HOME
DETAILS

ആര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

  
backup
July 25, 2016 | 10:19 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf-%e0%b4%96%e0%b5%81%e0%b4%b1%e0%b5%87%e0%b4%b7%e0%b4%bf%e0%b4%af%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5


കൊച്ചി: ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍  മുംബൈയില്‍നിന്നു കേരള പൊലിസ് അറസ്റ്റ് ചെയ്ത  ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായ അര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും ഓഗസ്റ്റ് എട്ടുവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.അനില്‍കുമാര്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.  പ്രതികള്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, വ്യക്തികളെ ജോലി ചെയ്യിപ്പിക്കുന്നതിനു വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക നിരോധിതപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, ഭീകരസംഘടനയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിനുവേണ്ടി അസി. കമ്മിഷണര്‍ കെ.വി വിജയന്‍ ആണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.  
കേസില്‍ ഒന്നാംപ്രതി ആര്‍ഷി ഖുറേഷി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഒന്നും രണ്ടും പ്രതികളായ ആര്‍ഷി ഖുറേഷിയും യഹിയയും മതപരിവര്‍ത്തനം നടത്താന്‍ നോക്കിയെന്നും മൂന്നാംപ്രതി റിസ്വാന്‍ ഖാന്‍ ഇതിന് ഒത്താശ ചെയ്തുവെന്നും പൊലിസ് പറഞ്ഞു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗാസ്റ്റ് റിലേഷന്‍ ഓഫിസറാണ് ആര്‍ഷി ഖുറേഷി. രണ്ടാംപ്രതി പാലക്കാട് യാക്കരയിലെ യഹിയ എന്ന ബാസ്റ്റിന്‍ കേസിലെ പരാതിക്കാരനായ എബിന്‍ ജേക്കബിന്റെ സഹോദരി മെറിന്‍ ജേക്കബുമായി സ്‌നേഹത്തിലായി പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി 2014 സെപ്തംബറില്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചെര്‍ക്കാനയച്ചുവെന്ന പരാതിയിലാണ്  പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തന്നേയും ഈ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്ന എബിന്‍ ജേക്കബ്ബ് പരാതിയില്‍ പറയുന്നു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  20 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  20 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  20 days ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  20 days ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  20 days ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  20 days ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  20 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  20 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  20 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  20 days ago