HOME
DETAILS

ആര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

  
backup
July 25, 2016 | 10:19 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf-%e0%b4%96%e0%b5%81%e0%b4%b1%e0%b5%87%e0%b4%b7%e0%b4%bf%e0%b4%af%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5


കൊച്ചി: ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍  മുംബൈയില്‍നിന്നു കേരള പൊലിസ് അറസ്റ്റ് ചെയ്ത  ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായ അര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും ഓഗസ്റ്റ് എട്ടുവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.അനില്‍കുമാര്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.  പ്രതികള്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, വ്യക്തികളെ ജോലി ചെയ്യിപ്പിക്കുന്നതിനു വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക നിരോധിതപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, ഭീകരസംഘടനയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിനുവേണ്ടി അസി. കമ്മിഷണര്‍ കെ.വി വിജയന്‍ ആണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.  
കേസില്‍ ഒന്നാംപ്രതി ആര്‍ഷി ഖുറേഷി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഒന്നും രണ്ടും പ്രതികളായ ആര്‍ഷി ഖുറേഷിയും യഹിയയും മതപരിവര്‍ത്തനം നടത്താന്‍ നോക്കിയെന്നും മൂന്നാംപ്രതി റിസ്വാന്‍ ഖാന്‍ ഇതിന് ഒത്താശ ചെയ്തുവെന്നും പൊലിസ് പറഞ്ഞു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗാസ്റ്റ് റിലേഷന്‍ ഓഫിസറാണ് ആര്‍ഷി ഖുറേഷി. രണ്ടാംപ്രതി പാലക്കാട് യാക്കരയിലെ യഹിയ എന്ന ബാസ്റ്റിന്‍ കേസിലെ പരാതിക്കാരനായ എബിന്‍ ജേക്കബിന്റെ സഹോദരി മെറിന്‍ ജേക്കബുമായി സ്‌നേഹത്തിലായി പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി 2014 സെപ്തംബറില്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചെര്‍ക്കാനയച്ചുവെന്ന പരാതിയിലാണ്  പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തന്നേയും ഈ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്ന എബിന്‍ ജേക്കബ്ബ് പരാതിയില്‍ പറയുന്നു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  11 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  11 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  11 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  11 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  11 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  11 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  11 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  11 days ago
No Image

വടകരയിൽ ആൾക്കൂട്ട മർദനം; യുവാവിന് തലക്കും കൈക്കും പരുക്ക്

Kerala
  •  11 days ago
No Image

എസ്ഐആർ കരടുപട്ടികയിൽ പേരില്ല; പശ്ചിമ ബം​ഗാളിൽ 82-കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, പ്രതിഷേധം ശക്തം

National
  •  11 days ago