HOME
DETAILS

ആര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

  
backup
July 25, 2016 | 10:19 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf-%e0%b4%96%e0%b5%81%e0%b4%b1%e0%b5%87%e0%b4%b7%e0%b4%bf%e0%b4%af%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5


കൊച്ചി: ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍  മുംബൈയില്‍നിന്നു കേരള പൊലിസ് അറസ്റ്റ് ചെയ്ത  ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായ അര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും ഓഗസ്റ്റ് എട്ടുവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.അനില്‍കുമാര്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.  പ്രതികള്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, വ്യക്തികളെ ജോലി ചെയ്യിപ്പിക്കുന്നതിനു വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക നിരോധിതപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, ഭീകരസംഘടനയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിനുവേണ്ടി അസി. കമ്മിഷണര്‍ കെ.വി വിജയന്‍ ആണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.  
കേസില്‍ ഒന്നാംപ്രതി ആര്‍ഷി ഖുറേഷി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഒന്നും രണ്ടും പ്രതികളായ ആര്‍ഷി ഖുറേഷിയും യഹിയയും മതപരിവര്‍ത്തനം നടത്താന്‍ നോക്കിയെന്നും മൂന്നാംപ്രതി റിസ്വാന്‍ ഖാന്‍ ഇതിന് ഒത്താശ ചെയ്തുവെന്നും പൊലിസ് പറഞ്ഞു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗാസ്റ്റ് റിലേഷന്‍ ഓഫിസറാണ് ആര്‍ഷി ഖുറേഷി. രണ്ടാംപ്രതി പാലക്കാട് യാക്കരയിലെ യഹിയ എന്ന ബാസ്റ്റിന്‍ കേസിലെ പരാതിക്കാരനായ എബിന്‍ ജേക്കബിന്റെ സഹോദരി മെറിന്‍ ജേക്കബുമായി സ്‌നേഹത്തിലായി പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി 2014 സെപ്തംബറില്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചെര്‍ക്കാനയച്ചുവെന്ന പരാതിയിലാണ്  പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തന്നേയും ഈ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്ന എബിന്‍ ജേക്കബ്ബ് പരാതിയില്‍ പറയുന്നു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം: അനുമതി നൽകി ഹൈക്കോടതി

Kerala
  •  13 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

Kerala
  •  13 hours ago
No Image

വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്

Kerala
  •  13 hours ago
No Image

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിർണ്ണായക ചുവടുവയ്പ്പുമായി യുഎഇ; അബുദബിയിലെ ത്രികക്ഷി ചർച്ച സമാപിച്ചു

uae
  •  14 hours ago
No Image

തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പൊലിസിന് നേരെ ബോംബേറ്; ലക്ഷ്യം കുപ്രസിദ്ധ ഗുണ്ടാനേതാവ്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

National
  •  14 hours ago
No Image

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച; അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  14 hours ago
No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  15 hours ago
No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  15 hours ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  15 hours ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  15 hours ago