HOME
DETAILS

വി.സിയെ തടഞ്ഞ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
September 13, 2018 | 7:33 AM

%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%8e-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d

കണ്ണൂര്‍: പാലയാട് സര്‍വകലാശാല കാംപസിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പത്തോടെ കാറില്‍ സര്‍വകലാശാലയിലേക്ക് പോവുകയായിരുന്ന വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനെയാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ റോഡില്‍ വച്ച് ഉപരോധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കണ്ണൂര്‍ ടൗണ്‍ പൊലിസെത്തി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് വൈസ് ചാന്‍സിലര്‍ക്ക് പോകാന്‍ വഴിയൊരുക്കിയത്. എ.ഐ.എസ് എഫ് ജില്ലാ സെക്രട്ടറി എം. അഗേഷ്, എം. ഷിബില്‍, വിവേക് രവീന്ദ്രന്‍, സി. യശ്വന്ത്, കെ.സി ബുദ്ധദാസ്, ക്രിസ്‌റ്റോ സോജന്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. പാലയാട് സര്‍വകലാശാല കാംപസില്‍ ചെയര്‍മാന്‍, യു.യു.സി സ്ഥാനങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വേണ്ടിയിരുന്നത്.
മറ്റ് സ്ഥാനങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ എല്‍.എല്‍.എം കോഴ്‌സില്‍ പ്രവേശനം നേടിയ ചില വിദ്യാര്‍ഥികള്‍ യോഗ്യത പരീക്ഷ പാസാകാത്തതിനെ തുടര്‍ന്ന് അവരുടെ പ്രവേശനം സര്‍വകലാശാല റദ്ദാക്കിയിരുന്നു. എസ്.എഫ്.ഐയുടെ സ്ഥാനാര്‍ഥികളായി ചെയര്‍മാന്‍, യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന രണ്ടു നേതാക്കളും പ്രവേശനം റദ്ദാക്കിയവരില്‍പ്പെട്ടിരുന്നു.
അതോടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന കെ.എസ്.യു സ്ഥാനാര്‍ഥിയ്ക്കും യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥിയ്ക്കും എതിരില്ലാതെ വരികയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മാറ്റിവയ്ക്കുകയാണ് സര്‍വകലാശാല ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എ.ഐ.എ.സ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  2 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  2 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  2 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  2 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  2 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  2 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  2 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  2 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago