HOME
DETAILS

മസ്ജിദുല്‍ അഖ്‌സയിലെ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ശ്രമം

  
backup
June 02, 2019 | 8:15 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%96%e0%b5%8d%e2%80%8c%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf


ജറൂസലം: 30 വര്‍ഷത്തിനിടെ ആദ്യമായി റമദാന്‍ മാസത്തിന്റെ അവസാന പത്തില്‍ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടിലേക്ക് (ജൂതന്മാര്‍ക്കിത് ടെംപിള്‍ മൗണ്ട് കോംപൗണ്ടാണ്. ഈ കുന്നിന്റെ മുകള്‍ ഭാഗത്താണ് മസ്ജിദുല്‍ അഖ്‌സയുളളത്) കടക്കാന്‍ ജൂതന്മാര്‍ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഫലസ്തീനികള്‍ സുരക്ഷാസേനക്കു നേരെ കല്ലും കസേരകളും എടുത്തെറിഞ്ഞു. തുടര്‍ന്ന് ഇസ്‌റാഈലി സുരക്ഷാസേന നൂറുകണക്കിനു വരുന്ന പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പു നടത്തി.
നിരവധിപേര്‍ക്കു പരുക്കേറ്റു. അതോടെ പൊലിസ് അല്‍ അഖ്‌സ പള്ളിയുടെ ഗേറ്റടച്ചു. ജൂതന്മാര്‍ ഇന്നലെ രാവിലെ മുതല്‍ ടെംപിള്‍ മൗണ്ടില്‍ പ്രവേശിച്ചു തുടങ്ങി. അതിനിടെ ആരാധനകളനുഷ്ഠിച്ച് മസ്ജിദുല്‍ അഖ്‌സയില്‍ കഴിയുന്ന മുസ്‌ലിംകളെ വിരട്ടിയോടിക്കാനും മര്‍ദിക്കാനും ഇസ്‌റാഈലി പൊലിസ് ശ്രമിച്ചു.
നിരവധി മുസ്‌ലിംകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി ഹമാസ് വക്താവ് സമി അബൂ സുഹ്‌രി പറഞ്ഞു. മസ്ജിദുല്‍ അഖ്‌സ ഗേറ്റ് തുറക്കാന്‍ ശ്രമിച്ച ഫലസ്തീനി യുവാക്കളില്‍ നിരവധിപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. പള്ളി കോംപൗണ്ടിനകത്ത് നൂറുകണക്കിന് സുരക്ഷാ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.


മൂന്നു പതിറ്റാണ്ടായി റമദാന്‍ മാസത്തില്‍ അഖ്‌സാ പള്ളി കോംപൗണ്ടിലേക്ക് മുസ്‌ലിംകളല്ലാത്തവരെ പ്രവേശിപ്പിക്കാറില്ല.
ഈ കീഴ്‌വഴക്കം തെറ്റിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്. 2000ത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ ടെംപിള്‍ മൗണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 3000 ഫലസ്തീനികളും 1000 ജൂതന്മാരും കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 1 വൈകുന്നേരം മുതല്‍ ജൂണ്‍ 2 വൈകുന്നേരം വരെയുള്ള സമയം ഇസ്‌റാഈലികള്‍ക്ക് ജറൂസലം ദിനമാണ്. 1967ലെ ആറുദിവസം നീണ്ടുനിന്ന അറബ്-ഇസ്‌റാഈലി യുദ്ധത്തിലൂടെ ജോര്‍ദാനില്‍ നിന്ന് ജറൂസലം ഇസ്‌റാഈല്‍ പിടിച്ചെടുത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണീ ആഘോഷം.


റമദാനിലെ അവസാന വെള്ളിയാഴ്ചയായ മെയ് 31ന് 2,60,000 വിശ്വാസികളാണ് ലോകമുസ്‌ലിംകളുടെ മൂന്ന് പ്രധാന പള്ളികളിലൊന്നായ അഖ്‌സയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നത്.


വെള്ളിയാഴ്ച 19കാരനായ ഒരു ഫലസ്തീനി യുവാവ് രണ്ട് ഇസ്‌റാഈലികളെ കത്തികൊണ്ട് കുത്തി പരുക്കേല്‍പിച്ചതാണ് ഇസ്‌റാഈലിനെ പ്രകോപനമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. ഈ യുവാവിനെ ഇസ്‌റാഈല്‍ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ജറൂസലമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ഫലസ്തീനി യുവാവും പൊലിസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  4 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  4 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  4 days ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  4 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  4 days ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  4 days ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  4 days ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  4 days ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  4 days ago