HOME
DETAILS

സംയുക്ത കാര്യാലയം തുറന്ന് ഇരുകൊറിയകള്‍

  
backup
September 14, 2018 | 7:56 PM

%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8

പ്യോങ്‌യാങ്: കൊറിയന്‍ മേഖലയിലെ സമാധാനശ്രമങ്ങളിലേക്ക് പുതിയ ചുവടുവയ്പ്പ് കൂടി. ഇരു കൊറിയകളും സംയുക്തമായി പുതിയ കാര്യാലയം തുറന്നു. ഉത്തര കൊറിയന്‍ മേഖലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് പരസ്പര നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പുതിയ ഉഭയകക്ഷി മധ്യസ്ഥ കാര്യവാഹ കാര്യാലയം തുറന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് പുതിയ കാര്യാലയം. ഇനി മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഈ കാര്യാലയം കേന്ദ്രീകരിച്ചായിരിക്കും നടക്കുക.

ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പുതിയ നടപടി. ഉ.കൊറിയയിലെ അതിര്‍ത്തി നഗരമായ കൗസോങ്ങിലാണ് കാര്യാലയം തുറന്നത്. വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാര്യാലയത്തില്‍ രണ്ട് നിലകളിലായാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രവര്‍ത്തിക്കുക. ഓരോ രാജ്യത്തുനിന്നും 15 മുതല്‍ 20 വരെ ആളുകള്‍ വീതമാണ് ഇവിടെയുണ്ടാകുക. ദ.കൊറിയന്‍ പ്രതിനിധികള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഉ.കൊറിയക്കാര്‍ നാലാം നിലയിലുമാണ് പ്രവര്‍ത്തിക്കുക.
1945ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തില്‍ ഇരുരാജ്യങ്ങളായി വിഭജിക്കപ്പെട്ട കൊറിയകള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം സജ്ജമാകുന്നത്. പരസ്പരം രഞ്ജിപ്പിലെത്തിയ ശേഷം ഇരുരാജ്യങ്ങളും ടെലഫോണ്‍ വഴിയും ഫാക്‌സ് വഴിയുമായിരുന്നു ഔദ്യോഗിക കാര്യങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ ഉ.കൊറിയയുടെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരുമാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരുന്നു.
ഇനിമുതല്‍ മുഖാമുഖമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചിന്തകള്‍ വേഗത്തിലും കൃത്യമായും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ദ.കൊറിയയുടെ ഏകീകരണ വകുപ്പ് മന്ത്രി ചോ മ്യോങ് ഗ്യോന്‍ പറഞ്ഞു. പ്രശ്‌നം പിടിച്ച കാര്യങ്ങള്‍ പരസ്പരം ചേര്‍ന്ന് ആലോചിച്ചു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പുതിയ കാര്യാലയം ശക്തിപ്പെടുത്തുമെന്ന് ഉ.കൊറിയയുടെ പീസ്ഫുള്‍ റീയൂനിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റി സണ്‍ ഗ്വോന്‍ ചടങ്ങില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ദ.കൊറിയയുടെ ഏകീകരണ വകുപ്പ് സഹമന്ത്രിയും ഉ.കൊറിയയിലെ റീയൂനിഫിക്കേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായിരിക്കും കാര്യാലയത്തിന്റെ ചുമതലയുണ്ടാകുക.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചക വാതക വില നിയന്ത്രണ വിധേയമായി തുടരാൻ നടപടി സ്വീകരിച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

കൂറ്റൻ തോൽവി; ടി-20 ലോകകപ്പ് കളിക്കാത്തവർ പാകിസ്ഥാനെ തകർത്തെറിഞ്ഞു 

Cricket
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു

International
  •  7 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസി‍ഡന്റ്

uae
  •  7 days ago
No Image

ഇന്ത്യയുടെ ഈ ലോകകപ്പ് വിജയം അവരുടെ നേട്ടങ്ങളുടെ അടുത്ത് പോലുമെത്തില്ല: മുൻ ഇന്ത്യൻ താരം 

Cricket
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്;  തിരുവല്ല രജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ 

Kerala
  •  7 days ago
No Image

ക്രിപ്‌റ്റോ ഇടപാടിൽ 13 ലക്ഷം ദിർഹം നഷ്ടമായി; പ്രവാസിക്ക് തുണയായി ദുബൈ കോടതി

uae
  •  7 days ago
No Image

കിരീടം നേടി രോഹിത്തിനെ വീഴ്ത്തി; ലോകത്തിലെ ചരിത്ര നായകനയി സ്‌കൈ 

Cricket
  •  7 days ago
No Image

'ഇവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ല'; മന്ത്രിയെ വിളിക്കാത്തത് തെറ്റെന്ന് വി.ഡി സതീശന്‍ 

Kerala
  •  7 days ago
No Image

യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത; ദുബൈ മിറക്കിൾ ഗാർഡനിലേക്ക് രണ്ടാഴ്ച സൗജന്യ പ്രവേശനം

uae
  •  7 days ago