HOME
DETAILS

സംയുക്ത കാര്യാലയം തുറന്ന് ഇരുകൊറിയകള്‍

  
backup
September 14, 2018 | 7:56 PM

%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8

പ്യോങ്‌യാങ്: കൊറിയന്‍ മേഖലയിലെ സമാധാനശ്രമങ്ങളിലേക്ക് പുതിയ ചുവടുവയ്പ്പ് കൂടി. ഇരു കൊറിയകളും സംയുക്തമായി പുതിയ കാര്യാലയം തുറന്നു. ഉത്തര കൊറിയന്‍ മേഖലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് പരസ്പര നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പുതിയ ഉഭയകക്ഷി മധ്യസ്ഥ കാര്യവാഹ കാര്യാലയം തുറന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് പുതിയ കാര്യാലയം. ഇനി മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഈ കാര്യാലയം കേന്ദ്രീകരിച്ചായിരിക്കും നടക്കുക.

ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പുതിയ നടപടി. ഉ.കൊറിയയിലെ അതിര്‍ത്തി നഗരമായ കൗസോങ്ങിലാണ് കാര്യാലയം തുറന്നത്. വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാര്യാലയത്തില്‍ രണ്ട് നിലകളിലായാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രവര്‍ത്തിക്കുക. ഓരോ രാജ്യത്തുനിന്നും 15 മുതല്‍ 20 വരെ ആളുകള്‍ വീതമാണ് ഇവിടെയുണ്ടാകുക. ദ.കൊറിയന്‍ പ്രതിനിധികള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഉ.കൊറിയക്കാര്‍ നാലാം നിലയിലുമാണ് പ്രവര്‍ത്തിക്കുക.
1945ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തില്‍ ഇരുരാജ്യങ്ങളായി വിഭജിക്കപ്പെട്ട കൊറിയകള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം സജ്ജമാകുന്നത്. പരസ്പരം രഞ്ജിപ്പിലെത്തിയ ശേഷം ഇരുരാജ്യങ്ങളും ടെലഫോണ്‍ വഴിയും ഫാക്‌സ് വഴിയുമായിരുന്നു ഔദ്യോഗിക കാര്യങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ ഉ.കൊറിയയുടെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരുമാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരുന്നു.
ഇനിമുതല്‍ മുഖാമുഖമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചിന്തകള്‍ വേഗത്തിലും കൃത്യമായും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ദ.കൊറിയയുടെ ഏകീകരണ വകുപ്പ് മന്ത്രി ചോ മ്യോങ് ഗ്യോന്‍ പറഞ്ഞു. പ്രശ്‌നം പിടിച്ച കാര്യങ്ങള്‍ പരസ്പരം ചേര്‍ന്ന് ആലോചിച്ചു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പുതിയ കാര്യാലയം ശക്തിപ്പെടുത്തുമെന്ന് ഉ.കൊറിയയുടെ പീസ്ഫുള്‍ റീയൂനിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റി സണ്‍ ഗ്വോന്‍ ചടങ്ങില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ദ.കൊറിയയുടെ ഏകീകരണ വകുപ്പ് സഹമന്ത്രിയും ഉ.കൊറിയയിലെ റീയൂനിഫിക്കേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായിരിക്കും കാര്യാലയത്തിന്റെ ചുമതലയുണ്ടാകുക.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  10 minutes ago
No Image

ഭരണഘടനാ പദവിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  13 minutes ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  39 minutes ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  2 hours ago
No Image

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

Kerala
  •  an hour ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  an hour ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  2 hours ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  2 hours ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  2 hours ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  3 hours ago