവരില്‍പ്പെട്ടിരുന്നു.
അതോടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന കെ.എസ്.യു സ്ഥാനാര്‍ഥിയ്ക്കും യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥിയ്ക്കും എതിരില്ലാതെ വരികയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മാറ്റിവയ്ക്കുകയാണ് സര്‍വകലാശാല ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എ.ഐ.എ.സ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

Kerala
  •  8 days ago
No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  8 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  8 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  8 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  8 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  8 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  8 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  8 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  8 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  8 days ago