HOME
DETAILS

മസ്ജിദുല്‍ അഖ്‌സയിലെ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ശ്രമം

  
backup
June 02, 2019 | 8:15 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%96%e0%b5%8d%e2%80%8c%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf


ജറൂസലം: 30 വര്‍ഷത്തിനിടെ ആദ്യമായി റമദാന്‍ മാസത്തിന്റെ അവസാന പത്തില്‍ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടിലേക്ക് (ജൂതന്മാര്‍ക്കിത് ടെംപിള്‍ മൗണ്ട് കോംപൗണ്ടാണ്. ഈ കുന്നിന്റെ മുകള്‍ ഭാഗത്താണ് മസ്ജിദുല്‍ അഖ്‌സയുളളത്) കടക്കാന്‍ ജൂതന്മാര്‍ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഫലസ്തീനികള്‍ സുരക്ഷാസേനക്കു നേരെ കല്ലും കസേരകളും എടുത്തെറിഞ്ഞു. തുടര്‍ന്ന് ഇസ്‌റാഈലി സുരക്ഷാസേന നൂറുകണക്കിനു വരുന്ന പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പു നടത്തി.
നിരവധിപേര്‍ക്കു പരുക്കേറ്റു. അതോടെ പൊലിസ് അല്‍ അഖ്‌സ പള്ളിയുടെ ഗേറ്റടച്ചു. ജൂതന്മാര്‍ ഇന്നലെ രാവിലെ മുതല്‍ ടെംപിള്‍ മൗണ്ടില്‍ പ്രവേശിച്ചു തുടങ്ങി. അതിനിടെ ആരാധനകളനുഷ്ഠിച്ച് മസ്ജിദുല്‍ അഖ്‌സയില്‍ കഴിയുന്ന മുസ്‌ലിംകളെ വിരട്ടിയോടിക്കാനും മര്‍ദിക്കാനും ഇസ്‌റാഈലി പൊലിസ് ശ്രമിച്ചു.
നിരവധി മുസ്‌ലിംകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി ഹമാസ് വക്താവ് സമി അബൂ സുഹ്‌രി പറഞ്ഞു. മസ്ജിദുല്‍ അഖ്‌സ ഗേറ്റ് തുറക്കാന്‍ ശ്രമിച്ച ഫലസ്തീനി യുവാക്കളില്‍ നിരവധിപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. പള്ളി കോംപൗണ്ടിനകത്ത് നൂറുകണക്കിന് സുരക്ഷാ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.


മൂന്നു പതിറ്റാണ്ടായി റമദാന്‍ മാസത്തില്‍ അഖ്‌സാ പള്ളി കോംപൗണ്ടിലേക്ക് മുസ്‌ലിംകളല്ലാത്തവരെ പ്രവേശിപ്പിക്കാറില്ല.
ഈ കീഴ്‌വഴക്കം തെറ്റിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്. 2000ത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ ടെംപിള്‍ മൗണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 3000 ഫലസ്തീനികളും 1000 ജൂതന്മാരും കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 1 വൈകുന്നേരം മുതല്‍ ജൂണ്‍ 2 വൈകുന്നേരം വരെയുള്ള സമയം ഇസ്‌റാഈലികള്‍ക്ക് ജറൂസലം ദിനമാണ്. 1967ലെ ആറുദിവസം നീണ്ടുനിന്ന അറബ്-ഇസ്‌റാഈലി യുദ്ധത്തിലൂടെ ജോര്‍ദാനില്‍ നിന്ന് ജറൂസലം ഇസ്‌റാഈല്‍ പിടിച്ചെടുത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണീ ആഘോഷം.


റമദാനിലെ അവസാന വെള്ളിയാഴ്ചയായ മെയ് 31ന് 2,60,000 വിശ്വാസികളാണ് ലോകമുസ്‌ലിംകളുടെ മൂന്ന് പ്രധാന പള്ളികളിലൊന്നായ അഖ്‌സയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നത്.


വെള്ളിയാഴ്ച 19കാരനായ ഒരു ഫലസ്തീനി യുവാവ് രണ്ട് ഇസ്‌റാഈലികളെ കത്തികൊണ്ട് കുത്തി പരുക്കേല്‍പിച്ചതാണ് ഇസ്‌റാഈലിനെ പ്രകോപനമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. ഈ യുവാവിനെ ഇസ്‌റാഈല്‍ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ജറൂസലമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ഫലസ്തീനി യുവാവും പൊലിസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവര്‍ത്തന നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

Kerala
  •  6 days ago
No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  6 days ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  6 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  6 days ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  6 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  6 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  6 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  6 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  6 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  6 days ago