HOME
DETAILS

മസ്ജിദുല്‍ അഖ്‌സയിലെ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ശ്രമം

  
backup
June 02, 2019 | 8:15 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%96%e0%b5%8d%e2%80%8c%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf


ജറൂസലം: 30 വര്‍ഷത്തിനിടെ ആദ്യമായി റമദാന്‍ മാസത്തിന്റെ അവസാന പത്തില്‍ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടിലേക്ക് (ജൂതന്മാര്‍ക്കിത് ടെംപിള്‍ മൗണ്ട് കോംപൗണ്ടാണ്. ഈ കുന്നിന്റെ മുകള്‍ ഭാഗത്താണ് മസ്ജിദുല്‍ അഖ്‌സയുളളത്) കടക്കാന്‍ ജൂതന്മാര്‍ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഫലസ്തീനികള്‍ സുരക്ഷാസേനക്കു നേരെ കല്ലും കസേരകളും എടുത്തെറിഞ്ഞു. തുടര്‍ന്ന് ഇസ്‌റാഈലി സുരക്ഷാസേന നൂറുകണക്കിനു വരുന്ന പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പു നടത്തി.
നിരവധിപേര്‍ക്കു പരുക്കേറ്റു. അതോടെ പൊലിസ് അല്‍ അഖ്‌സ പള്ളിയുടെ ഗേറ്റടച്ചു. ജൂതന്മാര്‍ ഇന്നലെ രാവിലെ മുതല്‍ ടെംപിള്‍ മൗണ്ടില്‍ പ്രവേശിച്ചു തുടങ്ങി. അതിനിടെ ആരാധനകളനുഷ്ഠിച്ച് മസ്ജിദുല്‍ അഖ്‌സയില്‍ കഴിയുന്ന മുസ്‌ലിംകളെ വിരട്ടിയോടിക്കാനും മര്‍ദിക്കാനും ഇസ്‌റാഈലി പൊലിസ് ശ്രമിച്ചു.
നിരവധി മുസ്‌ലിംകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി ഹമാസ് വക്താവ് സമി അബൂ സുഹ്‌രി പറഞ്ഞു. മസ്ജിദുല്‍ അഖ്‌സ ഗേറ്റ് തുറക്കാന്‍ ശ്രമിച്ച ഫലസ്തീനി യുവാക്കളില്‍ നിരവധിപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. പള്ളി കോംപൗണ്ടിനകത്ത് നൂറുകണക്കിന് സുരക്ഷാ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.


മൂന്നു പതിറ്റാണ്ടായി റമദാന്‍ മാസത്തില്‍ അഖ്‌സാ പള്ളി കോംപൗണ്ടിലേക്ക് മുസ്‌ലിംകളല്ലാത്തവരെ പ്രവേശിപ്പിക്കാറില്ല.
ഈ കീഴ്‌വഴക്കം തെറ്റിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്. 2000ത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ ടെംപിള്‍ മൗണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 3000 ഫലസ്തീനികളും 1000 ജൂതന്മാരും കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 1 വൈകുന്നേരം മുതല്‍ ജൂണ്‍ 2 വൈകുന്നേരം വരെയുള്ള സമയം ഇസ്‌റാഈലികള്‍ക്ക് ജറൂസലം ദിനമാണ്. 1967ലെ ആറുദിവസം നീണ്ടുനിന്ന അറബ്-ഇസ്‌റാഈലി യുദ്ധത്തിലൂടെ ജോര്‍ദാനില്‍ നിന്ന് ജറൂസലം ഇസ്‌റാഈല്‍ പിടിച്ചെടുത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണീ ആഘോഷം.


റമദാനിലെ അവസാന വെള്ളിയാഴ്ചയായ മെയ് 31ന് 2,60,000 വിശ്വാസികളാണ് ലോകമുസ്‌ലിംകളുടെ മൂന്ന് പ്രധാന പള്ളികളിലൊന്നായ അഖ്‌സയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നത്.


വെള്ളിയാഴ്ച 19കാരനായ ഒരു ഫലസ്തീനി യുവാവ് രണ്ട് ഇസ്‌റാഈലികളെ കത്തികൊണ്ട് കുത്തി പരുക്കേല്‍പിച്ചതാണ് ഇസ്‌റാഈലിനെ പ്രകോപനമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. ഈ യുവാവിനെ ഇസ്‌റാഈല്‍ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ജറൂസലമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ഫലസ്തീനി യുവാവും പൊലിസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  4 days ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  4 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  4 days ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  4 days ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  4 days ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  4 days ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  4 days ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  4 days ago