HOME
DETAILS

ആര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

  
backup
July 25, 2016 | 10:19 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf-%e0%b4%96%e0%b5%81%e0%b4%b1%e0%b5%87%e0%b4%b7%e0%b4%bf%e0%b4%af%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5


കൊച്ചി: ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍  മുംബൈയില്‍നിന്നു കേരള പൊലിസ് അറസ്റ്റ് ചെയ്ത  ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായ അര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും ഓഗസ്റ്റ് എട്ടുവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.അനില്‍കുമാര്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.  പ്രതികള്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, വ്യക്തികളെ ജോലി ചെയ്യിപ്പിക്കുന്നതിനു വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക നിരോധിതപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, ഭീകരസംഘടനയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിനുവേണ്ടി അസി. കമ്മിഷണര്‍ കെ.വി വിജയന്‍ ആണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.  
കേസില്‍ ഒന്നാംപ്രതി ആര്‍ഷി ഖുറേഷി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഒന്നും രണ്ടും പ്രതികളായ ആര്‍ഷി ഖുറേഷിയും യഹിയയും മതപരിവര്‍ത്തനം നടത്താന്‍ നോക്കിയെന്നും മൂന്നാംപ്രതി റിസ്വാന്‍ ഖാന്‍ ഇതിന് ഒത്താശ ചെയ്തുവെന്നും പൊലിസ് പറഞ്ഞു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗാസ്റ്റ് റിലേഷന്‍ ഓഫിസറാണ് ആര്‍ഷി ഖുറേഷി. രണ്ടാംപ്രതി പാലക്കാട് യാക്കരയിലെ യഹിയ എന്ന ബാസ്റ്റിന്‍ കേസിലെ പരാതിക്കാരനായ എബിന്‍ ജേക്കബിന്റെ സഹോദരി മെറിന്‍ ജേക്കബുമായി സ്‌നേഹത്തിലായി പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി 2014 സെപ്തംബറില്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചെര്‍ക്കാനയച്ചുവെന്ന പരാതിയിലാണ്  പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തന്നേയും ഈ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്ന എബിന്‍ ജേക്കബ്ബ് പരാതിയില്‍ പറയുന്നു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  15 hours ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  15 hours ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  15 hours ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  16 hours ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  16 hours ago
No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  16 hours ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  17 hours ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  17 hours ago
No Image

ഇറാനോടുള്ള വിശ്വാസം തകർന്നു, ഇനി യുക്തിസഹമായ നിലപാട് മാത്രം: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  17 hours ago
No Image

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി 

Kerala
  •  17 hours ago