HOME
DETAILS

മസ്ജിദുല്‍ അഖ്‌സയിലെ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ശ്രമം

  
backup
June 02, 2019 | 8:15 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%96%e0%b5%8d%e2%80%8c%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf


ജറൂസലം: 30 വര്‍ഷത്തിനിടെ ആദ്യമായി റമദാന്‍ മാസത്തിന്റെ അവസാന പത്തില്‍ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടിലേക്ക് (ജൂതന്മാര്‍ക്കിത് ടെംപിള്‍ മൗണ്ട് കോംപൗണ്ടാണ്. ഈ കുന്നിന്റെ മുകള്‍ ഭാഗത്താണ് മസ്ജിദുല്‍ അഖ്‌സയുളളത്) കടക്കാന്‍ ജൂതന്മാര്‍ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഫലസ്തീനികള്‍ സുരക്ഷാസേനക്കു നേരെ കല്ലും കസേരകളും എടുത്തെറിഞ്ഞു. തുടര്‍ന്ന് ഇസ്‌റാഈലി സുരക്ഷാസേന നൂറുകണക്കിനു വരുന്ന പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പു നടത്തി.
നിരവധിപേര്‍ക്കു പരുക്കേറ്റു. അതോടെ പൊലിസ് അല്‍ അഖ്‌സ പള്ളിയുടെ ഗേറ്റടച്ചു. ജൂതന്മാര്‍ ഇന്നലെ രാവിലെ മുതല്‍ ടെംപിള്‍ മൗണ്ടില്‍ പ്രവേശിച്ചു തുടങ്ങി. അതിനിടെ ആരാധനകളനുഷ്ഠിച്ച് മസ്ജിദുല്‍ അഖ്‌സയില്‍ കഴിയുന്ന മുസ്‌ലിംകളെ വിരട്ടിയോടിക്കാനും മര്‍ദിക്കാനും ഇസ്‌റാഈലി പൊലിസ് ശ്രമിച്ചു.
നിരവധി മുസ്‌ലിംകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി ഹമാസ് വക്താവ് സമി അബൂ സുഹ്‌രി പറഞ്ഞു. മസ്ജിദുല്‍ അഖ്‌സ ഗേറ്റ് തുറക്കാന്‍ ശ്രമിച്ച ഫലസ്തീനി യുവാക്കളില്‍ നിരവധിപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. പള്ളി കോംപൗണ്ടിനകത്ത് നൂറുകണക്കിന് സുരക്ഷാ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.


മൂന്നു പതിറ്റാണ്ടായി റമദാന്‍ മാസത്തില്‍ അഖ്‌സാ പള്ളി കോംപൗണ്ടിലേക്ക് മുസ്‌ലിംകളല്ലാത്തവരെ പ്രവേശിപ്പിക്കാറില്ല.
ഈ കീഴ്‌വഴക്കം തെറ്റിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്. 2000ത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ ടെംപിള്‍ മൗണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 3000 ഫലസ്തീനികളും 1000 ജൂതന്മാരും കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 1 വൈകുന്നേരം മുതല്‍ ജൂണ്‍ 2 വൈകുന്നേരം വരെയുള്ള സമയം ഇസ്‌റാഈലികള്‍ക്ക് ജറൂസലം ദിനമാണ്. 1967ലെ ആറുദിവസം നീണ്ടുനിന്ന അറബ്-ഇസ്‌റാഈലി യുദ്ധത്തിലൂടെ ജോര്‍ദാനില്‍ നിന്ന് ജറൂസലം ഇസ്‌റാഈല്‍ പിടിച്ചെടുത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണീ ആഘോഷം.


റമദാനിലെ അവസാന വെള്ളിയാഴ്ചയായ മെയ് 31ന് 2,60,000 വിശ്വാസികളാണ് ലോകമുസ്‌ലിംകളുടെ മൂന്ന് പ്രധാന പള്ളികളിലൊന്നായ അഖ്‌സയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നത്.


വെള്ളിയാഴ്ച 19കാരനായ ഒരു ഫലസ്തീനി യുവാവ് രണ്ട് ഇസ്‌റാഈലികളെ കത്തികൊണ്ട് കുത്തി പരുക്കേല്‍പിച്ചതാണ് ഇസ്‌റാഈലിനെ പ്രകോപനമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. ഈ യുവാവിനെ ഇസ്‌റാഈല്‍ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ജറൂസലമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ഫലസ്തീനി യുവാവും പൊലിസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയ്ക്കിത് പ്രത്യാശയുടെ റമദാൻ

International
  •  14 days ago
No Image

ഇസ്‌റാഈലിന്റെ വെസ്റ്റ് ബാങ്ക് അധിനിവേശം: 85 രാജ്യങ്ങൾ അപലപിച്ചപ്പോഴും മൗനം പാലിച്ച് ഇന്ത്യ

International
  •  14 days ago
No Image

ഇന്നുമുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം; സമരം ശക്തമാക്കി മെഡിക്കൽ കോളേജ് ഡോക്ടർമാർ

Kerala
  •  14 days ago
No Image

ക്യാപ്റ്റൻ വീണ്ടും വരുന്നു; രണ്ടു ടേം വ്യവസ്ഥയിൽ ഇളവ്, ധർമ്മടത്ത് പിണറായി സജീവം

Kerala
  •  14 days ago
No Image

ആധാർ കുരുക്ക് അഴിഞ്ഞു; സ്‌കൂളുകളിൽ തസ്തിക പുനർനിർണയിക്കാൻ സർക്കാർ ഉത്തരവ്

Kerala
  •  14 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: 'യൂടേൺ' തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്

Kerala
  •  14 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന പരാതി: പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ

Kerala
  •  14 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികളുടെ സാംപിൾ പരിശോധന ജംഷെഡ്‌പൂരിലെ ലാബിൽ പരിശോധിക്കാൻ എസ്ഐടി; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

Kerala
  •  14 days ago
No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  14 days ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  14 days ago