
സംയുക്ത കാര്യാലയം തുറന്ന് ഇരുകൊറിയകള്‍
പ്യോങ്യാങ്: കൊറിയന്‍ മേഖലയിലെ സമാധാനശ്രമങ്ങളിലേക്ക് പുതിയ ചുവടുവയ്പ്പ് കൂടി. ഇരു കൊറിയകളും സംയുക്തമായി പുതിയ കാര്യാലയം തുറന്നു. ഉത്തര കൊറിയന്‍ മേഖലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് പരസ്പര നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പുതിയ ഉഭയകക്ഷി മധ്യസ്ഥ കാര്യവാഹ കാര്യാലയം തുറന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് പുതിയ കാര്യാലയം. ഇനി മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഈ കാര്യാലയം കേന്ദ്രീകരിച്ചായിരിക്കും നടക്കുക.
ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പുതിയ നടപടി. ഉ.കൊറിയയിലെ അതിര്‍ത്തി നഗരമായ കൗസോങ്ങിലാണ് കാര്യാലയം തുറന്നത്. വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാര്യാലയത്തില്‍ രണ്ട് നിലകളിലായാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രവര്‍ത്തിക്കുക. ഓരോ രാജ്യത്തുനിന്നും 15 മുതല്‍ 20 വരെ ആളുകള്‍ വീതമാണ് ഇവിടെയുണ്ടാകുക. ദ.കൊറിയന്‍ പ്രതിനിധികള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഉ.കൊറിയക്കാര്‍ നാലാം നിലയിലുമാണ് പ്രവര്‍ത്തിക്കുക.
1945ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തില്‍ ഇരുരാജ്യങ്ങളായി വിഭജിക്കപ്പെട്ട കൊറിയകള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം സജ്ജമാകുന്നത്. പരസ്പരം രഞ്ജിപ്പിലെത്തിയ ശേഷം ഇരുരാജ്യങ്ങളും ടെലഫോണ്‍ വഴിയും ഫാക്സ് വഴിയുമായിരുന്നു ഔദ്യോഗിക കാര്യങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ ഉ.കൊറിയയുടെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരുമാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരുന്നു.
ഇനിമുതല്‍ മുഖാമുഖമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചിന്തകള്‍ വേഗത്തിലും കൃത്യമായും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ദ.കൊറിയയുടെ ഏകീകരണ വകുപ്പ് മന്ത്രി ചോ മ്യോങ് ഗ്യോന്‍ പറഞ്ഞു. പ്രശ്നം പിടിച്ച കാര്യങ്ങള്‍ പരസ്പരം ചേര്‍ന്ന് ആലോചിച്ചു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പുതിയ കാര്യാലയം ശക്തിപ്പെടുത്തുമെന്ന് ഉ.കൊറിയയുടെ പീസ്ഫുള് റീയൂനിഫിക്കേഷന്‍ കമ്മിറ്റി ചെയര്മാന് റി സണ്‍ ഗ്വോന് ചടങ്ങില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ദ.കൊറിയയുടെ ഏകീകരണ വകുപ്പ് സഹമന്ത്രിയും ഉ.കൊറിയയിലെ റീയൂനിഫിക്കേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായിരിക്കും കാര്യാലയത്തിന്റെ ചുമതലയുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• an hour ago
'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന്
International
• an hour ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• 2 hours ago
നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്
National
• 3 hours ago
ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala
• 3 hours ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• 3 hours ago
10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
Kerala
• 3 hours ago
ഖത്തറിലെ ഇസ്റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും
Saudi-arabia
• 4 hours ago
കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 11 hours ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• 12 hours ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 12 hours ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 13 hours ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 13 hours ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 13 hours ago
കടുത്ത മുസ്ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• 14 hours ago
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ
uae
• 15 hours ago
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• 15 hours ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• 15 hours ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• 14 hours ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• 14 hours ago
എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്നു സിയാദിന്
Kerala
• 14 hours ago